ന്യൂഡൽഹി: കൊറോണ സൃഷ്ടിയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാണെന്ന് ആർബിഐ ഗവർണർ. സാഹചര്യം മറികടക്കാൻ കൂടുതൽ ഉദാരമായ നടപടികൾ പ്രഖ്യാപിയ്ക്കും. പ്രത്യേക സാമ്പത്തിക ഉത്തേജന നടപടികളാണ് പരിഗണനയിൽ ഉള്ളത്. ആള സമ്പദ് വ്യവസ്ഥയിൽ 9 ലക്ഷം യുഎസ് ഡോളറിൻറെ നഷ്ടം വൈറസ് ബാധയുണ്ടാക്കും എന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ഇന്ത്യ 1.9 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഈ സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയിൽ ആവശ്യമായ പണ ലഭ്യത ഉറപ്പാക്കും. ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം ശക്തമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. 2021-22ൽ 7.4 ശതമാനത്തിൽ അധികം വളർച്ച കൈവരിയ്ക്കും എന്നാണ് പ്രതീക്ഷ.
Also Read: ആർബിഐ റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു; ബാങ്കുകൾക്ക് 50,000 കോടി രൂപയുടെ സഹായം
മുൻ ആർബിഐ പണ നയ അവലോകന യോഗത്തിൽ റിപ്പോ നിരക്കുകൾ കുത്തനെ കുറച്ചിരുന്നു.
റിപ്പോ നിരക്കിൽ 75 ബേസിസ് പോയിൻറുകൾ വരെയാണ് കുറവ് വരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്കിൽ 90 ബേസിസ് പോയിൻറുകളുടെ കുറവ് വരുത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാക്കേജ് പ്രഖ്യാപിയ്ക്കുന്നത്. വൈറസ് ബാധ തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ആർബിഐ ഗവർണർ അറിയിച്ചു.
ഇന്ത്യ 1.9 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഈ സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയിൽ ആവശ്യമായ പണ ലഭ്യത ഉറപ്പാക്കും. ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം ശക്തമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. 2021-22ൽ 7.4 ശതമാനത്തിൽ അധികം വളർച്ച കൈവരിയ്ക്കും എന്നാണ് പ്രതീക്ഷ.
Also Read: ആർബിഐ റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു; ബാങ്കുകൾക്ക് 50,000 കോടി രൂപയുടെ സഹായം
മുൻ ആർബിഐ പണ നയ അവലോകന യോഗത്തിൽ റിപ്പോ നിരക്കുകൾ കുത്തനെ കുറച്ചിരുന്നു.
റിപ്പോ നിരക്കിൽ 75 ബേസിസ് പോയിൻറുകൾ വരെയാണ് കുറവ് വരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്കിൽ 90 ബേസിസ് പോയിൻറുകളുടെ കുറവ് വരുത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാക്കേജ് പ്രഖ്യാപിയ്ക്കുന്നത്. വൈറസ് ബാധ തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ആർബിഐ ഗവർണർ അറിയിച്ചു.