ആപ്പ്ജില്ല

മുത്തൂറ്റ് ഫിനാൻസിനും മണപ്പുറം ഫിനാൻസിനും പിഴ ചുമത്തി ആര്‍ബിഐ

പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ ആയ മുത്തൂറ്റ് ഫിനാൻസിനും മണപ്പുറം ഫിനാൻസിനും പിഴ ചുമത്തി ആര്‍ബിഐ. സ്വര്‍ണ പണയ വായ്പയുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പുതിയ ചട്ടങ്ങൾ പാലിയ്ക്കാത്തതിനാണ് പിഴ

Samayam Malayalam 21 Nov 2020, 11:14 am
കൊച്ചി: കേരളത്തിൽ നിന്നുള്ള സ്വര്‍ണ പണയ വായ്പാ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസിനും മണപ്പുറം ഫിനാൻസിനും ആര്‍ബിഐ പിഴ ചുമത്തി. സ്വര്‍ണ പണയ വായ്പയുമായി ബന്ധപ്പെട്ട ആര്‍ബിഐ മാനദണ്ഡങ്ങൾ പാലിയ്ക്കാത്തതിനാണ് പിഴ. പത്ത് ലക്ഷം രൂപ, അഞ്ചു ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഗോൾഡ് ലോണുകളുടെ ലോൺ ടു വാല്യൂ റേഷ്യേ കൃത്യമായി നിലനിര്‍ത്താത്തതിനും അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ ലോൺ നൽകിയവരുടെ പാൻ കാര്‍ഡ് വിവരങ്ങൾ ശേഖരിയ്ക്കാത്തതിനുമാണ് മുത്തൂറ്റ് ഫിനാൻസിന് പിഴ.
Samayam Malayalam Gold Loan
ഗോൾഡ് ലോൺ


March 31, 2018, March 31, 2019 വര്‍ഷങ്ങളിൽ നേടിയ വരുമാനത്തിൻെറ അടിസ്ഥാനത്തിൽ ആര്‍ബിഐ നടത്തിയ പരിശോധനയിൽ ആണ് ചട്ട ലംഘനം കണ്ടെത്തിയത്. ആര്‍ബിഐ നോട്ടീസിന് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള മറുപടിയും പരിഗണിച്ച ശേഷമാണ് പിഴ ചുമത്തിയത് എന്നാണ് സൂചന.

Also Read: ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കൾക്ക് കൂട്ടുപലിശ ഇളവ് ഇല്ല; സുപ്രീം കോടതി

ആര്‍ബിഐയുടെ ചട്ടങ്ങൾ പാലിയ്ക്കാഞ്ഞതിനാണ് മണപ്പുറം ഫിനാൻസിനും പിഴ ചുമത്തിയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങളുടെ ഉടമസ്ഥത ഉറപ്പാക്കണം എന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിയ്ക്കാത്തതിനാണ് പിഴ. മ ണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.
ആര്‍ബിഐയുമായി ബന്ധപ്പെട്ടുള്ള ചട്ടലംഘനത്തിൽ മാത്രമാണ് പിഴ ചുമത്തിയിരിക്കുന്നത്. കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള ഏതെങ്കിലും ഇടപാടുമായോ കരാറുമായോ ഇതിന് ബന്ധമില്ല.

കൊച്ചി കേന്ദ്രീകരിച്ച് 1939 മുതൽ പ്രവര്‍ത്തിയ്ക്കുന്ന മുത്തൂറ്റ് ഫിനാൻസിന് ഇന്ത്യയിൽ ഉടനീളം 4,400 ബ്രാഞ്ചുകൾ ഉണ്ട്. രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നു കൂടെയാണിത് 1949-ൽ സ്ഥാപിച്ച മണപ്പുറം ഫിനാൻസ് തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നത് .25 സംസ്ഥാനങ്ങളിൽ ആയി 4190-ൽ അധികം ശാഖകൾ മണപ്പുറത്തിനുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്