ആപ്പ്ജില്ല

ബന്ധം പറഞ്ഞ് വായ്പയ്ക്കായി ചെല്ലണ്ട; നടപടികൾ കടുപ്പിച്ച് ആർ.ബി.ഐ.

ഐ.എൽ. ആൻഡ് എഫ്.എസ്, ഡി.എച്ച്.എഫ്.എൽ. തുടങ്ങിയ എൻ.ബി.എഫ്.സികളുടെ പരാജയമാണ് മേഖലയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. കർശനമായ മാനദണ്ഡങ്ങളാണ് എച്ച്.ഡി.എഫ്.സി. ബാങ്കുമായുള്ള ലയനം പരിഗണിക്കാൻ എച്ച്.ഡി.എഫ്.സിയെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.

Samayam Malayalam 20 Apr 2022, 8:42 am
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മനദണ്ഡങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്. സീനിയർ എക്സിക്യൂട്ടീവുകൾക്കും ഡയറക്ടർമാർക്കും താൽപ്പര്യമുള്ള ബിസിനസുകൾക്ക് വായ്പ നൽകുന്നത് ഇനി നടക്കില്ല. ബന്ധങ്ങൾ പറഞ്ഞുള്ള വായ്പ ഇനി ലഭിക്കില്ലെന്നു സാരം. റിയൽ എസ്റ്റേറ്റ്, ഓഹരികൾക്കെതിരായ വായ്പകൾ, സെക്യൂരിറ്റൈസ്ഡ് മോർട്ട്‌ഗേജുകൾ എന്നിവ ഉൾപ്പെടെ എല്ലാ സെൻസിറ്റീവ് മേഖലകളിലേക്കും എക്‌സ്‌പോഷർ വെളിപ്പെടുത്താൻ എൻ.ബി.എഫ്.സികളെ നിർബന്ധിതരാക്കുന്നതാണ് പുതിയ നിർദേശങ്ങൾ.
Samayam Malayalam 2000


Also Read: ഇലക്ട്രിക് വാഹനം വാങ്ങണോ? 7% മുതല്‍ പലിശ വാഗ്ദാനവുമായി ബാങ്കുകള്‍

ബോർഡ് അനുവദിച്ചില്ലെങ്കിൽ, മിഡ് ലെയർ, അപ്പർ ലെയർ എൻ.ബി.എഫ്.സികൾ ഡയറക്ടർമാർക്കോ, സി.ഇ.ഒയ്‌ക്കോ, ഡയറക്ടർമാരുടെ ബന്ധുക്കൾക്കോ അഞ്ചു കോടി രൂപയിൽ കൂടുതൽ വായ്പ നൽകരുതെന്ന് പുതിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഒരു പ്രധാന ഷെയർഹോൾഡർ, ഡയറക്ടർ, മാനേജർ, ജീവനക്കാരൻ അല്ലെങ്കിൽ ഗ്യാരന്റർ എന്ന നിലയിൽ അവരുടെ ഡയറക്ടർമാരോ, അവരുടെ ബന്ധുക്കളോ, താൽപ്പര്യമുള്ള കമ്പനികളോ വായ്പകൾ ലഭിക്കുന്നതിന് ഇടപെടാനാകില്ല. പുതിയ നടപടിയോടെ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ ഭാഗമായ എൻ.ബി.എഫ്.സികൾക്ക് ഗ്രൂപ്പിനുള്ളിലെ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നത് ബുദ്ധിമുട്ടാകും. പ്രത്യേകിച്ച് ഇരു സംരംഭങ്ങളെയും നിയന്ത്രിക്കുന്നത് ഒരേ നേതൃത്വമാണെങ്കിൽ.

Also Read: ഓഹരി വില 34 മാത്രം; വരുന്നത് ഈ ഊര്‍ജ ഓഹരിയുടെ നല്ലകാലം

ഐ.എൽ. ആൻഡ് എഫ്.എസ്, ഡി.എച്ച്.എഫ്.എൽ. തുടങ്ങിയ എൻ.ബി.എഫ്.സികളുടെ പരാജയമാണ് മേഖലയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. കർശനമായ മാനദണ്ഡങ്ങളാണ് എച്ച്.ഡി.എഫ്.സി. ബാങ്കുമായുള്ള ലയനം പരിഗണിക്കാൻ എച്ച്.ഡി.എഫ്.സിയെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. ബേസ് ലെവൽ എൻ.ബി.എഫ്.സികളുടെ മാനദണ്ഡങ്ങളും ആർ.ബി.ഐ. കർശനമാക്കിയിട്ടുണ്ട്. ഡയറക്ടർമാർക്കോ, അവരുടെ ബന്ധുക്കൾക്കോ പ്രധാന ഷെയർഹോൾഡിംഗുകൾ ഉള്ള സ്ഥാപനങ്ങൾക്ക് നൽകുന്ന വായ്പകൾ വാർഷിക റിപ്പോർട്ടിൽ പരാമർശിക്കേണ്ടതുണ്ട്. കൂടാതെ, അത്തരം വായ്പകൾ ബോർഡ് അംഗീകരിച്ചതിനുശേഷം മാത്രമേ അഡ്വാൻസ് ചെയ്യാൻ കഴിയൂ. ഗ്രൂപ്പിലെ എൻ.ബി.എഫ്.സികൾ ഉപയോഗിച്ച് ഫണ്ട് വഴിതിരിച്ചുവിടുന്നത് പരിശോധിക്കാൻ ഈ നീക്കം വായ്പക്കാരെ സഹായിക്കും.

റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള വായ്പകൾക്ക് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി സർക്കാരിൽ നിന്നോ മറ്റ് നിയമാനുസൃത അധികാരികളിൽ നിന്നോ മുൻകൂർ അനുമതി ലഭിച്ച ശേഷം മാത്രമേ വായ്പ നൽകാനാകൂവെന്നു പുതിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ പുതിയ സാമ്പത്തികവർഷം മുതൽ കർശനമാകും. ഒക്ടോബർ മുതൽ നിയമങ്ങൾ പൂർണതോതിൽ നടപ്പാക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത എൻ.ബി.എഫ്.സികൾ പോലും സെബിയുടെ വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ പുതിയ കോർപ്പറേറ്റ് ഗവേണൻസ് മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. ചുരുക്കി പറഞ്ഞാൽ എൻ.ബി.എഫ്.സികളിൽ നിന്നു വായ്പ ലഭിക്കണമെങ്കിൽ ഇനി വിയർക്കും.

20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്