ആപ്പ്ജില്ല

സമ്പന്ന പട്ടികയിൽ വാറൻ ബഫറ്റിനെയും മറി കടന്ന് മുകേഷ് അംബാനി

ലോകത്തിലെ ഏറ്റവും വലിയ 10 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടുന്ന ഏക ഏഷ്യക്കാരനായി മുകേഷ് അംബാനി. ഈ വര്‍ഷം മാത്രം റിലയൻസ് ഇൻഡസ്ട്രീസിൻെറ ഓഹരികൾ ഉയര്‍ന്നത് 17 ശതമാനത്തിൽ അധികമാണ്.

Samayam Malayalam 11 Jul 2020, 9:02 pm
ന്യൂഡൽഹി: സമ്പന്ന പട്ടികയിൽ ആഗോള നിക്ഷേപ ഗുരുവും ശതകോടീശ്വരനുമായ വാറൻ ബഫറ്റിനെയും മറി കടന്നിരിക്കുകയാണ് മുകേഷ് അംബാനി. ബ്ലൂം ബെർഗിൻെറ ശതകോടീശ്വര പട്ടികയിൽ ആണ് അംബാനിയുടെ മുന്നേറ്റം.6,830 കോടി ഡോളര്‍ ആണ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി. വാറൻ ബഫറ്റിൻേറത് 6790 കോടി ഡോളറും.
Samayam Malayalam വാറൻ ബഫറ്റിനെ മറി കടന്ന് മുകേഷ് അംബാനി
വാറൻ ബഫറ്റിനെ മറി കടന്ന് മുകേഷ് അംബാനി


ലോകത്തിലെ ആദ്യ പത്ത് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഏക ഏഷ്യക്കാരൻ കൂടെയാണ് ഇപ്പോൾ അംബാനിഈ വര്‍ഷം മാത്രം റിലയൻസ് ഓഹരികൾ 17 ശതമാനത്തിൽ അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Also Read: റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ കൈയിൽ ഉണ്ടോ? നിങ്ങൾക്കും ആകാം കോടീശ്വരൻ; കാരണം ഇതാണ്

പെട്രോളിയം ഭീമനായ ബിപിയുമായുള്ള പുതിയ ഇടപാടാണ് സമ്പന്ന പട്ടികയിലെ ഈ മുന്നേറ്റത്തിന് കാരണം. ജിയോയിലൂടെ സമ്പൂര്‍ണ കട രഹിത കമ്പനിയാകാനുള്ള മുകേഷ് അംബാനിയുടെ ശ്രമങ്ങളും ഫലം കണ്ടു.

2012-ൽ ബ്ളൂംബെർഗ് ശതകോടീശ്വര പട്ടിക പുറത്തുവിട്ടപ്പോൾ മുതൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ബെർക്ക്‌ഷെയർ ഹതാ‌വേ ചെയർമാനായ വാറൻ ബഫറ്റ് ഇടം നേടിയിരുന്നു. വ കാരുണ്യ പ്രവ‍ര്‍ത്തനങ്ങൾക്കായി വൻ തുക നീട്ടി വെച്ചതാണ് വാറൻ ബഫറ്റിൻെറ സമ്പാദ്യം ചോര്‍ത്തിയത്.

അതേസമയം ഹ്യൂറൻ റിസർച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ അഞ്ചാമത്തെ ധനികനെന്ന ഖ്യാതിയും ഇപ്പോൾ മുകേഷ് അംബാനിയ്ക്ക് സ്വന്തമാണ്. ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക്, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനി ഈ സ്ഥാനം പങ്കിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്