ആപ്പ്ജില്ല

മീഡിയ ബിസിനസും കേബിൾ ഡിസ്ട്രിബ്യൂഷൻ ബിസിനസും ലയിപ്പിച്ച് റിലയൻസ്

നെറ്റ് വർക്ക് 18-ൻറെ കടബാധ്യതകൾ ലഘൂകരിച്ച് മീഡിയ, എൻറർടെയ്ൻറ്മെൻറ് രംഗത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായി ഉയർത്തുന്നതിൻറെ ഭാഗമായി ബിസിനസ് സംയോജന തന്ത്രവുമായി മുകേഷ് അംബാനി. കേബിൾ ഡിസ്ട്രിബ്യൂഷൻ ബിസിനസും ഇനി നെറ്റ് വർക്ക് 18-ൻറെ കുടക്കീഴിൽ തന്നെ.

Samayam Malayalam 19 Feb 2020, 12:47 pm
കൊച്ചി: മീഡിയ, എൻറർടെയ്ൻറ്മെൻറ് ബിസനിനസും കേബിൾ വിതരണ ബിസിനസും ലയിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് . റിലയൻസിൻറെ ഉടമസ്ഥതയിൽ ഉള്ള മീഡിയ എൻറ‍‍ര്‍ടെയ്ൻമെൻറ് കമ്പനിയായ നെറ്റ് വ‍ര്‍ക്ക് 18നിലാണ് റിലയൻസ് ഈ ബിസിനസുകൾ ലയിപ്പിച്ചത്.
Samayam Malayalam Mukesh Ambani
Mukesh Ambani


കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിൻറെ ഭാഗമായി കൂടെയാണ് ബിസിനസ് സംയോജനം. ഇതോടെ ബ്രോഡ് ബാൻഡ് ബിസിനസ് നെറ്റ് വ‍‍ര്‍ക്ക് 18-നു കീഴിലും കേബിൾ, ഇൻറ‍ര്‍നെറ്റ് സേവന ബിസിനസുകൾ കമ്പനിയുടെ തന്നെ ഉടമസ്ഥതിയിൽ ഉള്ള ഉപ ശാഖകളിലേക്കും മാറിയേക്കും എന്നാണ് സൂചന. ഇതോടെ ഈ രംഗത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനി എന്ന നിലയിലേക്കും നെറ്റ് വ‍‍ര്‍ക്ക് 18 മാറും.

Also Read: സ്വർണ വില റെക്കോർഡിൽ; ഇന്നത്തെ സ്വർണ വില അറിയാം

ടിവി 18 ബ്രോഡ് കാസ്റ്റ്, ഹാത് ‍വേ കേബിൾ ആൻഡ് ഡാറ്റ കോം, ഡെൻ നെറ്റ്വ‍ക്സ് എന്നിവയാണ് ഒരു കുടക്കീഴിൽ കൊണ്ടു വരുന്നത്. മീഡിയ, എൻറര്‍ടെയ്ൻറ്മെൻറ്, കേബിൾ വിതരണ ബിസിനസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ് സംയോജനത്തിലൂടെ റിലയൻസ് ലക്ഷ്യമിടുന്നത്. ഇതോടെ ഈ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറാനും കമ്പനിയ്ക്കാകും. ഇപ്പോൾ 8000 കോടി രൂപയോളമാണ് കമ്പനിയുടെ വരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്