ആപ്പ്ജില്ല

പലിശ കുറയ്‍ക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബാങ്ക് മേധാവികളെ കാണും

റിസര്‍വ് ബാങ്ക് പലിശ കുറച്ചെങ്കിലും മറ്റു ബാങ്കുകള്‍ ഒന്നും തന്നെ ഇത് പിന്തുടര്‍ന്നില്ല. എസ്‍ബിഐ പോലും 0.05 ശതമാനം മാറ്റം മാത്രമാണ് പലിശയില്‍ വരുത്തിയത്. ബാങ്കുകളുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും.

Samayam Malayalam 18 Feb 2019, 7:47 pm

ഹൈലൈറ്റ്:

  • റിപോ നിരക്ക് കുറച്ചിട്ടും ബാങ്കുകൾ പലിശ കുറയ്ക്കുന്നില്ല
  • ആർബിഐ ഗവർണർ ബാങ്ക് തലവന്മാരെ കാണും
  • ധനകാര്യമന്ത്രിയുമായി ചർച്ച നടത്തി, പലിശ കുറയ്ക്കാൻ ആവശ്യപ്പെടും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rbi
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബാങ്ക് മേധാവികളെ കാണും
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്വകാര്യ പൊതുമേഖല ബാങ്കുകളുടെ തലവന്മാരെ നേരിട്ടു കാണുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെബ്രുവരി 21ന് ആണ് കൂടിക്കാഴ്ച്ച. ആര്‍ബിഐ കഴിഞ്ഞയാഴ്‍ച്ച വായ്‍പാ നിരക്ക് കുറച്ചിരുന്നു. ഇത് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചാകും ചര്‍ച്ച. റിസര്‍വ് ബാങ്ക് ബോര്‍ഡുമായി ധനകാര്യമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് ശക്തികാന്ത ദാസ്‍ മാധ്യമങ്ങളെ കണ്ടത്.
റിസര്‍വ് ബാങ്ക് പലിശ കുറച്ചെങ്കിലും മറ്റു ബാങ്കുകള്‍ ഒന്നും തന്നെ ഇത് പിന്തുടര്‍ന്നില്ല. എസ്‍ബിഐ പോലും 0.05 ശതമാനം മാറ്റം മാത്രമാണ് പലിശയില്‍ വരുത്തിയത്. ബാങ്കുകളുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും.

പലിശ കുറച്ചതിന് ശേഷമുള്ള റിപോ നിരക്ക് 6.25 ശതമാനം ആണ്. റിവേഴ്‍സ്‍ റിപോ 6.00 ശതമാനവും. ഇതിനൊപ്പം പണനയം തീരുമാനിക്കുന്ന കമ്മിറ്റി (എംപിസി) തങ്ങളുടെ നില കൂടുതല്‍ ഭദ്രമായ ന്യൂട്രല്‍ എന്നതിലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തെ സൂചിപ്പിക്കുന്നതാണിത്. ഒക്ടോബര്‍ 2018 മുതല്‍ സാമ്പത്തികമായ ഒരു ഞെരുക്കമാണ് എംപിസി സ്വീകരിച്ചിരുന്നത്.

2017 ഓഗസ്റ്റിലാണ് അവസാനമായി നിരക്കുകള്‍ ആര്‍ബിഐ കുറച്ചത്. കഴിഞ്ഞ രണ്ട് അവലോകന യോഗങ്ങള്‍ക്ക് ശേഷവും ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണിലും ഓഗസ്റ്റിലും നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്‍തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്