ന്യൂഡൽഹി: വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്‍പയ്ക്കു നൽകുന്ന പലിശ നിരക്ക് (റിപ്പോ) കുറച്ചു. 0.35 ശതമാനം റിപ്പോ കുറച്ച് 5.40 ശതമാനമാണ് പുതിയ നിരക്ക്. ഇന്ന് നടന്ന റിസർവ് ബാങ്ക് വായ്‍പാ നയ അവലോകന യോഗത്തിലാണ് തീരുമാനം.
ഈ വര്‍ഷം തുടര്‍ച്ചയായ നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ജൂണിൽ റിപ്പോ നിരക്ക് 5.75 ശതമാനമാക്കിയിരുന്നു. ഇന്നത്തെ തീരുമാനത്തോടെ വാണിജ്യ ബാങ്കുകള്‍ വീണ്ടും വായ്പാ പലിശകളും നിക്ഷേപ പലിശകളും കുറയ്‍ക്കേണ്ടതായി വരും. സാധാരണക്കാരൻ എടുക്കുന്ന വാഹന വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ പലിശ നിരക്കിൽ കുറവ് ഉണ്ടായേക്കും.
രാജ്യത്ത് കൂടുതൽ പണ ലഭ്യത ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിൻ്റെ പുതിയ തീരുമാനം. രാജ്യന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ വിലക്കയറ്റവും കുറയുമെന്നാണ് റിസര്‍വ് ബാങ്കിൻ്റെ വിലയിരുത്തൽ. ഏകദേശം നാല് ശതമാനത്തിന് താഴേയ്ക്ക് വിലക്കയറ്റത്തിൻ്റെ തോത് എത്തിയേക്കും. ഈ സാഹചര്യത്തിൽ പലിശ കുറയ്ക്കുന്നത് അനുയോജ്യമാണെന്ന് റിസര്‍വ് ബാങ്ക് ധനനയസമിതി വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.
ഈ വര്‍ഷം തുടര്‍ച്ചയായ നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ജൂണിൽ റിപ്പോ നിരക്ക് 5.75 ശതമാനമാക്കിയിരുന്നു. ഇന്നത്തെ തീരുമാനത്തോടെ വാണിജ്യ ബാങ്കുകള്‍ വീണ്ടും വായ്പാ പലിശകളും നിക്ഷേപ പലിശകളും കുറയ്‍ക്കേണ്ടതായി വരും. സാധാരണക്കാരൻ എടുക്കുന്ന വാഹന വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ പലിശ നിരക്കിൽ കുറവ് ഉണ്ടായേക്കും.
രാജ്യത്ത് കൂടുതൽ പണ ലഭ്യത ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിൻ്റെ പുതിയ തീരുമാനം. രാജ്യന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ വിലക്കയറ്റവും കുറയുമെന്നാണ് റിസര്‍വ് ബാങ്കിൻ്റെ വിലയിരുത്തൽ. ഏകദേശം നാല് ശതമാനത്തിന് താഴേയ്ക്ക് വിലക്കയറ്റത്തിൻ്റെ തോത് എത്തിയേക്കും. ഈ സാഹചര്യത്തിൽ പലിശ കുറയ്ക്കുന്നത് അനുയോജ്യമാണെന്ന് റിസര്‍വ് ബാങ്ക് ധനനയസമിതി വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.