ന്യൂഡൽഹി: സെപ്റ്റംബറിലും രാജ്യത്ത് യാത്രാ വാഹനങ്ങളുടെ റീട്ടെയ്ൽ വിൽപ്പനയിൽ ഇടിവ്. വിൽപ്പന ഇരുപത് ശതമാനം ഇടിഞ്ഞ് 157,972 യൂണിറ്റുകളിൽ ആണ് എത്തിയത്. ഉത്സവകാലത്ത് വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിൽപ്പനയിൽ കാര്യമായ ഉണർവ്വ് ഇല്ല. ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ആണ് വിവരങ്ങൾ പുറത്ത് വിട്ടത്. സെപ്റ്റംബറിൽ യാത്രാവാഹനങ്ങളുടെ വോള്‍സെയിൽ വിൽപ്പന 23.7 ശതമാനം ഇടിഞ്ഞ് 223,317 യൂണിറ്റുകളിൽ എത്തി. തുടര്‍ച്ചയായ 11-ാം മാസമാണ് വിൽപ്പന ഇടിവ്.
കാര്‍ വില്‍പ്പനയില്‍ 33.4 ശതമാനമാണ് ഇടിവ്. സെപ്റ്റംബറില്‍ 131,281 യൂണിറ്റുകളായിരുന്നു വിൽപ്പന. മിക്ക വാഹനങ്ങളുടെയും ഷോറൂമിലെ വില്‍പ്പനയില്‍ സെപ്റ്റംബറില്‍ ഇടിവുണ്ട്. മൊത്തം സമ്പദ് വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന മാന്ദ്യം വാഹന വിപണിയിലും ബാധിച്ചിരിക്കുന്നതാണ് കാരണം. യാത്രാ വാഹന വിൽപ്പനയിൽ 20 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 18.5 ശതമാനവും ആണ് വിൽപ്പന ഇടിവ്. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 12.1 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
കാര്‍ വില്‍പ്പനയില്‍ 33.4 ശതമാനമാണ് ഇടിവ്. സെപ്റ്റംബറില്‍ 131,281 യൂണിറ്റുകളായിരുന്നു വിൽപ്പന. മിക്ക വാഹനങ്ങളുടെയും ഷോറൂമിലെ വില്‍പ്പനയില്‍ സെപ്റ്റംബറില്‍ ഇടിവുണ്ട്. മൊത്തം സമ്പദ് വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന മാന്ദ്യം വാഹന വിപണിയിലും ബാധിച്ചിരിക്കുന്നതാണ് കാരണം. യാത്രാ വാഹന വിൽപ്പനയിൽ 20 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 18.5 ശതമാനവും ആണ് വിൽപ്പന ഇടിവ്. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 12.1 ശതമാനം ഇടിഞ്ഞിട്ടുണ്ട്.