ദുബായ്: രൂപയുടെ മൂല്യം കൂപ്പുകുത്തി തുടങ്ങിയതോടെ നാട്ടിലേക്ക് പ്രവാസികൾ പണം അയയ്ക്കുന്നത് കൂടുന്നു. തിങ്കളാഴ്ച ഡോളറിന് 69.91 എന്ന നിരക്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹവുമായുള്ള വിനിമയനിരക്കിലും വൻമാറ്റം പ്രകടമായി. രൂപയുടെ മൂല്യം കുറഞ്ഞതോടെ ഒരു ദിർഹത്തിന് പത്തൊൻപത് രൂപയ്ക്കു മുകളിലേക്കാണ് ദിര്‍ഹം നില മെച്ചപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒരു ദിർഹത്തിന് 18.83 രൂപ എന്ന നിരക്കിലായിരുന്നു വിനിമയം നടന്നത്. അടുത്ത കാലത്തൊന്നും പ്രവാസികൾക്ക് ഇത്ര മികച്ച നിലവാരത്തിൽ വിനിമയനിരക്ക് ലഭിച്ചിരുന്നില്ല. ഡോളറിന് 70.08 രൂപ എന്ന നിലയിലാണ് ഇന്ന് മൂല്യം ഇടിഞ്ഞത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 69.93ആയിരുന്നു രൂപയുടെ മൂല്യം.
ഓൺലൈനായി പണം അയയ്ക്കുമ്പോൾ സർവീസ് ചാർജ് ആവശ്യമില്ല എന്നതും വിവിധ ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴിയുള്ള ഓൺലൈൻ ട്രാൻസ്ഫറിനും ആകർഷകമായ നിരക്ക് കിട്ടുന്നുണ്ട് എന്നതും പ്രവാസികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും മൂല്യം ഇനിയും താഴ്ന്നേക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
തുർക്കി- അമേരിക്ക നയതന്ത്ര ബന്ധം വഷളായതാണ് അമേരിക്കൻ ഡോളറിനെ കരുത്തനാക്കിയത്. എന്നാൽ അതേസമയം ഇത് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.
ഓൺലൈനായി പണം അയയ്ക്കുമ്പോൾ സർവീസ് ചാർജ് ആവശ്യമില്ല എന്നതും വിവിധ ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴിയുള്ള ഓൺലൈൻ ട്രാൻസ്ഫറിനും ആകർഷകമായ നിരക്ക് കിട്ടുന്നുണ്ട് എന്നതും പ്രവാസികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും മൂല്യം ഇനിയും താഴ്ന്നേക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.