ആപ്പ്ജില്ല

രൂപയുടെ ഇടിവ് തുടരുന്നു; കുവൈറ്റ് ദിനാറും ഡോളറും കുതിക്കുന്നു

ഇന്നലെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്

Samayam Malayalam 4 Oct 2018, 1:26 pm
ന്യൂഡല്‍ഹി: ക്രൂഡ് ഒായില്‍ വിലയിലെ വര്‍ധനവും രാജ്യത്ത് നിന്ന് പുറത്തേക്കുള്ള മൂലധന ഒഴുക്കും കാരണം രൂപയുടെ ഇടിവ് തുടരുന്നു. ഇതോടെ ഡോളറിന് 74 രൂപയും കുവൈറ്റ് ദിനാറിന് 243 രൂപയും നല്‍കണമെന്ന തരത്തിലേക്കാണ് മൂല്യം ഇടിയുന്നത്.
Samayam Malayalam Rupees


ഇന്ന് കറന്‍സി വ്യാപരത്തിന്‍റെ തുടക്കത്തില്‍ 44 പൈസയുടെ ഇടിവാണ് രൂപയില്‍ ഉണ്ടായത്. അ‍ഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടന്നത്. തിങ്കളാഴ്ച വ്യാപാരത്തില്‍ 43 പൈസയുടെ നഷ്ടമാണ് രൂപയ്ക്കുണ്ടായത്. ഡോളര്‍ നിരക്കിനോടൊപ്പം തന്നെ കുവൈറ്റ് ദിനാര്‍, യുഎഇ ദിര്‍ഹം തുടങ്ങിയവയക്കെതിരെയും രൂപയുടെ മൂല്യം ഇടിയുകാണ്. യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 21 എന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്.

ആഗോള തലത്തില്‍ ക്രൂഡ് ഒായിലിന്‍റെ വില കുതിക്കുകയാണ്. പ്രധാന ക്രൂഡ് ഒായില്‍ കയറ്റുമതിക്കാരായ ഇറാന്‍ ഒരു ശതമാനം ഒായില്‍ വില വര്‍ധിപ്പിച്ചിരുന്നു. അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയതിയതോടെ നവംബറോടു കൂടി എണ്ണ വിപണി പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികള്‍ കരുതുന്നുണ്ട്. അതുപോലെ 2019 ല്‍ ക്രൂഡ് ഒായില്‍ ബാരലിന്‍റെ വില 100 ഡോളര്‍ കടക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്