കൊച്ചി: ഇടയ്ക്കിടയ്ക്കുള്ള ലോഡ് ഷെഡ്ഡിങ് പലപ്പോഴും എല്ലാവർക്കും തലവേദനയാകാറുണ്ട്. മഴയും കാറ്റും ശക്തമായാൽ കേരളത്തിൽ വൈദ്യുതി വിതരണം തടസപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. ഇതിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് കെഎസ്ഇബി. തുടക്കത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്എന്നീ നഗരങ്ങളിലായിരിക്കും ഇതിനായുള്ള പദ്ധതി നടപ്പാക്കുക.
Also Read: ലോട്ടറി നികുതി: കേരളത്തിൻറെ വരുമാനത്തെ എങ്ങനെ ബാധിക്കും?
അടുത്ത 10 വർഷക്കാലത്ത് കേരളത്തിലെ വൈദ്യുതി ഉപയോഗം 52 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
വർദ്ധിച്ചു വരുന്ന വൈജ്യുത ആവശ്യകത കണക്കിലെടുക്കുമ്പോൾ വൈദ്യുതി വിതരണ സംവിധാനം ആഗോള നിലവാരത്തിൽ എത്തിക്കേണ്ടതുണ്ട്. ഈ രംഗത്തെ രാജ്യാന്തര കമ്പനികളുമായുള്ള പങ്കാളിത്തം സംസ്ഥാനത്ത് 24 മണിക്കൂറും ഗുണനിലവാരമുള്ള വൈദ്യുതി ലഭ്യമാക്കാൻ സഹായകരമാകും.
ഇത് വൈദ്യുതി നഷ്ടം കുറയ്ക്കുകയും സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിനായി പുതിയ 14 സബ്സ്റ്റേഷനുകൾ, 1450 റിങ് മെയിൻ യൂണിറ്റുകൾ, 120-ലധികം 11 കെ. വി ഫീഡറുകൾ എന്നിവ സ്ഥാപിക്കും.
തിരുവനന്തപുരത്ത് മെയിൻ നിയന്ത്രണ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് പ്രധാന നഗരങ്ങളില്‍ തങ്ങള്‍ അത്യാധുനിക ഇക്കോസ്ട്രക്ചർ എഡിഎംഎസ് നടപ്പിലാക്കി വൈദ്യുതി വിതരണം തടസപ്പെടുന്നതിന് പരിഹാരം കാണുമെന്ന്
സ്നൈഡർ ഇലക്ട്രിക് ഇന്ത്യസോൺ പ്രസിഡൻറും മാനേജിംഗ് ഡയറക്ടറുമായ അനിൽ ചൗധരി പറഞ്ഞു.