വാഷിങ്ടൺ: ഇറക്കുമതി തീരുവ സംബന്ധിച്ച തർക്കത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുമായി യുഎസ്. ഇന്ത്യയ്ക്ക് നൽകി വരുന്ന വ്യാപാര മുൻഗണന അവസാനിപ്പിക്കാൻ യുഎസ് ഫെഡറൽ ഭരണകൂടം തീരുമാനിച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് നൽകി വരുന്ന വ്യാപാര മുൻഗണന ജൂൺ അഞ്ചാം തീയതി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി. വരുന്ന ബുധനാഴ്ചയോടെ ഇന്ത്യയെ വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന യുഎസിൻ്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസിൽ (ജിഎസ് പി)യിൽ നിന്ന് പുറത്താക്കും. യുഎസ് ഉത്പന്നങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയെ മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ബിജെപി സർക്കാർ അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകൾ അറിയിച്ച ട്രംപ് ഇന്ത്യയുമായി യുഎസിന് അടുത്ത സൗഹൃദമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎസിന്‍റെ കച്ചവട താത്പര്യങ്ങൾക്ക് മുകളിലല്ല ഇന്ത്യയുമായുള്ള സൗഹൃദമെന്നാണ് പുതിയ നടപടിയിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം, മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താകുന്നതോടെ ഇന്ത്യൻ വ്യാപാരമേഖലയ്ക്കാണ് നഷ്ടമുണ്ടാകുന്നത്. യുഎസുമായുള്ള ഉടമ്പടിയിൽ ഏറ്റവുമധികം ഗുണമുണ്ടാക്കുന്നത് ഇന്ത്യയാണ്. 2017ൽ യുഎസിലേയ്ക്ക് 5.6 ബില്യൺ ഡോളറിന്‍റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യയ്ക്ക് പുറമെ മുൻഗണനാ പട്ടികയിൽ നിന്ന് തുര്‍ക്കിയെയും ഒഴിവാക്കാനാണ് യുഎസിന്‍റെ അടുത്ത നീക്കം. തുര്‍ക്കിയെ ഇനി വികസ്വര രാജ്യമായി പരിഗണിക്കാനാകില്ലെന്നാണ് യുഎസിൻ്റെ നിലപാട്.
രണ്ടാം ബിജെപി സർക്കാർ അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകൾ അറിയിച്ച ട്രംപ് ഇന്ത്യയുമായി യുഎസിന് അടുത്ത സൗഹൃദമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎസിന്‍റെ കച്ചവട താത്പര്യങ്ങൾക്ക് മുകളിലല്ല ഇന്ത്യയുമായുള്ള സൗഹൃദമെന്നാണ് പുതിയ നടപടിയിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം, മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താകുന്നതോടെ ഇന്ത്യൻ വ്യാപാരമേഖലയ്ക്കാണ് നഷ്ടമുണ്ടാകുന്നത്. യുഎസുമായുള്ള ഉടമ്പടിയിൽ ഏറ്റവുമധികം ഗുണമുണ്ടാക്കുന്നത് ഇന്ത്യയാണ്. 2017ൽ യുഎസിലേയ്ക്ക് 5.6 ബില്യൺ ഡോളറിന്‍റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യയ്ക്ക് പുറമെ മുൻഗണനാ പട്ടികയിൽ നിന്ന് തുര്‍ക്കിയെയും ഒഴിവാക്കാനാണ് യുഎസിന്‍റെ അടുത്ത നീക്കം. തുര്‍ക്കിയെ ഇനി വികസ്വര രാജ്യമായി പരിഗണിക്കാനാകില്ലെന്നാണ് യുഎസിൻ്റെ നിലപാട്.