ആപ്പ്ജില്ല

ലോണെടുത്ത് കുടുംബ ബിസിനസ് ഒന്ന് പരിഷ്കരിച്ചു; ഇപ്പോൾ വിറ്റുവരവ് 300 കോടി രൂപ

പരമ്പരാഗത പേപ്പര്‍ ട്രേഡിങ് ബിസിനസ് വിട്ട് മാര്‍ബിൾ ബിസിനസ് രംഗത്ത് ഒരു പരീക്ഷണം. ഒൻപത് ലക്ഷം രൂപ ലോൺ എടുത്ത് തുടങ്ങിയ ബിസിനസിൽ നിന്ന് വിറ്റുവരവ് 300 കോടി രൂപയിലേറെ.

Samayam Malayalam 21 Jan 2022, 5:25 pm
പേപ്പര്‍ ട്രെഡിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരുകുടുംബ ബിസനസിൻെറ നായകരായ പുതുതലമുറ പെട്ടെന്ന് മാര്‍ബിൾ ബിസിനസിലേക്ക് കടക്കുന്നതിനെപ്പറ്റി ചിന്തിച്ചാലോ? ഉള്ള ബിസിനസ് നേരേ ചൊവ്വേ നോക്കി നടത്തിയിട്ട് പുതിയ ബിസിനസ് പരീക്ഷിക്കാം, പുതിയ മേഖലയല്ലേ റിസ്കും കൂടുതലായിരിക്കും എന്നൊക്കെ പറഞ്ഞ് മിക്കവരും പിന്തിരിപ്പിക്കാൻ ശ്രമിക്കും. എന്നാൽ പുതിയ ബിസിനസ് മേഖലയെപ്പറ്റിയുള്ള കൃത്യമായ അറിവും ബിസിനസ് വിജയിപ്പിക്കാം എന്ന നിശ്ചയദാര്‍ഡ്യവും ഉണ്ടെങ്കിൽ പരമ്പരാഗത കുടുംബ ബിസിനസിനേക്കാൾ ലാഭം പുതിയ ബിസിനസ് തരും. അങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ചിരിക്കുകയാണ് സ്റ്റോണക്സ് ഇന്ത്യ എന്ന കമ്പനിയുടെ ഉടമകളായ സഹോദരങ്ങൾ.
Samayam Malayalam siblings started business with loan and built rs 200 crore company
ലോണെടുത്ത് കുടുംബ ബിസിനസ് ഒന്ന് പരിഷ്കരിച്ചു; ഇപ്പോൾ വിറ്റുവരവ് 300 കോടി രൂപ



ഒൻപത് ലക്ഷം രൂപയിൽ തുടങ്ങിയ ബിസിനസ്

2001-ൽ ഒൻപത് ലക്ഷം രൂപ ലോണെടുത്താണ് ഗൗരവ് അഗര്‍വാൾ, സൗരവ് അഗര്‍വാൾ എന്നീ സഹോദരങ്ങളും ബന്ധു വികാസ് അഗര്‍വാളും ചേര്‍ന്ന് മാര്‍ബിൾ ബിസിനസ് തുടങ്ങിയത്. ഡൽഹിയിൽ മുന്നൂറ് ചതുരശ്രയടി കുഞ്ഞൻ മുറി വാടകയ്‍ക്കെടുത്തായിരുന്നു ആദ്യ പരീക്ഷണം. പേപ്പര്‍ ബിസിനസ് അച്ഛനെയും ബന്ധുക്കളെയും സഹായിച്ചിട്ടുള്ളതാണ് ബിസിനസ് രംഗത്തെ പരിചയം. പക്ഷെ ഒന്നുറപ്പായിരുന്നു പേപ്പര്‍ വ്യാപാരത്തെക്കാൾ എന്തുകൊണ്ടും മികച്ച സാധ്യത മാര്‍ബിൾ വ്യാപാര രംഗത്തുണ്ട്. രാജസ്ഥാനിലെ അമ്മാവന് മാര്‍ബിൾ ഫാക്ടറി ഉണ്ടായിരുന്നതും ഇവര്‍ക്ക് പ്രചോദനമായി. മികച്ച മാര്‍ബിളുകൾക്കായി ഏറെ സഞ്ചരിച്ച് വ്യത്യസ്തമായ മാര്‍ബിളുകൾ ഔട്ട്ലെറ്റിൽ പ്രദര്‍ശിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളിൽ തന്നെ ഡൽഹിയിൽ രണ്ടാമത്തെ ഔട്ട്‍ലെറ്റ് തുടങ്ങാൻ ഇവര്‍ക്കായി.

ചെലവുകൾ ചുരുക്കി മാത്രം ബിസിനസ്

ഏറെ പണിപ്പെട്ട് ചെലവു ചരുക്കിയാണ് ഇവര്‍ തുടക്കത്തിൽ ബിസിനസ് മുന്നോട്ട് കൊണ്ടു പോയത്. ഇടനിലക്കാരെ ഒഴിവാക്കി രാജസ്ഥാനിൽ നേരിട്ട് പോയി മാര്‍ബിൾ ശേഖരിച്ചു. 15 മുതൽ 20 ദിവസം വരെ ഫാക്ടറി പരിസരങ്ങളിൽ ചെലവഴിച്ച് മാർബിളുകളെ കുറിച്ച് വിശദമായി പഠിച്ചാണ് ഇവ ഔട്ട്ലെറ്റിൽ എത്തിക്കുക. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് മാര്‍ബിൾ എത്തിക്കുന്നത് ലാഭകരമായി എന്ന് മാത്രമല്ല ഇത് മികച്ച ഗുണനിലവാരം ഉറപ്പാക്കാനും സഹായിച്ചു. ബിസിനസ് തുടങ്ങി ഒന്നര വർഷത്തിനുള്ളിൽ തന്നെ ഡൽഹിയിൽ സ്റ്റോണക്സ് എന്ന മാര്‍ബിൾ ബ്രാൻഡ് ഹിറ്റായി. 2003 ജൂണിൽ 2,000 ചതുരശ്ര അടി വിസ്തീർണമുള്ള കിടിലൻ ഒരു ഷോറൂമും ഈ സഹോദരങ്ങൾ തുറന്നു.

മാരുതി 800-ൽ നിന്ന് ബിഎംഡബ്ല്യുവിലേക്ക്

ബിസിനസ് തുടങ്ങി ആദ്യ ഗോഡൗണും തുറന്ന ശേഷമാണ് സഹോദരങ്ങൾ തങ്ങളുടെ ആദ്യ വാഹനമായ മാരുതി 800 വാങ്ങുന്നത്. ഇപ്പോൾ ബിഎംഡബ്യു ആണ് ഇവരുടെ വാഹനം. മികച്ച പ്രമോട്ടര്‍മാരെ തുടക്കം മുതൽ കണ്ടെത്താനായതും ബിസിനസ് വളര്‍ച്ചയ്ക്ക് സഹായകരമായി. പിന്നീട് മാര്‍ബിൾ ഇറക്കുമതിയും ആരംഭിച്ചു. പതിയെ പതിയെ 15 പേരിൽ നിന്ന് 50 ജീവനക്കാരിലേക്ക് ബിസിനസ് വളര്‍ന്നു. 100-ലധികം ഹോട്ടലുകളുടെ പ്രോജക്ട് ലഭിച്ചു. എല്ലാ വര്‍ഷവും 100 ശതമാനം ബിസിനസ് വളര്‍ച്ച നേടിയതോടെ രാജസ്ഥാനിൽ സ്വന്തം പ്ലാൻറും ഇവര്‍ ആരംഭിച്ചു. ഇപ്പോൾ ഈ രംഗത്ത് 300 കോടി രൂപയിലധികം വിറ്റുവരവുള്ള വൻകിട ബ്രാൻഡാണ് സ്റ്റോണക്സ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്