ആപ്പ്ജില്ല

ഞാറയ്ക്കൽ ഫിഷ് ഫാമിൽ കാറ്റും കൊണ്ടൊരു സോളാർ ബോട്ട് യാത്ര

ജലവിനോദ സഞ്ചാരത്തിനും മത്സ്യകൃഷിക്കും സോളാർ ബോട്ട് പ്രയോജനപ്പെടുത്താൻ സാധിക്കും. പ്രകൃതി സൗഹൃദവും ശബ്ദരഹിതവുമാണ് സോളാർ ബോട്ട്. പാരിസ്ഥിതിക മലിനീകരണം ഇല്ലാത്തതോടൊപ്പം ഇന്ധന ചിലവ് ഇല്ലാത്തതും ബോട്ടിൻ്റെ പ്രത്യേകതയാണ്

Samayam Malayalam 25 May 2019, 5:30 pm
കൊച്ചി: മത്സ്യഫെഡിൻ്റെ ഞാറയ്ക്കൽ ഫിഷ് ഫാം ആൻ്റ് അക്വാ ടൂറിസം സെൻ്ററിലിനി സോളാർ ബോട്ടിൽ യാത്ര ചെയ്യാം. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അക്വാ ടൂറിസം സെൻ്ററിന് സോളാർ ബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരിക്കുന്നത്. ജലവിനോദ സഞ്ചാരത്തിനും മത്സ്യകൃഷിക്കും സോളാർ ബോട്ട് പ്രയോജനപ്പെടുത്താൻ സാധിക്കും. പ്രകൃതി സൗഹൃദവും ശബ്ദരഹിതവുമാണ് സോളാർ ബോട്ട്. പാരിസ്ഥിതിക മലിനീകരണം ഇല്ലാത്തതോടൊപ്പം ഇന്ധന ചിലവ് ഇല്ലാത്തതും ബോട്ടിൻ്റെ പ്രത്യേകതയാണ്. സോളാർ പാനൽ കൊണ്ടാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.
Samayam Malayalam solar boat.


സി ഐ എഫ് റ്റി ഫിഷിങ് ടെക്നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനും നേവൽ ആർകിടെക്റ്റുമായ എം.വൈ ബൈജുവാണ് യാനം രൂപകൽപന ചെയ്തിരിക്കുന്നത്. അരൂരിലെ സമുദ്ര ഷിപ്യാർഡിലാണ് സോളാർ യാനം നിർമ്മിച്ചത്. ഫൈബർ റി ഇൻഫോസ്ഡ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദ സോളാർ ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ബോട്ടിൽ ആറ് പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കും. സി ഐ എഫ് റ്റി യുടെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച വാട്ടർ സൈക്കിളും അക്വാ ടൂറിസം സെൻ്ററിലുണ്ട്.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ത്രിലോചൻ മോഹാപാത്ര സോളാർ ബോട്ടിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു . ചടങ്ങിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ ജേന , ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. പി. പ്രവീൺ , സിഐഎഫ്റ്റി ഡയറക്ടർ ഡോ. ഗോപാലകൃഷ്ണൻ, സിഐഎഫ്റ്റി ഫിഷിങ് ടെക്നോളജി വിഭാഗം മേധാവി ഡോ. ലീല എഡ്വിൻ , സി ഐ എഫ് റ്റി ഫിഷിങ് ടെക്നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനും നേവൽ ആർകിടെക്റ്റുമായ എം.വൈ ബൈജു , സമദ്ര ഷിപ്യാർഡ് സി.ഇ.ഒ ജീവൻ, മത്സ്യഫെഡ് ഫിഷ് ഫാം ആൻ്റ് അക്വാ ടൂറിസം സെൻറർ മാനേജർ നിഷ.പി തുടങ്ങിയവർ പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്