ചെയര്‍മാൻ ഇല്ല; സാംസങ് ഗ്രൂപ്പിൽ അധികാര വിഭജനത്തെ ചൊല്ലി തര്‍ക്കം
സാംസങ് ചെയര്‍മാൻ ലീ കുൻ ഹി അന്തരിച്ചു. ആരായിരിയ്ക്കും സാംസങിൻെറ അടുത്ത ചെയര്‍മാൻ. സംസങ് ഇലക്ട്രോണിക്സിൻെറ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കങ്ങളുമുണ്ടെന്ന് സൂചന
Samayam Malayalam 27 Oct 2020, 4:51 pm
ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഗ്രൂപ്പ് ചെയര്‍മാൻ ലീ കുൻ ഹീ മരിച്ചത് അടുത്തിടെയാണ്. ഇതോടെ ഏറ്റവും വലിയ ഫാമിലി ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ സാംസങ്ങിൽ അധികാര വിഭജനത്തിനും കളമൊരുങ്ങുകയാണ്. ദക്ഷിണ കൊറിയയാണ് കേന്ദ്രം എങ്കിലും ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് സംസംങ്ങിൻേറത്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വ്യവസായവും.
1938-ൽ രൂപീകരിച്ച സാംസങിൻെറ ചെയര്‍മാൻ ഇല്ലാതായതോടെ കമ്പനിയിൽ അധികാര വിഭജനത്തിൻെറയും കൈമാറ്റത്തിൻെറയും ചര്‍ച്ചകളും ചൂടുപിടിയ്ക്കുകയാണ്. നിയമപരമായ നൂലാമാലകളും ഒട്ടേറെ.
Also Read: സാംസങ് ചെയര്‍മാൻ ലീ കുൻ ഹീ (78) അന്തരിച്ചു
സാംസങ് ഗ്രൂപ്പിൻെറ ഏറ്റവും വലിയ തുറുപ്പ് ചീട്ട് സാംസങ് ഇലക്ട്രോണിക്സ് കമ്പനിയാണ്.പക്ഷേ ഈ കമ്പനിയിൽ കുടുംബാംഗങ്ങൾക്ക് നേരിട്ട് 5.8 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണുള്ളത്. സാംസങ് ലൈഫ് ഇൻഷുറൻസ്,സാംസങ് സിആൻഡ് ടി കോര്‍പ് തുടങ്ങിയ കമ്പനികൾ വേറെയും. ഇതിൽ ചെയര്‍മാനു കൂടുതൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നത് സാംസങ് ഇലക്ട്രോണിക്സിൽ ആയിരുന്നു. 4.18 ശതമാനം ഓഹരികളാണ് അദ്ദേഹത്തിൻെറ പക്കൽ ഉണ്ടായിരുന്നത്.
ഈ ഓഹരികളിൽ ആണ് സാംസങ് കുടുംബാംഗങ്ങൾ ഇപ്പോൾ കണ്ണു വെച്ചിരിയ്ക്കുന്നത്. 15 ലക്ഷം കോടി മൂല്യമുള്ള ഈ ഓഹരികൾക്കാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്. എന്നാൽ ഇവയുടെ കൈമാറ്റം അത്ര എളുപ്പമല്ല. ലീയുടെ ഓഹരികൾ കുടുംബാംഗങ്ങളിൽ എത്തുമ്പോൾ വൻതുക നികുതി ബാധ്യതയുമുണ്ട്. ഇത് തവണകളായി അടയ്ക്കാൻ ആകും. എങ്കിലും ആദ്യ അടവിനു ശേഷമുള്ള വാര്‍ഷിക അടവ് തന്നെ 100 കോടി ഡോളറിൽ അധികം വരും. എന്തായാലും ഇനി സാംസങ് കമ്പനികളുടെ മേൽനോട്ടച്ചുമതല ആരേറ്റെടുക്കും എന്നും എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നുണ്ട്.
1938-ൽ രൂപീകരിച്ച സാംസങിൻെറ ചെയര്‍മാൻ ഇല്ലാതായതോടെ കമ്പനിയിൽ അധികാര വിഭജനത്തിൻെറയും കൈമാറ്റത്തിൻെറയും ചര്‍ച്ചകളും ചൂടുപിടിയ്ക്കുകയാണ്. നിയമപരമായ നൂലാമാലകളും ഒട്ടേറെ.
Also Read: സാംസങ് ചെയര്‍മാൻ ലീ കുൻ ഹീ (78) അന്തരിച്ചു
സാംസങ് ഗ്രൂപ്പിൻെറ ഏറ്റവും വലിയ തുറുപ്പ് ചീട്ട് സാംസങ് ഇലക്ട്രോണിക്സ് കമ്പനിയാണ്.പക്ഷേ ഈ കമ്പനിയിൽ കുടുംബാംഗങ്ങൾക്ക് നേരിട്ട് 5.8 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണുള്ളത്. സാംസങ് ലൈഫ് ഇൻഷുറൻസ്,സാംസങ് സിആൻഡ് ടി കോര്‍പ് തുടങ്ങിയ കമ്പനികൾ വേറെയും. ഇതിൽ ചെയര്‍മാനു കൂടുതൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നത് സാംസങ് ഇലക്ട്രോണിക്സിൽ ആയിരുന്നു. 4.18 ശതമാനം ഓഹരികളാണ് അദ്ദേഹത്തിൻെറ പക്കൽ ഉണ്ടായിരുന്നത്.
ഈ ഓഹരികളിൽ ആണ് സാംസങ് കുടുംബാംഗങ്ങൾ ഇപ്പോൾ കണ്ണു വെച്ചിരിയ്ക്കുന്നത്. 15 ലക്ഷം കോടി മൂല്യമുള്ള ഈ ഓഹരികൾക്കാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്. എന്നാൽ ഇവയുടെ കൈമാറ്റം അത്ര എളുപ്പമല്ല. ലീയുടെ ഓഹരികൾ കുടുംബാംഗങ്ങളിൽ എത്തുമ്പോൾ വൻതുക നികുതി ബാധ്യതയുമുണ്ട്. ഇത് തവണകളായി അടയ്ക്കാൻ ആകും. എങ്കിലും ആദ്യ അടവിനു ശേഷമുള്ള വാര്‍ഷിക അടവ് തന്നെ 100 കോടി ഡോളറിൽ അധികം വരും. എന്തായാലും ഇനി സാംസങ് കമ്പനികളുടെ മേൽനോട്ടച്ചുമതല ആരേറ്റെടുക്കും എന്നും എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നുണ്ട്.