കൊച്ചി: ഓഹരി വിപണി ഉണര്‍ന്നു. സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തിൽ എത്തി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 445.87 പോയിൻറുകൾ ഉയര്‍ന്ന് 44,523.02 എന്ന നിലവാരത്തിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി പുതിയ ഉയരങ്ങളിൽ എത്തി. നിഫ്റ്റി 128.70 പോയിൻറുകൾ ഉയര്‍ന്ന് 13,055.15 ഡോളര്‍ എന്ന നിലവാരത്തിൽ എത്തി. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ 3-4 ശതമാനം നേട്ടമുണ്ടാക്കി.
ബാങ്കിങ് ഓഹരികൾക്കൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും മികച്ച ഉയരങ്ങളിൽ എത്തി.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയവയാണ് ലാഭമുണ്ടാക്കിയ മറ്റ് ഓഹരികൾ. ബാങ്കിങ് ഓഹരികൾക്ക് പിന്നാലെ ഓട്ടോമൊബൈൽ ഓഹരികളും ലാഭത്തിൽ ആയിരുന്നു. അതേസമയം ടൈറ്റൻ, നെസ്ലെ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായി.
Also Read: ശിൽപ്പ ഷെട്ടിയുടെ വിവാഹ ദിന സമ്മാനം; സൗദി രാജാവ് ഒബാമയ്ക്ക് നൽകിയ സസ്പെൻസ്, വിലയേറിയ ചില സമ്മാനങ്ങൾ
മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. കൊറോണ വാക്സിൻ പുതുവര്‍ഷം എത്തിയേക്കും എന്ന പ്രതീക്ഷകളും വിപണിയ്ക്ക് കരുത്തേകി. . അസംസ്കൃത എണ്ണ വില ബാരലിന് 46,51 ഡോളറിൽ എത്തി. ആഗോള വിപണികളിലും ഉണര്‍വ് പ്രകടമാണ്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപം തുടര്‍ന്നാൽ വരും ദിവസങ്ങളിലും നിഫ്റ്റി പുതിയ ഉയരങ്ങൾ താണ്ടിയേക്കും എന്ന് ഓഹരി വിപണിയിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായ ജര്‍മനി കൊവിഡ് പ്രതിസന്ധിയൽ നിന്ന് തിരിച്ചു വരുന്നതിൻെറ സൂചനകൾ നൽകുകയാണ്. മൂന്നാം ത്രൈമാസത്തിൽ 8.5 ശതമാനം വളര്‍ച്ചയാണ് സമ്പദ്രംഗം നേടിയത്. യൂറോപ്പ് പ്രതിസന്ധിയിലായിട്ടും ജിഡിപിയിലെ റെക്കോര്‍ഡ് വളര്‍ച്ച ശ്രദ്ധേയമാണ്.
ബാങ്കിങ് ഓഹരികൾക്കൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും മികച്ച ഉയരങ്ങളിൽ എത്തി.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയവയാണ് ലാഭമുണ്ടാക്കിയ മറ്റ് ഓഹരികൾ. ബാങ്കിങ് ഓഹരികൾക്ക് പിന്നാലെ ഓട്ടോമൊബൈൽ ഓഹരികളും ലാഭത്തിൽ ആയിരുന്നു. അതേസമയം ടൈറ്റൻ, നെസ്ലെ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായി.
Also Read: ശിൽപ്പ ഷെട്ടിയുടെ വിവാഹ ദിന സമ്മാനം; സൗദി രാജാവ് ഒബാമയ്ക്ക് നൽകിയ സസ്പെൻസ്, വിലയേറിയ ചില സമ്മാനങ്ങൾ
മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. കൊറോണ വാക്സിൻ പുതുവര്‍ഷം എത്തിയേക്കും എന്ന പ്രതീക്ഷകളും വിപണിയ്ക്ക് കരുത്തേകി. . അസംസ്കൃത എണ്ണ വില ബാരലിന് 46,51 ഡോളറിൽ എത്തി. ആഗോള വിപണികളിലും ഉണര്‍വ് പ്രകടമാണ്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപം തുടര്‍ന്നാൽ വരും ദിവസങ്ങളിലും നിഫ്റ്റി പുതിയ ഉയരങ്ങൾ താണ്ടിയേക്കും എന്ന് ഓഹരി വിപണിയിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായ ജര്‍മനി കൊവിഡ് പ്രതിസന്ധിയൽ നിന്ന് തിരിച്ചു വരുന്നതിൻെറ സൂചനകൾ നൽകുകയാണ്. മൂന്നാം ത്രൈമാസത്തിൽ 8.5 ശതമാനം വളര്‍ച്ചയാണ് സമ്പദ്രംഗം നേടിയത്. യൂറോപ്പ് പ്രതിസന്ധിയിലായിട്ടും ജിഡിപിയിലെ റെക്കോര്‍ഡ് വളര്‍ച്ച ശ്രദ്ധേയമാണ്.