ആപ്പ്ജില്ല

കോളേജ് പഠനം ഉപേക്ഷിച്ചെങ്കിൽ എന്താ? 19-ാം വയസിൽ പടുത്തുയര്‍ത്തിയത് 6800 കോടിയുടെ കമ്പനി

19-ാം വയസിൽ ഒൻപത് മാസം കൊണ്ട് 6800 കോടി രൂപയുടെ കമ്പനി പടുത്തുയര്‍ത്തി രണ്ട് കൗമാരക്കാര്‍.

Samayam Malayalam 5 May 2022, 11:23 am
കോളേജിൽ നിന്ന് പുറത്തായെങ്കിലും 19-ാം വയസിൽ 6,800 കോടി രൂപയിലധികം മൂല്യമുള്ള കമ്പനി പടുത്തുയര്‍ത്തി ശ്രദ്ധേയരാവുകയാണ് രണ്ട് കൗമാരക്കാര്‍. സ്റ്റാൻഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് സെപ്റ്റോ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ വിജയം കൊയ്യുന്നത്.
Samayam Malayalam success story of teenagers who built a rs 600 crore company
കോളേജ് പഠനം ഉപേക്ഷിച്ചെങ്കിൽ എന്താ? 19-ാം വയസിൽ പടുത്തുയര്‍ത്തിയത് 6800 കോടിയുടെ കമ്പനി


കൗമാരക്കാർ മിന്നൽ വേഗത്തിൽ തന്നെ സ്റ്റാർട്ടപ്പ് വളര്‍ത്തി. 19-കാരനായ ആദിത് പലിച്ചയും കൈവല്യ വോഹ്‌റയും ചേര്‍ന്ന് 2021 ഏപ്രിലിൽ ആണ് 10 മിനിറ്റിനുള്ളിൽ ഓൺലൈൻ ഡെലിവറി സാധ്യമാക്കുന്ന ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ സ്ഥാപിച്ചത്. കമ്പനി ആരംഭിച്ച് 9 മാസങ്ങൾക്കുള്ളിൽ,സ്റ്റാര്‍ട്ടപ്പിൻെറ മൂല്യം 6,800 കോടിയിലധികം കടന്നതാണ് ലോകത്തിൻെറ ശ്രദ്ധയാകര്‍ഷിക്കുന്നത്.

10 മിനിറ്റിനുള്ളിൽ ഓൺലൈൻ ഡെലിവറി

സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥികളായ ഇരുവരും പഠനം ഉപേക്ഷിച്ച് ഒരു കമ്പനി സ്ഥാപിക്കാനുള്ള ആഗ്രഹത്തോടെ ഇന്ത്യയിൽ എത്തുകായിരുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്.

സെപ്‌റ്റോ ആസ്ഥാനം മുംബൈയിലാണ്.ഡൽഹിയും ബംഗളുരുവും ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് ഇപ്പോൾ കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ തന്നെ, സെപ്‌റ്റോയ്ക്ക് 100 മൈക്രോ വെയർഹൗസുകൾ ഉണ്ടായിരുന്നു, ഓരോന്നിനും പ്രതിദിനം 2,500-ലധികം ഓർഡറുകൾ നൽകാനുള്ള ശേഷിയുണ്ട് എന്നതാണ് സവിശേഷത. പലവ്യഞ്ജനങ്ങൾ ഏറ്റവും വേഗത്തിൽ വീട്ടു പടിക്കൽ എത്തിക്കും എന്നതാണ് പ്രത്യേകത.

കമ്പനി വളര്‍ത്തിയത് വൻകിട നിക്ഷേപം

കമ്പനി സ്ഥാപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കമ്പനിയിലേക്ക് വൻകിട നിക്ഷേപവും ഒഴുകി. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ വരുമാനത്തിൽ റെക്കോർഡ് വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 800 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. 1,000 ജീവനക്കാരാണ് ഇപ്പോൾ കമ്പനിയിൽ ജോലി ചെയ്യുന്നത്. സിലിക്കൺ വാലിയിലെയും ഇന്ത്യയിലെയും നിക്ഷേപകരിൽ നിന്ന് ഇതുവരെ 2700 കോടിയി രൂപയിലധികം കമ്പനി സമാഹരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്