ഡൽഹി: കൊറോണ വൈറസ് ലോക്ക് ഡൗണിനിടെ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ടായി നൽകണമെന്ന് സുപ്രീം കോടതി വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നാംഗ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾക്കായി നടത്തിയ ബുക്കിംഗിന് സുപ്രീം കോടതിയുടെ ഉത്തരവ് ബാധകമാകും.
ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ലോക്ക് ഡൗണിനുശേഷം വിമാന ടിക്കറ്റുകൾ റദ്ദാക്കിയ മുഴുവൻ യാത്രകാർക്കും വിമാനക്കമ്പനികൾ പണം തിരികെ നൽകണം. കൂടാതെ വിമാനക്കമ്പനികൾ സാമ്പത്തിക ദുരിതത്തിലാണെങ്കിൽ 2021 മാർച്ച് 31 വരെ വീണ്ടെടുക്കാവുന്ന സാധുതയുള്ള ക്രെഡിറ്റ് ഷെൽ യാത്രകാർക്ക് നൽകാമെന്നും കോടതി അറിയിച്ചു.
സുപ്രീം കോടതി ഉത്തരവിലെ പ്രധാന കാര്യങ്ങൾ
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 24നായിരുന്നു രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്തർദേശീയ യാത്രകൾ നിരോധിച്ചിരുന്നു. പരിമിതമായ ഘട്ടത്തിൽ മെയ് 25 നാണ് ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.
ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ലോക്ക് ഡൗണിനുശേഷം വിമാന ടിക്കറ്റുകൾ റദ്ദാക്കിയ മുഴുവൻ യാത്രകാർക്കും വിമാനക്കമ്പനികൾ പണം തിരികെ നൽകണം. കൂടാതെ വിമാനക്കമ്പനികൾ സാമ്പത്തിക ദുരിതത്തിലാണെങ്കിൽ 2021 മാർച്ച് 31 വരെ വീണ്ടെടുക്കാവുന്ന സാധുതയുള്ള ക്രെഡിറ്റ് ഷെൽ യാത്രകാർക്ക് നൽകാമെന്നും കോടതി അറിയിച്ചു.
സുപ്രീം കോടതി ഉത്തരവിലെ പ്രധാന കാര്യങ്ങൾ
- മാർച്ച് 25 മുതൽ മെയ് 24 വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ ആഭ്യന്തര, അന്തർദേശീയ യാത്രയ്ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും അതേ കാലയളവിൽ ബുക്കിംഗ് റദ്ദാക്കുകയും ചെയ്ത യാത്രക്കാരന് റദ്ദാക്കൽ നിരക്കുകൾ ഈടാക്കാതെ മുഴുവൻ തുകയും റീഫണ്ടായി എയർലൈൻ തിരികെ നൽകും. റദ്ദാക്കിയ തീയതി മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ റീഫണ്ട് നൽകണം.
- ട്രാവൽ ഏജന്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ, മുഴുവൻ റീഫണ്ട് തുകയും ഉടൻ തന്നെ എയർലൈൻസ് നൽകണം. ഈ തുക ഉടൻ തന്നെ ഏജന്റുമാർ യാത്രക്കാർക്ക് കൈമാറുകയും വേണം.
- സാമ്പത്തിക പ്രതിസന്ധി മൂലം റീഫണ്ട് നൽകാൻ കഴിയാത്ത എയർലൈൻസിന് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന് തുല്യമായ ക്രെഡിറ്റ് ഷെൽ നൽകാം. യാത്രക്കാരുടെ പേരിൽ ഇഷ്യു ചെയ്യുന്ന ക്രെഡിറ്റ് ഷെൽ 2021 മാർച്ച് 31 വരെ ഉപയോഗപ്പെടുത്താം. യാത്രക്കാർക്ക് നേരിട്ടോ ട്രാവൽ ഏജന്റ് വഴിയോ ക്രെഡിറ്റ് ഷെൽ ഉപയോഗിക്കാം. ഇത്തരം ക്രെഡിറ്റ് ഷെൽ മൂന്നാം കക്ഷി ഉപയോഗത്തിനായി ടിക്കറ്റ് വാങ്ങിയ ബന്ധപ്പെട്ട ഏജന്റിന് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
- ക്രെഡിറ്റ് ഷെൽ ഇഷ്യു ചെയ്യുന്ന എല്ലാ കേസുകളിലും മാർച്ച് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ടിക്കറ്റ് റദ്ദാക്കിയ മുഴുവൻ യാത്രകാർക്കും എയൽലൈൻസ് നഷ്ടപരിഹാരം നൽകേണ്ടിവരും. ഈ സാഹചര്യത്തിൽ റദ്ദാക്കിയ തീയതിക്കും 2020 ജൂൺ 30 നും ഇടയിലുള്ള മാസങ്ങളിൽ ക്രെഡിറ്റ് ഷെല്ലിന്റെ മുഖവില മൂല്യം 0.5 ശതമാനമായി വർദ്ധിപ്പിക്കും. അതിനുശേഷം ക്രെഡിറ്റ് ഷെല്ലിന്റെ മൂല്യം 2021 മാർച്ച് 31 വരെ പ്രതിമാസ മുഖവിലയുടെ മൂല്യം 0.75 ശതമാനമായും വർദ്ധിപ്പിക്കും.
- മെയ് 24 ന് ശേഷമുള്ള യാത്രയ്ക്കായി ഏത് സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കും റീഫണ്ട് ലഭിക്കും.
- ഇക്കാര്യത്തിൽ കംപ്ലയിൻസ് വിജ്ഞാപനം പുറപ്പെടുവിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് കോടതി വശ്യപ്പെട്ടു.
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 24നായിരുന്നു രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്തർദേശീയ യാത്രകൾ നിരോധിച്ചിരുന്നു. പരിമിതമായ ഘട്ടത്തിൽ മെയ് 25 നാണ് ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.