: ഉപയോഗ ശേഷം നാം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചു പൊന്തി പ്രകൃതിയ്ക്ക് കുട ചൂടുന്നു. പ്രകൃതി സൗഹൃദ വിത്തു പേനകൾ എന്ന ആശയം എത്ര മനോഹരമാണ്.. ഈ ആശയത്തിലൂടെ വീൽചെയറിൽ ഇരുന്ന് വര്‍ഷങ്ങളായി ഉപജീവനം നടത്തുന്ന ഒരു സംരംഭകനുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി സുരേഷ് ബാബു .28 വയസിനു ശേഷമാണ് ശരീരം തളര്‍ന്ന് ഇദ്ദേഹം വീൽചെയറിൽ ആകുന്നത്. ചെറിയ ഒരു സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. പിന്നീട് വീൽചെയറുമായി ആണ് ജീവിതം. ഇപ്പോൾ 50 വയസുണ്ട്.. 75 വയസുള്ള അമ്മയുടെ സംരക്ഷണ ചുമതല ഇദ്ദേഹത്തിനാണ് .
വീൽചെയറിൽ ഇരുന്ന് തന്നെ വര്‍ണ കടലാസുകൾ കൊണ്ട് പേനകൾ ഉണ്ടാക്കും. വിത്തുപേനകൾ തയ്യാറാക്കി വിറ്റാണ് ഉപജീവനം. കുടകളും നിര്‍മിച്ച് നൽകും. റീഫിൽ മാത്രം പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പ്രകൃതി സൗഹൃദ വിത്തു പേനകൾ വലിയ ഓര്‍ഡകൾക്കനുസൃതമായും നിര്‍മിച്ച് നൽകാറുണ്ട്. വിവാഹ പാര്‍ട്ടികളുടെ ആവശ്യാനുസരണം വധുവിൻറെയും വരൻെറയും ചിത്രങ്ങൾ പ്രിൻറ് ചെയ്ത പേപ്പറുകളിലും ഇവ നിര്‍മിച്ച് നൽകും.
Also Read: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിൽപ്പന വില 450 കോടി രൂപ
വിദേശരാജ്യങ്ങളിലേക്ക് വിത്ത് പേനയ്ക്ക് ഓര്‍ഡറുകൾ നാട്ടിൽ എത്തുന്നവരുടെ കൈയിൽ പേനകൾ കൊടുത്തയക്കാറുണ്ട്. കൊവിഡിന് മുമ്പ് ഇവൻറുകൾക്കും മറ്റുമായി വൻ ഓര്‍ഡറുകൾ ലഭിക്കുമായിരുന്നു. കൊവിഡ് എത്തിയതോടെ ഈ ഓര്‍ഡറുകൾ കുറഞ്ഞു. പട്ടിണിയാകാതെ കുടുംബം പുലര്‍ത്തണമല്ലോ.. വീൽചെയറിൽ തന്നെയിരുന്ന് കുടകളും നിര്‍മിച്ച് നൽകും ഇദ്ദേഹം.
ഉപയോഗ ശേഷം നാം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചു പ്രകൃതിയിലേക്ക് ചേരുന്ന വിത്തുപേനകൾക്ക് ഇപ്പോഴും ഡിമാൻഡ് ഉണ്ട്. പഴയ മാഗസിനുകൾ കൊണ്ട് നിർമിക്കുന്ന പേനകൾക്ക് ആറു രൂപയും വർണ്ണ കടലാസു കൊണ്ട് കൊണ്ട് നിർമിക്കുന്നവയ്ക്ക് എട്ടു രൂപയുമാണ് വില. ആവശ്യക്കാർക്ക് ജന്മ ദിനാശംസകൾ, വിവാഹ ആശംസകൾ, സ്ഥാപനങ്ങളുടെ പേരുകൾ, സമ്മേളനങ്ങളുടെ പേരുകൾ ഒക്കെ മനോഹരമായി പ്രിൻറ് ചെയ്തു സ്റ്റിക്കർ ആക്കി ഒട്ടിച്ചും പേനകൾ നൽകും . വിലയിൽ വർദ്ധനവ് ഒരു രൂപ മാത്രം. നീണ്ട 20 വര്‍ഷങ്ങളിൽ ഏറെയായി വീൽചെയറുമായി ജീവിതത്തോട് പോരാടുകയാണ് ഇദ്ദേഹം.. ഫോൺ: 9809702254
വീൽചെയറിൽ ഇരുന്ന് തന്നെ വര്‍ണ കടലാസുകൾ കൊണ്ട് പേനകൾ ഉണ്ടാക്കും. വിത്തുപേനകൾ തയ്യാറാക്കി വിറ്റാണ് ഉപജീവനം. കുടകളും നിര്‍മിച്ച് നൽകും. റീഫിൽ മാത്രം പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പ്രകൃതി സൗഹൃദ വിത്തു പേനകൾ വലിയ ഓര്‍ഡകൾക്കനുസൃതമായും നിര്‍മിച്ച് നൽകാറുണ്ട്. വിവാഹ പാര്‍ട്ടികളുടെ ആവശ്യാനുസരണം വധുവിൻറെയും വരൻെറയും ചിത്രങ്ങൾ പ്രിൻറ് ചെയ്ത പേപ്പറുകളിലും ഇവ നിര്‍മിച്ച് നൽകും.
Also Read: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിൽപ്പന വില 450 കോടി രൂപ
വിദേശരാജ്യങ്ങളിലേക്ക് വിത്ത് പേനയ്ക്ക് ഓര്‍ഡറുകൾ നാട്ടിൽ എത്തുന്നവരുടെ കൈയിൽ പേനകൾ കൊടുത്തയക്കാറുണ്ട്. കൊവിഡിന് മുമ്പ് ഇവൻറുകൾക്കും മറ്റുമായി വൻ ഓര്‍ഡറുകൾ ലഭിക്കുമായിരുന്നു. കൊവിഡ് എത്തിയതോടെ ഈ ഓര്‍ഡറുകൾ കുറഞ്ഞു. പട്ടിണിയാകാതെ കുടുംബം പുലര്‍ത്തണമല്ലോ.. വീൽചെയറിൽ തന്നെയിരുന്ന് കുടകളും നിര്‍മിച്ച് നൽകും ഇദ്ദേഹം.
ഉപയോഗ ശേഷം നാം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചു പ്രകൃതിയിലേക്ക് ചേരുന്ന വിത്തുപേനകൾക്ക് ഇപ്പോഴും ഡിമാൻഡ് ഉണ്ട്. പഴയ മാഗസിനുകൾ കൊണ്ട് നിർമിക്കുന്ന പേനകൾക്ക് ആറു രൂപയും വർണ്ണ കടലാസു കൊണ്ട് കൊണ്ട് നിർമിക്കുന്നവയ്ക്ക് എട്ടു രൂപയുമാണ് വില. ആവശ്യക്കാർക്ക് ജന്മ ദിനാശംസകൾ, വിവാഹ ആശംസകൾ, സ്ഥാപനങ്ങളുടെ പേരുകൾ, സമ്മേളനങ്ങളുടെ പേരുകൾ ഒക്കെ മനോഹരമായി പ്രിൻറ് ചെയ്തു സ്റ്റിക്കർ ആക്കി ഒട്ടിച്ചും പേനകൾ നൽകും . വിലയിൽ വർദ്ധനവ് ഒരു രൂപ മാത്രം. നീണ്ട 20 വര്‍ഷങ്ങളിൽ ഏറെയായി വീൽചെയറുമായി ജീവിതത്തോട് പോരാടുകയാണ് ഇദ്ദേഹം.. ഫോൺ: 9809702254