ആപ്പ്ജില്ല

ശീതളപാനീയത്തിന് ഉയർന്ന ജിഎസ്ടി, സ്വിഗ്ഗിക്ക് പിഴ

ശീതളപാനീയത്തിന് 4.50 രൂപ ജിഎസ്ടി ഈടാക്കിയെന്ന കേസിൽ പഞ്ചകുള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആണ് സ്വിഗ്ഗിയ്ക്ക് പിഴ ചുമത്തിയത്. 20,000 രൂപയാണ് കമ്പനി പിഴയായി അടയ്ക്കേണ്ടത്.

Samayam Malayalam 11 Jul 2021, 4:51 pm

ഹൈലൈറ്റ്:

  • ശീതളപാനീയത്തിന് ഉയർന്ന ജിഎസ്ടി ഈടാക്കിയ സ്വിഗ്ഗിക്ക് പിഴ.
  • 20,000 രൂപയാണ് പിഴയായി അടയ്ക്കേണ്ടത്.
  • 2018ലെ കേസിലാണ് കോടതി വിധി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ശീതളപാനീയത്തിന് ഉയർന്ന ജിഎസ്ടി, സ്വിഗ്ഗിക്ക് പിഴ
ശീതളപാനീയത്തിന് ഉയർന്ന ജിഎസ്ടി, സ്വിഗ്ഗിക്ക് പിഴ
ഡൽഹി: ശീതളപാനീയത്തിന് ഉയർന്ന ജിഎസ്ടി ഈടാക്കിയതിനെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയ്ക്ക് പിഴ. 2018ലെ കേസിലാണ് കോടതി വിധി. ശീതളപാനീയത്തിന് 4.50 രൂപ ജിഎസ്ടി ഈടാക്കിയെന്ന കേസിൽ പഞ്ചകുള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആണ് സ്വിഗ്ഗിയ്ക്ക് പിഴ ചുമത്തിയത്. 20,000 രൂപയാണ് കമ്പനി പിഴയായി അടയ്ക്കേണ്ടത്.
പഞ്ചകുള സ്വദേശി അഭിഷേക് ഗാർഗ് ആണ് സ്വിഗ്ഗിക്കെതിരെ പരാതി നൽകിയത്. ഭക്ഷണത്തോടൊപ്പം ഓർഡർ ചെയ്ത മൂന്ന് ശീതളപാനീയത്തിനും കൂടി 99 രൂപയാണ് അഭിഷേക് നൽകിയത്. ഓരോ കുപ്പിയ്ക്കും 4.50 രൂപ ജിഎസ്ടി ഉൾപ്പടെയായിരുന്നു അദ്ദേഹം പൈസ നൽകിയിരുന്നത്. സ്വിഗ്ഗി മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്തിരുന്നത്.

Also Read: ആധാർ കാർഡ് തട്ടിപ്പ് തടയാൻ എന്താണ് ചെയ്യേണ്ടത് ?

ഓർഡർ കൈപ്പറ്റി ബിൽ പരിശോധിച്ചപ്പോഴാണ് പാനീയങ്ങൾക്ക് ഉയർന്ന തുക ജിഎസ്ടി ഈടാക്കിയത് അഭിഷേകിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ 2006ലെ ഉപഭോക്തൃവസ്‌തു നിയമപ്രകാരം അദ്ദേഹം സ്വിഗ്ഗിക്കെതിരെ കേസ് ഫയൽ ചെയ്‌തു. കേസിൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാനായിരുന്നു സ്വിഗ്ഗി ശ്രമിച്ചിരുന്നത്.

തങ്ങൾ ഒരു ഇടനിലക്കാരൻ മാത്രമാണെന്നും ബില്ലിന് ബാധകമായ എല്ലാ നികുതികളും ഈടാക്കിയ വ്യാപാരിയുടെ താൽപ്പര്യാർത്ഥമാണ് പേയ്‌മെന്റ് ശേഖരിക്കുന്നതെന്നുമായിരുന്നു സ്വിഗ്ഗിയുടെ വാദം. എന്നാൽ സ്വിഗ്ഗി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി സ്വിഗ്ഗിയുടെ വാദം തള്ളുകയും ചെയ്തു. സ്വിഗ്ഗി ഉപയോക്താക്കൾക്ക് യാതൊരു പരിഗണനയും കൂടാതെ സ്വമേധയാ ഉള്ള സേവനമാണ് നൽകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്