ന്യൂഡൽഹി: കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിനു പരിധി കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നതായി സൂചന. കള്ളപ്പണം തടയുന്നതിന് നോട്ടു നിരോധനം നടപ്പാക്കിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിനായി പുതിയ നിയമം കൊണ്ടു വന്നേക്കും.
പുതിയ നിയമം വരുന്നതോടെ കൈവശമുള്ള സ്വര്‍ണത്തിൻറെ വിവരങ്ങൾ കൃത്യമായി സര്‍ക്കാരിനു സമര്‍പ്പിക്കേണ്ടി വരും. കൈവശമുള്ള സ്വര്‍ണത്തിൻറെ മൂല്യമനുസരിച്ച് നികുതി ഈടാക്കും എന്നാണ് വിവരം.നിശ്ചിത പരിധിക്ക് അപ്പുറം കൈവശം സൂക്ഷിക്കുന്ന സ്വര്‍ണത്തിന് പിഴ ഈടാക്കിയേക്കും.
അതേസമയം വിവാഹിതരായ സ്ത്രീകളുടെ കൈവശം സൂക്ഷിക്കാനുകുന്ന സ്വർണത്തിൻറെ പരിധി ഉയർത്തിയേക്കും.സ്വര്‍ണ ഉപഭോഗത്തിൽ മുൻ പന്തിയിലുള്ള രാജ്യത്തെ കുടുംബങ്ങളിൽ കുമിഞ്ഞു കൂടുന്ന സ്വർണ നിക്ഷേപം കുറയ്ക്കാനും നടപടി ഉപകരിച്ചേക്കും. 2017-ല്‍ 771 ടൺ സ്വര്‍ണവും 2018-ൽ 760 ടൺ സ്വര്‍ണവുമായിരുന്നു രാജ്യത്തെ ഉപഭോഗം.
Also Road: സോവറൈന്‍ ഗോള്‍ഡ് ബോണ്ടുകള്‍; ഇക്കാര്യങ്ങള്‍ അറിയാം