ന്യൂഡൽഹി: ജി എസ് ടി സംവിധാനം സങ്കീർണമാക്കി മാറ്റിയ സോഫ്റ്റ്‌വെയർ നിർമിച്ച ഇൻഫോസിസ് കമ്പനി ചെയർമാൻ നന്ദൻ നിലേകനിയോട് വിശദീകരണം തേടി സർക്കാർ. ജി എസ് ടി കൗൺസിലിന് മുന്നിൽ നിലവിലെ പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് ജി എസ് ടി സംവിധാനം നിലവിൽ വന്നിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും സോഫ്റ്റ്വെയർ മുഖേനയുള്ള ജിഎസ്ടി രജിസ്ട്രേഷൻ മുതൽ റിട്ടേൺ സമർപ്പണം വരെയുള്ള കാര്യങ്ങൾ സങ്കീർണമാണെന്നും സോഫ്റ്റ് വെയർ തകരാർ പരിഹരിയ്ക്കാനാകുന്നില്ലെന്നുമുള്ള പരാതികളിലാണ് സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
1379.71 കോടി രൂപയുടെ കരാർ ആണ് ജിഎസ്ടി പോർട്ടൽ സജ്ജമാക്കാൻ ഇൻഫോസിസിന് സർക്കാർ നൽകിയത്. ഇതുവരെ 437.81 കോടി രൂപയാണ് നൽകിയത് . എന്നാൽ ജിഎസ്ടി പോർട്ടലിൻറെ പ്രവർത്തനത്തകരാറിന് അടുത്തിടെ ഇൻഫോസിസിന് 16.25 കോടി രൂപ പിഴ ചുമത്തിയിരുന്നു.
Also Read: ജിഎസ്ടി സോഫ്റ്റ് വെയർ തകരാർ; ഇൻഫോസിസിന് 16.25 കോടി രൂപ പിഴ
ജി എസ് ടി സംവിധാനത്തിന്റെ തകരാറുകൾ മൂലം വ്യാപാരികൾ അനാവശ്യമായി പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടു ലഭിച്ച നോട്ടീസുകൾ സംബന്ധിച്ച നിരവധി കേസുകൾ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിലനിൽക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം സുപ്രീം കോടതി സർക്കാരിനോട് സോഫ്റ്റ്‌വെയർ തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും പ്രതിസന്ധി പരിഹരിയ്ക്കണം എന്നും നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.
രാജ്യത്ത് ജി എസ് ടി സംവിധാനം നിലവിൽ വന്നിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും സോഫ്റ്റ്വെയർ മുഖേനയുള്ള ജിഎസ്ടി രജിസ്ട്രേഷൻ മുതൽ റിട്ടേൺ സമർപ്പണം വരെയുള്ള കാര്യങ്ങൾ സങ്കീർണമാണെന്നും സോഫ്റ്റ് വെയർ തകരാർ പരിഹരിയ്ക്കാനാകുന്നില്ലെന്നുമുള്ള പരാതികളിലാണ് സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
1379.71 കോടി രൂപയുടെ കരാർ ആണ് ജിഎസ്ടി പോർട്ടൽ സജ്ജമാക്കാൻ ഇൻഫോസിസിന് സർക്കാർ നൽകിയത്. ഇതുവരെ 437.81 കോടി രൂപയാണ് നൽകിയത് . എന്നാൽ ജിഎസ്ടി പോർട്ടലിൻറെ പ്രവർത്തനത്തകരാറിന് അടുത്തിടെ ഇൻഫോസിസിന് 16.25 കോടി രൂപ പിഴ ചുമത്തിയിരുന്നു.
Also Read: ജിഎസ്ടി സോഫ്റ്റ് വെയർ തകരാർ; ഇൻഫോസിസിന് 16.25 കോടി രൂപ പിഴ
ജി എസ് ടി സംവിധാനത്തിന്റെ തകരാറുകൾ മൂലം വ്യാപാരികൾ അനാവശ്യമായി പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടു ലഭിച്ച നോട്ടീസുകൾ സംബന്ധിച്ച നിരവധി കേസുകൾ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിലനിൽക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം സുപ്രീം കോടതി സർക്കാരിനോട് സോഫ്റ്റ്‌വെയർ തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും പ്രതിസന്ധി പരിഹരിയ്ക്കണം എന്നും നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.