മുംബൈ: റെക്കോഡ് നേട്ടവുമായി ഓഹരി വിപണി. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 109.56 പോയിൻറുകൾ ഉയര്‍ന്ന് 41,130.17 എന്ന റെക്കോഡ് നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 50.45 പോയിൻറുകൾ ഉയര്‍ന്ന് ആദ്യമായി 12,151.15 എന്ന നിലവാരത്തിൽ എത്തി. നവംബര്‍ 26- ന് നിഫ്റ്റി 12,132.45 എന്ന നിലവാരത്തിൽ എത്തിയിരുന്നു. ഇതായിരുന്നു ഇതുവരെയുള്ള നിഫ്റ്റിയുടെ ഉയര്‍ന്ന ക്ലോസിങ്. യുഎസ്, ചൈന വ്യാപാര യുദ്ധത്തിലെ അയവും, ക്രൂഡ് ഓയിൽ വില കുറഞ്ഞതുമെല്ലാം ഓഹരി വിപണിയ്ക്ക് സഹായകരമായി.
Also Read: റിലയൻസ് ഇൻഡസ്ട്രീസ് വിപണി മൂല്യം 10 ലക്ഷം കോടി ഡോളറിനടുത്ത്
ബാങ്കിങ്, ഐടി, ഫാര്‍മസ്യൂട്ടിക്കൽസ്ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം ഊര്‍ജ്ജ മേഖലയിലെ ഓഹരികൾ നഷ്ടത്തിലായി. ഭാരതി ഇൻഫ്രാടെൽ, യുപിഎൽ, ജെഎസ്‍ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
അതേസമയം സീ എൻറര്‍ടെയ്ൻറ്മെൻറ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഹിന്ദുസ്ഥാൻ യൂണീലിവര്‍ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലായി.
Also Read: രൂപയെ ശക്തിപ്പെടുത്താൻ നടപടി വേണമെന്ന് ധനകാര്യ വിദഗ്ധർ
Also Read: റിലയൻസ് ഇൻഡസ്ട്രീസ് വിപണി മൂല്യം 10 ലക്ഷം കോടി ഡോളറിനടുത്ത്
ബാങ്കിങ്, ഐടി, ഫാര്‍മസ്യൂട്ടിക്കൽസ്ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം ഊര്‍ജ്ജ മേഖലയിലെ ഓഹരികൾ നഷ്ടത്തിലായി. ഭാരതി ഇൻഫ്രാടെൽ, യുപിഎൽ, ജെഎസ്‍ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
അതേസമയം സീ എൻറര്‍ടെയ്ൻറ്മെൻറ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഹിന്ദുസ്ഥാൻ യൂണീലിവര്‍ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലായി.
Also Read: രൂപയെ ശക്തിപ്പെടുത്താൻ നടപടി വേണമെന്ന് ധനകാര്യ വിദഗ്ധർ