ന്യൂഡൽഹി: കമ്പനി നിയമ പ്രകാരം കടലാസു കമ്പനികളുടെ പ്രവര്‍ത്തനത്തിന് തട ഇടാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിൽ രാജ്യത്ത് ഇത്തരത്തിലെ
3.8 ലക്ഷത്തോളം കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചു. രാജ്യ സഭയിൽ കോര്‍പ്പറേറ്റ് കാര്യ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷെൽ കമ്പനി എന്ന പദം കമ്പനി നിയമത്തിൽ ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി വെട്ടിപ്പിനും പണം തട്ടിപ്പിനും ഒക്കെയായി പ്രവര്‍ത്തിച്ചിരുന്നവയാണ് ഇവയിൽ അധികവും. കമ്പനി രജിസ്റ്റര്‍ ചെയ്തതിന് ശേഷം കാര്യമായ ബിസിനസ് പ്രവര്‍ത്തനങ്ങൾ ഒന്നും നടത്താത്ത കമ്പനികളാണ് ഷെൽ കമ്പനികളുടെ പട്ടികയിൽ പെടുക.
സര്‍ക്കാരിൻെറ കീഴിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇത്തരം കമ്പനികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നുണ്ട്. ഇതിനായുള്ള മാനദണ്ഡങ്ങൾ ഏകീകരിയ്ക്കും. കടലാസു കമ്പനികളുടെ പ്രവര്‍ത്തം നിരോധിയ്ക്കാൻ സര്‍ക്കാര്‍ നടപടികൾ സ്വീകരിയ്ക്കും എന്നും മന്ത്രി വ്യക്തമാക്കി.
Also Read: ഏറ്റവും മൂല്യമേറിയ ബ്രാൻഡ്; എച്ച്ഡിഎഫ്സി ബാങ്ക് ഒന്നാമത്
3,82,581 കമ്പനികൾക്കാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ പൂട്ടു വീണത്. കമ്പനി നിയമത്തിലെ 248-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. ഈ കമ്പനികളുടെ പേര് രജിസ്ട്രാര്‍ ഓഫ് കമ്പനീസിൽ നിന്ന് നീക്കം ചെയ്തു എന്നാണ് സൂചന.
എന്നാൽ രജിസ്റ്റര്‍ ചെയ്തിട്ടും കാര്യമായ ബിസിനസ് പ്രവര്‍ത്തനങ്ങൾ ഇല്ലാതെ പണം തട്ടിപ്പിനും മറ്റുമായി ഉപയോഗിയ്ക്കുന്ന നിരവധി കമ്പനികളാണ് ഇപ്പോഴും രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മരവിപ്പിയ്ക്കാൻ ഉള്ള നടപടികൾ വേഗത്തിലാക്കും.
3.8 ലക്ഷത്തോളം കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചു. രാജ്യ സഭയിൽ കോര്‍പ്പറേറ്റ് കാര്യ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷെൽ കമ്പനി എന്ന പദം കമ്പനി നിയമത്തിൽ ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി വെട്ടിപ്പിനും പണം തട്ടിപ്പിനും ഒക്കെയായി പ്രവര്‍ത്തിച്ചിരുന്നവയാണ് ഇവയിൽ അധികവും. കമ്പനി രജിസ്റ്റര്‍ ചെയ്തതിന് ശേഷം കാര്യമായ ബിസിനസ് പ്രവര്‍ത്തനങ്ങൾ ഒന്നും നടത്താത്ത കമ്പനികളാണ് ഷെൽ കമ്പനികളുടെ പട്ടികയിൽ പെടുക.
സര്‍ക്കാരിൻെറ കീഴിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇത്തരം കമ്പനികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നുണ്ട്. ഇതിനായുള്ള മാനദണ്ഡങ്ങൾ ഏകീകരിയ്ക്കും. കടലാസു കമ്പനികളുടെ പ്രവര്‍ത്തം നിരോധിയ്ക്കാൻ സര്‍ക്കാര്‍ നടപടികൾ സ്വീകരിയ്ക്കും എന്നും മന്ത്രി വ്യക്തമാക്കി.
Also Read: ഏറ്റവും മൂല്യമേറിയ ബ്രാൻഡ്; എച്ച്ഡിഎഫ്സി ബാങ്ക് ഒന്നാമത്
3,82,581 കമ്പനികൾക്കാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ പൂട്ടു വീണത്. കമ്പനി നിയമത്തിലെ 248-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. ഈ കമ്പനികളുടെ പേര് രജിസ്ട്രാര്‍ ഓഫ് കമ്പനീസിൽ നിന്ന് നീക്കം ചെയ്തു എന്നാണ് സൂചന.
എന്നാൽ രജിസ്റ്റര്‍ ചെയ്തിട്ടും കാര്യമായ ബിസിനസ് പ്രവര്‍ത്തനങ്ങൾ ഇല്ലാതെ പണം തട്ടിപ്പിനും മറ്റുമായി ഉപയോഗിയ്ക്കുന്ന നിരവധി കമ്പനികളാണ് ഇപ്പോഴും രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മരവിപ്പിയ്ക്കാൻ ഉള്ള നടപടികൾ വേഗത്തിലാക്കും.