കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. തിങ്കളാഴ്ച മുതല്‍ എല്ലാ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും രാവിലെ ഒമ്പത് മണി മുതൽ തുറന്ന് പ്രവർത്തിക്കും. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവർത്തനാനുമതി.
നിലവില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവൃത്തിസമയം കൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തെത് പോലത്തെ തന്നെ പാർസലായാണ് മദ്യം വിതരണം ചെയ്യുക.
Also Read: ഇന്ത്യയിലെ അതിസമ്പന്നരിൽ ഇനി ഈ ചെറുപ്പക്കാരനും, മൊത്തം മൂല്യം 48,000 കോടി രൂപ
ഈ മാസം ആദ്യം നടപ്പിലാക്കിയ കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പോലീസ് കാവലില്‍ കൊവിഡ് മാനഡണ്ഡങ്ങൾ പാലിച്ചായിരുന്നു ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കിയത്.
നിലവില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവൃത്തിസമയം കൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തെത് പോലത്തെ തന്നെ പാർസലായാണ് മദ്യം വിതരണം ചെയ്യുക.
Also Read: ഇന്ത്യയിലെ അതിസമ്പന്നരിൽ ഇനി ഈ ചെറുപ്പക്കാരനും, മൊത്തം മൂല്യം 48,000 കോടി രൂപ
ഈ മാസം ആദ്യം നടപ്പിലാക്കിയ കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പോലീസ് കാവലില്‍ കൊവിഡ് മാനഡണ്ഡങ്ങൾ പാലിച്ചായിരുന്നു ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കിയത്.