ആപ്പ്ജില്ല

കുതിച്ചുയർന്ന് തക്കാളി വില; കിലോയ്ക്ക് 85 രൂപ

സർക്കാർ കണക്കുകൾ പ്രകാരം തക്കാളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 60 രൂപയാണ്. കഴിഞ്ഞ ആഴ്ച വരെ 50 മുതൽ 60 രൂപ വരെയായിരുന്നു കിലോ തക്കാളിയുടെ വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം.

Samayam Malayalam 13 Sept 2020, 7:08 pm
ഡൽഹി: രാജ്യതലസ്ഥാനത്ത് തക്കാളിയ്ക്ക് തീവില. 80 മുതൽ 85 രൂപവരെയാണ് ഒരു കിലോ തക്കാളിയുടെ റീട്ടെയിൽ വില. കഴിഞ്ഞ ആഴ്ച വരെ 50 മുതൽ 60 രൂപ വരെയായിരുന്നു കിലോ തക്കാളിയുടെ വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം.
Samayam Malayalam Tomato
(Representative image)


അസംസ്കൃത വിപണികളിലെ പച്ചക്കറി കച്ചവടക്കാരും വിൽപനക്കാരും ശനിയാഴ്ച ഉയർന്ന ഗുണനിലവാരമുള്ള തക്കാളി കിലോയ്ക്ക് 80 മുതൽ 85 രൂപയ്ക്കാണ് വിറ്റത്. സർക്കാർ കണക്കുകൾ പ്രകാരം തക്കാളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 60 രൂപയാണ്. മദർ ഡെയറിയുടെ സഫാൽ പച്ചക്കറി ഔട്ട്‌ലെറ്റുകൾ കിലോയ്ക്ക് 78 രൂപയ്ക്കും ഇ-ടെയ്‌ലർ ഗ്രോഫേഴ്‌സ് കിലോയ്ക്ക് 74 മുതൽ 75 രൂപയ്ക്കും ബിഗ് ബാസ്‌ക്കറ്റ് കിലോയ്ക്ക് 60 രൂപയ്ക്കുമാണ് തക്കാളി വിറ്റത്.

Also Read: എസ്‌ബി‌ഐ സ്ഥിര നിക്ഷേപ നിരക്കുകൾ പുതുക്കി; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

ഏഷ്യയിലെ ഏറ്റവും വലിയ പഴം -പച്ചക്കറി മൊത്തവ്യാപാര വിപണിയായ ആസാദ്‌പൂർ മാണ്ടിയിൽ തക്കാളി വില കിലോയ്ക്ക് 40 മുതൽ 60 രൂപയായി ഉയർന്നു. കൊവിഡ്-19 പകർച്ചവ്യാധിയെ തുടർന്ന് ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും തക്കാളി വിളവ് ഇത്തവണ കുറവാണ്. അതിനാൽ അവിടെനിന്നും തക്കാളി എത്തിയില്ല. കൂടാതെ വിള നാശനഷ്ടമുണ്ടാകാനും മഴ മൂലമുണ്ടായ തടസ്സവും പുതിയ വിളകളുടെ വിതരണത്തെ ബാധിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ സ്ഥിതി സാധാരണ നിലയിലാകുമെന്നും വ്യാപാരികൾ പറയുന്നു.

കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഒരു രൂപ മുതൽ മൂന്ന് രൂപയ്ക്ക് വരെ കർഷകർ തക്കാളി വിറ്റിട്ടുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, കേരളം, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും തക്കാളി ഉൽപാദിപ്പിക്കുന്നത്. രാജ്യത്ത് പ്രതിവർഷം 19.73 ദശലക്ഷം ടൺ തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. 11.51 ദശലക്ഷം ടൺ ആണ് രാജ്യത്തെ തക്കാളിയുടെ ഉപഭോഗം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്