ആപ്പ്ജില്ല

കര കയറാനാകാതെ ഓഹരി വിപണി;നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചു വരവിൻറെ സൂചന തുടക്കത്തിൽ നൽകിയെങ്കിലും കരകയറാനാകാതെ ഓഹരി വിപണി. സെൻസെക്സ് 800 പോയിൻറുകളിൽ അധികം ഇടിഞ്ഞു. നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

Samayam Malayalam 17 Mar 2020, 5:10 pm
മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം തിരിച്ചു വരവിൻറെ സൂചനകൾ നൽകിയെങ്കിൽ നഷ്ടത്തിൽ ഓഹരി വിപണി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 811 പോയിൻറുകൾ ഇടിഞ്ഞ് 30,579.09എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് സൂചികയായ നിഫ്റ്റി 230 പോയിൻറുകൾഇടിഞ്ഞ് 8,967 എന്ന നിലവാരത്തിലാണ് വ്യാപാരം നിർത്തിയത്.
Samayam Malayalam Sensex
Sensex


Also Read: കൊവിഡ് 19; സംസ്ഥാനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കോ?

ബാങ്കിങ് രംഗത്തെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കൊറോണ ഭീതിയിൽ ആഗോള ഓഹരികൾ കൂപ്പു കുത്തിയത് ഇന്ത്യൻ ഓഹരികളെയും ബാധിച്ചു. അസംസ്കൃത ക്രൂഡ് ഓയിൽ ബാരലിന് 29-30 ഡോളറിലാണ് വ്യാപാരം. ഇന്നലെ 29.52 ഡോളറായിരുന്നു വില. ഇത് 2006 ജനുവരിയ്ക്ക് ശേഷംമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

സീ എൻറർടെയ്ൻറ്മെൻറ്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം ഉണ്ടാക്കിയത്. അതേസമയം യെസ് ബാങ്ക് ഓഹരികൾ നേട്ടം ഉണ്ടാക്കി എന്നതു ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്