: കൊവിഡ് പ്രതിസന്ധി ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിയ്ക്കുകയാണ് യുകെ. 1709-ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് യുകെ നേരിടുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 300 വർഷത്തിലേറെയായുള്ള ഏറ്റവും വലിയ ഇടിവാണ് 2020-ൽ ബ്രിട്ടൻ നേരിടുന്നത്. കൊറോണ പ്രതിസന്ധി മൂലം കടകളും റെസ്റ്റോറൻറുകളും അടച്ചുപൂട്ടിയതും, യാത്രാ രംഗം മുരടിച്ചതും ഉൽപ്പാദനം ഇടിഞ്ഞതുമാണ് വലിയ തകര്‍ച്ചയ്ക്ക് പിന്നിൽ .
കഴിഞ്ഞ വർഷം യുകെ സമ്പദ്വ്യവസ്ഥ 9.9 ശതമാനം ഇടിഞ്ഞിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഏറ്റവും ഉയർന്ന നിലയിലാരുന്ന 2009 ലെ കണക്കിനേക്കാൾ ഇരട്ടിയിലധികം വരുമിത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍ പകുതിയോടെ മൂന്നാം തവണയും യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു . പ്രധാന സ്ഥലങ്ങളിൽ എല്ലാം തന്നെ കര്‍ശന നിയന്ത്രണങ്ങൾ ഉണ്ട്.
Also Read: ഐഎഎസ് ജോലി ഉപേക്ഷിച്ച് ബിസിനസ്; ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മാതാക്കളെ അറിയാം
മറ്റ് വ്യവസായ അധിഷ്ഠിത ജനാധിപത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത് ബ്രിട്ടൻെറ സമ്പദ്വ്യവസ്ഥയെ ആണ്. ഫ്രാൻസിൻെറ ജിഡിപി കഴിഞ്ഞ വർഷം 8.3 ശതമാനവും ജർമ്മനിയിലേത് 5 ശതമാനവും യുഎസിലേത് 3.5 ശതമാനവും ആയി കുറഞ്ഞിരുന്നു.
അതേസമയം യുകെ സമ്പദ്വ്യവസ്ഥയുടെ 80 ശതമാനത്തോളം വരുന്ന സേവന മേഖല കഴിഞ്ഞ വർഷം 8.9 ശതമാനം ഇടിഞ്ഞു. താമസം, ഭക്ഷണം, തുടങ്ങിയവയിൽ നിന്നുള്ള ഉൽപാദനം ഫെബ്രുവരി മുതൽ 55 ശതമാനത്തിലധികം കുറഞ്ഞു. ഉൽപ്പാദന മേഖല 8.6 ശതമാനവും നിർമാണ രംഗം 12.5 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. മൊത്തം ഇടിവ് 9.9 ശതമാനമാണ്.
കഴിഞ്ഞ വർഷം യുകെ സമ്പദ്വ്യവസ്ഥ 9.9 ശതമാനം ഇടിഞ്ഞിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഏറ്റവും ഉയർന്ന നിലയിലാരുന്ന 2009 ലെ കണക്കിനേക്കാൾ ഇരട്ടിയിലധികം വരുമിത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഡിസംബര്‍ പകുതിയോടെ മൂന്നാം തവണയും യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു . പ്രധാന സ്ഥലങ്ങളിൽ എല്ലാം തന്നെ കര്‍ശന നിയന്ത്രണങ്ങൾ ഉണ്ട്.
Also Read: ഐഎഎസ് ജോലി ഉപേക്ഷിച്ച് ബിസിനസ്; ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മാതാക്കളെ അറിയാം
മറ്റ് വ്യവസായ അധിഷ്ഠിത ജനാധിപത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത് ബ്രിട്ടൻെറ സമ്പദ്വ്യവസ്ഥയെ ആണ്. ഫ്രാൻസിൻെറ ജിഡിപി കഴിഞ്ഞ വർഷം 8.3 ശതമാനവും ജർമ്മനിയിലേത് 5 ശതമാനവും യുഎസിലേത് 3.5 ശതമാനവും ആയി കുറഞ്ഞിരുന്നു.
അതേസമയം യുകെ സമ്പദ്വ്യവസ്ഥയുടെ 80 ശതമാനത്തോളം വരുന്ന സേവന മേഖല കഴിഞ്ഞ വർഷം 8.9 ശതമാനം ഇടിഞ്ഞു. താമസം, ഭക്ഷണം, തുടങ്ങിയവയിൽ നിന്നുള്ള ഉൽപാദനം ഫെബ്രുവരി മുതൽ 55 ശതമാനത്തിലധികം കുറഞ്ഞു. ഉൽപ്പാദന മേഖല 8.6 ശതമാനവും നിർമാണ രംഗം 12.5 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. മൊത്തം ഇടിവ് 9.9 ശതമാനമാണ്.