ആപ്പ്ജില്ല

യുഎസ് എച്ച്1ബി വിസ നിരോധനം; ഇന്ത്യൻ ഐടി കമ്പനികളുടെ നഷ്ടം 1,200 കോടി

ഇന്ത്യൻ ടെക്കികളുടെ ഇഷ്ട രാജ്യമായ യുഎസ് എച്ച്1ബി1 വിസയ്ക്ക് ഏര്‍പ്പെടുത്തിയ താൽക്കാലിക നിരോധനം ഐടി കമ്പനികൾക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കുമെന്ന് ക്രിസിൽ. കൊറോണ മൂലമുള്ള നഷ്ടങ്ങൾക്ക് പുറമെ ആയിരിക്കും ഇത്.

Samayam Malayalam 6 Jul 2020, 8:07 pm
കൊച്ചി: എച്ച്1ബി1 വിസയ്ക്ക് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ പ്രഖ്യാപനം ഏറ്റവുമധികം തിരിച്ചടി നൽകിയിരിക്കുന്നത് ഇന്ത്യൻ ഐടി കമ്പനികൾക്ക്. നടപടി മൂലം ഇന്ത്യൻ ഐടി കമ്പനികൾക്ക് 1,500 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്.
Samayam Malayalam ഐടി കമ്പനി
ഐടി കമ്പനി


കമ്പനികളുടെ ലാഭത്തിലും ഇത് പ്രതിഫലിച്ചേക്കും. കൊവിഡ് 19 മൂലം കമ്പനികളുടെ ലാഭത്തിൽ ഉണ്ടാകുന്ന ഇടിവിന് പുറമെ ആയിരിക്കും ഇത്. ഇന്ത്യൻ ഐടി കമ്പനികളുടെ പ്രധാന കേന്ദ്രമായ യുഎസിലേക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എച്ച്1ബി1 വിസയിലുള്ള കുടിയേറ്റം വ്യാപകമായിരുന്നു.

Also Read: ട്രംപിനെ വിമർശിച്ച് ടെക്ക് മേധാവികൾ; സുന്ദർ പിച്ചൈയുടെ പോസ്റ്റ് വൈറൽ

എന്നാൽ പ്രാദേശിക തൊഴിൽ അവസരങ്ങൾ വര്‍ധിപ്പിയ്ക്കുന്നതിൻെറ ഉൾപ്പെടെ ഭാഗമായി എച്ച്1ബി വിസ, എൽ1 വിസ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. അതേസമയം വിസ പുതക്കലുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. പുതിയതായി വിസ അനുവദിയ്ക്കുന്നതിന് ഇനി മെറിറ്റ് മാനദണ്ഡങ്ങളിൽ ഉൾപ്പെടെ യുഎസ് മാറ്റങ്ങൾ കൊണ്ടു വന്നേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്