ആപ്പ്ജില്ല

മദ്യപിച്ചതിനു സ്ത്രീ തൊഴിലാളിയെ പിരിച്ചുവിട്ടു; പുലിവാൽ പിടിച്ചു കമ്പനി, 5.5 ലക്ഷം പിഴയും

തലേ ദിവസം രാത്രി മദ്യപിച്ച ശേഷം രാവിലെ ഒമ്പതുമണിക്കു ജോലിയിൽ പ്രവേശിക്കുന്ന ഒരാളും രാവിലെ അഞ്ചു മണിക്കു മദ്യപിച്ച ശേഷം ഉച്ചയ്ക്കു ജോലിയിൽ പ്രവേശിച്ച മൽഗോർസാറ്റയും തമ്മിൽ വ്യത്യാസമില്ലെന്നു കോടതി നിരീക്ഷിച്ചു.

Samayam Malayalam 17 Sept 2021, 3:27 pm

ഹൈലൈറ്റ്:

  • കമ്പനിയുടെ നടപടി ശരിയല്ലെന്നു ട്രിബ്യൂണൽ
  • കമ്പനി 5.5 ലക്ഷം നഷ്ടപരിഹാരം നൽകണം

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam beer and money
മദ്യപിച്ചു ജോലിക്കു പ്രവേശിച്ച സ്ത്രീ തൊഴിലാളിയെ പിരിച്ചവിട്ടതിനു പുലിവാൽ പിടിച്ചൊരു കമ്പനി. സ്‌കോട്ട്‌ലൻഡിലെ ലിവിംഗ്സ്റ്റണിൽ പ്രവർത്തിക്കുന്ന സമുദ്ര വിഭവങ്ങൾ തയാറാക്കുന്ന കമ്പനിയാണ് കോടതിവിധി പ്രതികൂലമായതോടെ ജീവനക്കാരിക്ക് 5.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നത്. ജോലിക്കു പ്രവേശിക്കുന്നതിനു ഒമ്പതു മണിക്കൂർ മുമ്പ് ജീവനക്കാരി മൂന്നു ബിയറുകൾ കഴിച്ചതിനാണ് കമ്പനി അവരെ പിരിച്ചുവിട്ടത്. സംഭവം ഇങ്ങനെ, 2020 ഓഗസ്റ്റിലാണ് സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു മൽഗോർസാറ്റ ക്രോളിക്ക് എന്ന ജീവനക്കാരിയുടെ ഷിഫ്റ്റ് ആരംഭിച്ചത്. 11 വർഷമായി ക്രോളിക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
സൂപ്പർ സി.ഇ.ഒ. നവിൽ: ആസ്തി 5,146 കോടിക്കുമേൽ; 17 വർഷത്തിനിടെ അ‌വധിയെടുത്തത് ഒരു ദിവസം മാത്രം
സംഭവദിവസം ജോലിക്കെത്തിയ മൽഗോർസാറ്റയെ റിപ്പോർട്ടിനായി മാനേജർ വിളിപ്പിച്ചു. മേലുദ്യോഗസ്ഥനുമായി വാക്കുതർക്കത്തിലായ മൽഗോർസാറ്റ ദേഷ്യപ്പെട്ട് റൂമിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് തന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ, അവൾ മേലധികാരികളോട് ക്ഷമ ചോദിക്കുകയും കരയുകയും ചെയ്തു. ടീം മാനേജർമാരിൽ ഒരാൾ മൽഗോർസാറ്റ ആശ്വസിപ്പിക്കാനായി അടുത്തെത്തിയപ്പോഴാണ് മദ്യം കഴിച്ചിട്ടുണ്ടെന്ന സംശയമുദിച്ചത്. ചോദ്യം ചെയ്യലിൽ രാവിലെ അഞ്ചു മണിക്കു മൂന്നു ബിയറുകൾ മൽഗോർസാറ്റ കഴിച്ചതായി സമ്മതിച്ചു. കമ്പനി ചട്ടങ്ങൾ പ്രകാരം ഡ്യൂട്ടിക്കു പ്രവേശിക്കുന്ന ദിവസം മദ്യം കഴിക്കാൻ പാടില്ല. മദ്യത്തിന്റെ കാര്യത്തിൽ വീട്ടുവീഴ്ചകൾക്കു കമ്പനി തയാറല്ലെന്നു ചൂണ്ടിക്കാട്ടി അവരെ പുറത്താക്കുകയായിരുന്നു.

തുടർന്ന് മൽഗോർസാറ്റ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇരുവരുടേയും വാദമുഖങ്ങൾ വിശദമായി കേട്ട ട്രിബ്യൂണൽ മൽഗോർസാറ്റയെ നേരായ രീതിയിലല്ല പുറത്താക്കിയതെന്നു കണ്ടെത്തി. തലേ ദിവസം രാത്രി മദ്യപിച്ച ശേഷം രാവിലെ ഒമ്പതുമണിക്കു ജോലിയിൽ പ്രവേശിക്കുന്ന ഒരാളും രാവിലെ അഞ്ചു മണിക്കു മദ്യപിച്ച ശേഷം ഉച്ചയ്ക്കു ജോലിയിൽ പ്രവേശിച്ച മൽഗോർസാറ്റയും തമ്മിൽ വ്യത്യാസമില്ലെന്നു കോടതി നിരീക്ഷിച്ചു. ഇതുമൂലം മൽഗോർസാറ്റ കമ്പിക്കും മറ്റു ജീവനക്കാർക്കും ഭീഷണിയാണെന്ന വാദം നിലനിൽക്കില്ലെന്നു ട്രിബ്യൂണൽ നിരീക്ഷിച്ചു. നഷ്ടപരിഹാരമായി മൽഗോർസാറ്റയ്ക്കു 5.5 ലക്ഷം രൂപ നൽകണമെന്നും കമ്പനിക്കു നിർദേശം നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്