ആപ്പ്ജില്ല

വായ്പ തിരിച്ചടവ്: അനിൽ അംബാനിയുടെ ആസ്ഥാന മന്ദിരം പിടിച്ചെടുത്ത് യെസ് ബാങ്ക്

റിലയൻസ് ​ഗ്രൂപ്പിന്റെ മുംബൈയിലെ സാന്റാക്രൂസിലെ ഹെഡ്ക്വാർട്ടേഴ്‌സും തെക്കൻ മുംബൈയിലെ മറ്റ് രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച 2,892 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിന്റെ പേരിലാണ് യെസ് ബാങ്കിന്റെ നടപടി.

Samayam Malayalam 30 Jul 2020, 1:56 pm
മുംബൈ: വായ്പ തുക തിരിച്ചടക്കാത്തതിന്റെ പേരിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെ ബാങ്ക് നടപടി. റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ സാന്റാക്രൂസിലെ ഹെഡ്ക്വാർട്ടേഴ്‌സും തെക്കൻ മുംബൈയിലെ മറ്റ് രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച 2,892 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് കമ്പനിക്ക് നേരത്തെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു.
Samayam Malayalam yes bank to take over head quarters of anil ambani
വായ്പ തിരിച്ചടവ്: അനിൽ അംബാനിയുടെ ആസ്ഥാന മന്ദിരം പിടിച്ചെടുത്ത് യെസ് ബാങ്ക്


നാഗിൻ മഹാലെക്കവർ, ബാക്ക്ബേയിലെ നാഗിൻ മഹൽ എന്നിവിടങ്ങളിൽ രണ്ട് നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് സ്പേയ്സുകളാണ് ബാങ്ക് പിടിച്ചെടുത്തത്. 21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയർപോർട്ടിന് സമീപമുള്ള സാന്റാക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.

Also Read: വീട് വാങ്ങാൻ സ്വരുക്കൂട്ടിയ പണംകൊണ്ട് 1500 പേർക്ക് റേഷൻ നൽകി; ദമ്പതികൾക്ക് ആനന്ദ് മഹീന്ദ്രയടെ സ്നേഹസമ്മാനം

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് പുറമെ റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹൗസിംഗ് ഫിനാൻസ്, റിലയൻസ് ജനറൽ ഇൻഷുറൻസ് തുടങ്ങിയ റിലയൻസിന്റെ ധനകാര്യ സ്ഥാപനങ്ങളും സാന്റാക്രൂസിലെ ഹെഡ്ക്വാട്ടേഴ്സ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ മിക്ക ഓഫീസുകളും നോർത്ത് വിംഗിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് -19 ലോക്ക് ഡൗണിനെത്തുടർന്ന് ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ഓഫീസ് സ്ഥലം കൂടുതൽ ഏകീകരിക്കുകയും ചെയ്തിരുന്നു. മോശം കടങ്ങളുടെ പേരിൽ ഈ വർഷം മാർച്ചിൽ പ്രതിസന്ധി നേരിട്ട യെസ് ബാങ്കിൽ അനിൽ അംബാനി ഗ്രൂപ്പിന് 12,000 കോടിയിലേറെ ബാധ്യതായാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്