കൊച്ചി: എൻറര്‍ടെയ്ൻറ്മൻറ് വ്യവസായ രംഗത്ത് പുതിയ ഡീൽ. സീ എൻറർടയ്ൻമെൻറ് സോണി ഇന്ത്യയിൽ ലയിക്കുന്നു. ഇത് സംബന്ധിച്ച് സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സീ എൻറര്‍ടെയ്ൻറ്മൻറ് ലയന കരാർ ഒപ്പിട്ടു. സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യ ശാഖയും സീ എൻറർടൈൻമെൻറും തമ്മിലുള്ള ലയനത്തിന് സീ എൻറർടെയ്ൻമെൻറിൻെറ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. പുതിയ സ്ഥാപനത്തിൻെറ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സീ എൻറര്ടെയ്ൻമൻറിൻെറ മാനേജിങ് ഡയറക്ടര്‍ പുനിത് ഗോയങ്ക തുടരും. സോണി ഇന്ത്യയുടെ പ്രമോട്ടർമാർക്ക് ഭൂരിഭാഗം ഡയറക്ടർമാരെയും പുതിയ കമ്പനിയിലേക്ക് നിയമിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. സീ എന്റർടൈൻമെൻറ് പുതിയ സ്ഥാപനത്തിൻെറ 47.07 ശതമാനം ഓഹരികളാണ് കൈവശം വയ്ക്കുക. അതേസമയം സോണി ഇന്ത്യക്കായിരിക്കും ഭൂരിപക്ഷ ഓഹരികൾ. 52.93 ശതമാനം ഓഹരികളായിരിക്കും കമ്പനിയുടെ ഉടമസ്ഥതയിൽ ഉണ്ടാകുക.
ഇതോടെ പുതിയ കമ്പനിയുടെ നിയന്ത്രണം സോണി ഇന്ത്യ നെറ്റ്വര്ക്കിനായിരിക്കും. ഭൂരിപക്ഷ ഓഹരികൾ സോണിക്ക് ആയിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലയിപ്പിച്ച സ്ഥാപനത്തിൻറ ഡയറക്ടർ ബോർഡിൻറെ ഭൂരിഭാഗവും സോണി ഗ്രൂപ്പ് നാമനിർദ്ദേശം ചെയ്യുന്നവരായിരിക്കും. രണ്ട് സ്ഥാപനങ്ങളും 90 ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച കൃത്യമായ കരാറുകൾ നടത്തുകയും അന്തിമമാക്കുകയും ചെയ്യും. ഇരു കമ്പനികളും ചേര്‍ന്ന് ലയിക്കുന്ന പുതു സ്ഥാപനം ലിസ്റ്റഡ് കമ്പനിയായിരിക്കും.
Also Read: ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം ഈ ഫ്രാഞ്ചൈസിയിലൂടെ!
സീ എൻറര്‍ടെയ്ൻമൻറിന് ഈ രംഗത്ത് ശക്തമായ വളർച്ചയാണുള്ളതെന്നും ലയനം സീ എൻറര്‍ടെയ്ൻമൻറിന് കൂടുതൽ ഗുണം ചെയ്യുമെന്നും ഡയറക്ടര്‍ ബോർഡ് ഉറച്ചു വിശ്വസിക്കുന്നതായി സീ എന്റർടൈൻമെന്റ് ചെയർമാൻ ആർ. ഗോപാലൻ പറഞ്ഞു. ലയനം ബിസിനസ് വളര്‍ത്താൻ മാത്രമല്ല കമ്പനിയുടെ വിജയങ്ങളിൽ നിന്ന് ഓഹരിയുടമകൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാനാകുകയും ചെയ്യും. ശക്തമായ രണ്ട് ബ്രാൻഡുകൾ ഒന്നിക്കുന്നതോടെ കമ്പപനിയുടെ മൂല്യവും ഉയരും.
സീടിവി പോലുള്ള ശക്തമായ ബ്രാൻഡുകൾ സീ എൻറര്ടെയ്ൻറ്മൻറിനുണ്ട്. ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിലും ഡിജിറ്റൽ മീഡിയയിലും ശക്തമായ സാന്നിധ്യമുള്ള സ്ഥാപനത്തിൻെറ ഡിജിറ്റൽ ആസ്തികളും ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് പ്രവര്‍ത്തനങ്ങളും എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നേക്കും. സോണി 150 കോടി ഡോളറോളം നിക്ഷേപിച്ചാണ് ലയന നടപടികൾ പൂര്‍ത്തിയാക്കുന്നത്.
ഇതോടെ പുതിയ കമ്പനിയുടെ നിയന്ത്രണം സോണി ഇന്ത്യ നെറ്റ്വര്ക്കിനായിരിക്കും. ഭൂരിപക്ഷ ഓഹരികൾ സോണിക്ക് ആയിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലയിപ്പിച്ച സ്ഥാപനത്തിൻറ ഡയറക്ടർ ബോർഡിൻറെ ഭൂരിഭാഗവും സോണി ഗ്രൂപ്പ് നാമനിർദ്ദേശം ചെയ്യുന്നവരായിരിക്കും. രണ്ട് സ്ഥാപനങ്ങളും 90 ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച കൃത്യമായ കരാറുകൾ നടത്തുകയും അന്തിമമാക്കുകയും ചെയ്യും. ഇരു കമ്പനികളും ചേര്‍ന്ന് ലയിക്കുന്ന പുതു സ്ഥാപനം ലിസ്റ്റഡ് കമ്പനിയായിരിക്കും.
Also Read: ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം ഈ ഫ്രാഞ്ചൈസിയിലൂടെ!
സീ എൻറര്‍ടെയ്ൻമൻറിന് ഈ രംഗത്ത് ശക്തമായ വളർച്ചയാണുള്ളതെന്നും ലയനം സീ എൻറര്‍ടെയ്ൻമൻറിന് കൂടുതൽ ഗുണം ചെയ്യുമെന്നും ഡയറക്ടര്‍ ബോർഡ് ഉറച്ചു വിശ്വസിക്കുന്നതായി സീ എന്റർടൈൻമെന്റ് ചെയർമാൻ ആർ. ഗോപാലൻ പറഞ്ഞു. ലയനം ബിസിനസ് വളര്‍ത്താൻ മാത്രമല്ല കമ്പനിയുടെ വിജയങ്ങളിൽ നിന്ന് ഓഹരിയുടമകൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാനാകുകയും ചെയ്യും. ശക്തമായ രണ്ട് ബ്രാൻഡുകൾ ഒന്നിക്കുന്നതോടെ കമ്പപനിയുടെ മൂല്യവും ഉയരും.
സീടിവി പോലുള്ള ശക്തമായ ബ്രാൻഡുകൾ സീ എൻറര്ടെയ്ൻറ്മൻറിനുണ്ട്. ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിലും ഡിജിറ്റൽ മീഡിയയിലും ശക്തമായ സാന്നിധ്യമുള്ള സ്ഥാപനത്തിൻെറ ഡിജിറ്റൽ ആസ്തികളും ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് പ്രവര്‍ത്തനങ്ങളും എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നേക്കും. സോണി 150 കോടി ഡോളറോളം നിക്ഷേപിച്ചാണ് ലയന നടപടികൾ പൂര്‍ത്തിയാക്കുന്നത്.