ലോകത്തെ ഞെട്ടിച്ചുകൊണ്ട് ക്രിപ്‌റ്റോ ഡേറ്റാ അനാലിസ് സ്ഥാപനമായ ചേയിനാലിസിസിന്റെ കണക്കുകൾ പുറത്ത്. മൊത്തം ബിറ്റ്‌കോയിനുകളുടെ 20 ശതമാനവും നഷ്ടപ്പെടുകയോ നശിച്ചുകൊണ്ടിരിക്കുകയോ ആണെന്നാണ് റിപ്പോർട്ട്. അതായത് 37.6 ലക്ഷം ബിറ്റ്‌കോയിനുകളാണ് അനാഥമായിരിക്കുന്നത്. ചെയിനാലിസിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം ഏകദേശം 14,08,755 കോടി രൂപവരും. ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവായ സതോഷി നകാമോട്ടോയുടേയും ക്രിപ്‌റ്റോ വാലറ്റുകളുടെ പാസ്‌വേഡുകൾ മറന്നു പോയവരുടെ പക്കലുമായിട്ടാണ് ഇത്രയും കോയിനുകൾ വിശ്രമിക്കുന്നത്. 37.6 ലക്ഷം ബിറ്റ്‌കോയിനുളകിൽ 11 ലക്ഷവും സൃഷ്ടാവായ സതോഷി നകാമോട്ടോ കൈവശം വച്ചിട്ടുണ്ടെന്ന് ഡീക്രിപ്റ്റ് വ്യക്തമാക്കുന്നു. നകാമോട്ടോ ഒരിക്കലും ആ നാണയങ്ങളിൽ സ്പർശിക്കില്ല എന്നതാണ് സമവായം. ബാക്കിയുള്ള കോയിനുകൾ കൈവശമുള്ളവരിൽ ചിലർ തങ്ങളുടെ ക്രിപ്‌റ്റോ വാലറ്റുകളുടെ പാസ്‌വേഡുകളും മറ്റും അനന്തരവകാശികൾക്കു കൈമാറാതെ തന്നെ ലോകത്തുനിന്നു യാത്രായായെന്നതാണു ദുഃഖകരമായ സത്യം. മറ്റുചിലർ തങ്ങളുടെ പാസ്‌വേഡുകൾ മറന്നുപോയി. ഇത്തരം വാലറ്റുകളിലെ കോയിനുകൾ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വർഷങ്ങളായി പലരും.
Also Read: ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി തുടങ്ങാം; മാസം 40,000 രൂപവരെ വരുമാനം
ക്രിപ്‌റ്റോ വാലറ്റുകളുടെ പിൻനമ്പർ, ബാങ്ക് പിൻ നമ്പറുകൾ മറന്നുപോയാൽ തിരിച്ചെടുക്കുന്നതുപോലെ കണ്ടെത്താനാകില്ലെന്നതാണു സത്യം. പിൻ നമ്പറുകൾ മറന്നുപോകുന്ന സാഹചര്യത്തിൽ അതിലുള്ള ക്രിപ്‌റ്റോ നിക്ഷേപങ്ങളും മറന്നുകളയുന്നതാകും നല്ലതെന്നു സാരം. വർഷങ്ങളായി ഹാക്കർമാർ ഇത്തരം അക്കൗണ്ടുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനു സാധിച്ചതായി റിപ്പോർട്ടുകളില്ല. ഹാക്കർമാർക്ക് ഇതിനു കഴിയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹാർഡ്‌വേർ ക്രിപ്‌റ്റോ വാലറ്റുകളാണ്. ഇത്തരം വാലറ്റുകൾക്കു ഓൺലൈനുമായി ബന്ധമില്ലെന്നതാണു സത്യം.
ഹാക്കർമാരുടെ മോഷണം തടയുന്നതിനായാണ് വലിയ ക്രിപ്‌റ്റോ നിക്ഷേപങ്ങൾ ഓൺലൈനുമായി ബന്ധമില്ലാത്ത ഇത്തരം ലോക്കറുകളിലേക്കു മാറ്റുന്നത്. യു.കെയിലെ ഒരു ക്രിപ്‌റ്റോ നിക്ഷേപകൻ തന്റെ വാലറ്റിന്റെ പാസ്‌വേർഡ് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടു വർഷങ്ങളേറെയായി. പാസ്‌വേർഡ് കണ്ടെത്തി നൽകുന്നവർക്കു കോടികൾ പ്രഖ്യാപിച്ചിട്ടും അതിനു സാധിച്ചിട്ടില്ല. 7,500 ബിറ്റ്‌കോയിനുകൾ ഈ വാലറ്റിലുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും മൂല്യമുള്ളതുമായ ക്രിപ്‌റ്റോ കറൻസികയാണ് ബിറ്റകോയിൻ. നിലവിൽ ഒരു ബിറ്റകോയിന് 44,000- 45,000 ഡോളറാണ് വിപണിമൂല്യം. എണ്ണം കൊണ്ട് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയരാൻ കാരണം. 2009ൽ ബിറ്റ്‌കോയിൻ അവതരിപ്പിച്ചതിനു ശേഷം ഇതുവരെ 668 ദശലക്ഷം ബിറ്റ്‌കോയിൻ ഇടപാടുകൾ ലോകത്ത് നടന്നിട്ടുണ്ടെന്നാണു ബ്ലോക്ക്‌ചെയിൻ.കോമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒരു ദിവസം ഏകദേശം 2.65 ലക്ഷം ഇടപാടുകളാണ് നടക്കുന്നത്.
ക്രിപ്‌റ്റോ കറൻസി വിപണിയെ ഒന്നാകെ ഞെട്ടിച്ച ഒരു ഇടപാടിനു കഴിഞ്ഞദിവസം ലോകം സാക്ഷ്യം വഹിച്ചിരുന്നു. മനപൂർവ്വം മറന്നു കളഞ്ഞ ഒരു നിക്ഷേപം നിക്ഷേപകനു സമ്മാനിച്ചത് 216 കോടിയായിരുന്നു. ബ്ലോക്ക്‌ചെയിൻ വിദഗ്ധരായ ബ്ലോക്ക്‌ചെയിൻ.കോം ആണ് ഇടപാടും വാർത്തയും പുറത്തുവിട്ടത്. 2012 ഡിസംബർ 10ന് വാങ്ങിയ 616.2004 ബിറ്റ്‌കോയിനാണ് കഥയിലെ താരം. അന്ന് അവ വാങ്ങുന്നതിനു നിക്ഷേപൻ ചെലവഴിച്ചത് ഏകദേശം ആറു ലക്ഷം രൂപയാണ്. എന്നാൽ ഇന്ന് മൂല്യം 216 കോടിയും. അതായത് നിക്ഷേപകന് ലഭിച്ച നേട്ടം 359284 ശതമാനം. പഴയ വാലറ്റിൽനിന്നു നിക്ഷേപകൻ ബിറ്റ്കോയിനുകൾ പുതിയ വാലറ്റിലേക്കു മാറ്റിയപ്പോഴാണ് കാര്യം പുറംലോകം അറിയുന്നത്. 2012ൽ ഒരു ബിറ്റ്‌കോയിന് 13.30 ഡോളർ മാത്രമായിരുന്നു വില. എന്നാൽ ഇന്ന് ഒരു ബിറ്റ്‌കോയിന് 45,000 ഡോളറിനടുത്താണ്.
Also Read: ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി തുടങ്ങാം; മാസം 40,000 രൂപവരെ വരുമാനം
ക്രിപ്‌റ്റോ വാലറ്റുകളുടെ പിൻനമ്പർ, ബാങ്ക് പിൻ നമ്പറുകൾ മറന്നുപോയാൽ തിരിച്ചെടുക്കുന്നതുപോലെ കണ്ടെത്താനാകില്ലെന്നതാണു സത്യം. പിൻ നമ്പറുകൾ മറന്നുപോകുന്ന സാഹചര്യത്തിൽ അതിലുള്ള ക്രിപ്‌റ്റോ നിക്ഷേപങ്ങളും മറന്നുകളയുന്നതാകും നല്ലതെന്നു സാരം. വർഷങ്ങളായി ഹാക്കർമാർ ഇത്തരം അക്കൗണ്ടുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനു സാധിച്ചതായി റിപ്പോർട്ടുകളില്ല. ഹാക്കർമാർക്ക് ഇതിനു കഴിയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹാർഡ്‌വേർ ക്രിപ്‌റ്റോ വാലറ്റുകളാണ്. ഇത്തരം വാലറ്റുകൾക്കു ഓൺലൈനുമായി ബന്ധമില്ലെന്നതാണു സത്യം.
ഹാക്കർമാരുടെ മോഷണം തടയുന്നതിനായാണ് വലിയ ക്രിപ്‌റ്റോ നിക്ഷേപങ്ങൾ ഓൺലൈനുമായി ബന്ധമില്ലാത്ത ഇത്തരം ലോക്കറുകളിലേക്കു മാറ്റുന്നത്. യു.കെയിലെ ഒരു ക്രിപ്‌റ്റോ നിക്ഷേപകൻ തന്റെ വാലറ്റിന്റെ പാസ്‌വേർഡ് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടു വർഷങ്ങളേറെയായി. പാസ്‌വേർഡ് കണ്ടെത്തി നൽകുന്നവർക്കു കോടികൾ പ്രഖ്യാപിച്ചിട്ടും അതിനു സാധിച്ചിട്ടില്ല. 7,500 ബിറ്റ്‌കോയിനുകൾ ഈ വാലറ്റിലുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും മൂല്യമുള്ളതുമായ ക്രിപ്‌റ്റോ കറൻസികയാണ് ബിറ്റകോയിൻ. നിലവിൽ ഒരു ബിറ്റകോയിന് 44,000- 45,000 ഡോളറാണ് വിപണിമൂല്യം. എണ്ണം കൊണ്ട് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയരാൻ കാരണം. 2009ൽ ബിറ്റ്‌കോയിൻ അവതരിപ്പിച്ചതിനു ശേഷം ഇതുവരെ 668 ദശലക്ഷം ബിറ്റ്‌കോയിൻ ഇടപാടുകൾ ലോകത്ത് നടന്നിട്ടുണ്ടെന്നാണു ബ്ലോക്ക്‌ചെയിൻ.കോമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒരു ദിവസം ഏകദേശം 2.65 ലക്ഷം ഇടപാടുകളാണ് നടക്കുന്നത്.
ക്രിപ്‌റ്റോ കറൻസി വിപണിയെ ഒന്നാകെ ഞെട്ടിച്ച ഒരു ഇടപാടിനു കഴിഞ്ഞദിവസം ലോകം സാക്ഷ്യം വഹിച്ചിരുന്നു. മനപൂർവ്വം മറന്നു കളഞ്ഞ ഒരു നിക്ഷേപം നിക്ഷേപകനു സമ്മാനിച്ചത് 216 കോടിയായിരുന്നു. ബ്ലോക്ക്‌ചെയിൻ വിദഗ്ധരായ ബ്ലോക്ക്‌ചെയിൻ.കോം ആണ് ഇടപാടും വാർത്തയും പുറത്തുവിട്ടത്. 2012 ഡിസംബർ 10ന് വാങ്ങിയ 616.2004 ബിറ്റ്‌കോയിനാണ് കഥയിലെ താരം. അന്ന് അവ വാങ്ങുന്നതിനു നിക്ഷേപൻ ചെലവഴിച്ചത് ഏകദേശം ആറു ലക്ഷം രൂപയാണ്. എന്നാൽ ഇന്ന് മൂല്യം 216 കോടിയും. അതായത് നിക്ഷേപകന് ലഭിച്ച നേട്ടം 359284 ശതമാനം. പഴയ വാലറ്റിൽനിന്നു നിക്ഷേപകൻ ബിറ്റ്കോയിനുകൾ പുതിയ വാലറ്റിലേക്കു മാറ്റിയപ്പോഴാണ് കാര്യം പുറംലോകം അറിയുന്നത്. 2012ൽ ഒരു ബിറ്റ്‌കോയിന് 13.30 ഡോളർ മാത്രമായിരുന്നു വില. എന്നാൽ ഇന്ന് ഒരു ബിറ്റ്‌കോയിന് 45,000 ഡോളറിനടുത്താണ്.