ആപ്പ്ജില്ല

യുവ ദമ്പതികളെ കുടുക്കി 'ഗിഫ്റ്റ് കാര്‍ഡ്'; 2016ൽ ലോകത്തെ നടുക്കിയ ബിറ്റ്‌കോയിന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു

ഫെഡറല്‍ ഏജന്റുമാര്‍ ദമ്പതികളുടെ വാള്‍സ്ട്രീറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയിരുന്നു. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 40,000 ഡോളറിലധികം പണം പിടിച്ചെടുത്തു, കൂടാതെ 50 ലധികം ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു പ്ലാസ്റ്റിക് ബാഗും പിടിച്ചെടുത്തിരുന്നു.

Samayam Malayalam 27 Feb 2022, 4:19 pm
കോടിക്കണക്കിന് ഡോളറിന്റെ ബിറ്റ്കോയിന്‍ വെളുപ്പിച്ച കേസില്‍ പ്രതികളായ ദമ്പതികളെ കുടുക്കി ഗിഫ്റ്റ് കാര്‍ഡ്. നിങ്ങള്‍ വായിച്ചത് ശരിയാണ്. ബുദ്ധിസാമര്‍ഥ്യം കൊണ്ട് കോടികണക്കിനു ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയന്‍ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ 500 ഡോളര്‍ മൂല്യമുള്ള ഗിഫ്റ്റ് കാര്‍ഡില്‍ അകത്തായി.
Samayam Malayalam after five years bitcoin heist couple caught by officials
യുവ ദമ്പതികളെ കുടുക്കി 'ഗിഫ്റ്റ് കാര്‍ഡ്'; 2016ൽ ലോകത്തെ നടുക്കിയ ബിറ്റ്‌കോയിന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു

34 വയസുകരനായ ഇല്യ ലിച്ചെന്‍സ്റ്റീന്‍, 31 വയസുകാരി ഭാര്യ ഹെതര്‍ മോര്‍ഗന്‍ എന്നിവരാണ് കഥയിലെ താരങ്ങള്‍. 2016-ല്‍ വെര്‍ച്വല്‍ കറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ബിറ്റ്ഫിനെക്സ് ഹാക്ക് ചെയ്തു കോടികളുടെ ബിറ്റ്‌കോയിന്‍ സ്വന്തമാക്കിയെന്നതാണ് കേസ്. മോഷ്ടിച്ച ബിറ്റ്‌കോയിനുകളുടെ നിലവിലെ മൂല്യം ഏകദേശം 450 കോടി ഡോളര്‍ വരുമെന്നാണു സി.എന്‍.ബി.സി. ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.


നേരിടുന്ന ആരോപണങ്ങൾ

വ്യാജ ഐഡികളുടെ ഉപയോഗം, വേഗത്തിലുള്ള സ്വയമേവയുള്ള ഇടപാടുകള്‍ നടത്തുന്നതിന് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ കോഡിങ്, മുന്‍ ഇടപാടുകള്‍ മറയ്ക്കുന്നതിനായി മോഷ്ടിച്ച പണം ഒരു എക്‌സ്‌ചേഞ്ചില്‍ ഒന്നിലധികം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക, ബിറ്റ്‌കോയിന്‍ വെളുപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ദമ്പതികള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നു. ബിറ്റ്കോയിന്‍ മറ്റ് ക്രിപ്റ്റോകറന്‍സികളിലേക്ക് പരിവര്‍ത്തനം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

Also Read:ഉപരോധങ്ങൾക്കിടെ റഷ്യയുമായി ഇന്ത്യ രൂപയിൽ ഇടപാട് പരിഗണിക്കുന്നു: റിപ്പോർട്ട്

ഒടുവിൽ കുടുക്കിയത് ഗിഫ്റ്റ് കാർഡ്

'ക്ലസ്റ്റര്‍ അനാലിസിസ്' എന്ന അത്യാധുനിക സോഫ്റ്റ് വെയര്‍ ടൂളുകള്‍ ഉപയോഗിച്ചാണ് ഫെഡറല്‍ ഏജന്റുമാര്‍ ദമ്പതികളെ കുടുക്കിയത്. '36B6mu' എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ വിലാസങ്ങളുടെ ഒരു പ്രത്യേക ക്ലസ്റ്ററാണ് അന്വേഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. 2020 മേയ് മൂന്നിന് ഈ ക്ലസ്റ്ററില്‍ നിന്നുള്ള ഒരു ബിറ്റ്‌കോയിന്‍ ഭാഗം പ്രീപെയ്ഡ് ഗിഫ്റ്റ് കാര്‍ഡുകള്‍ വില്‍ക്കുന്ന ഒരു എക്‌സ്‌ചേഞ്ചിലേക്ക് അയച്ചതായി ഏജന്റുമാര്‍ കണ്ടെത്തി.

Also Read: മികച്ച വരുമാനത്തിനു ഡയറിഫാം ബിസിനസ്; എങ്ങനെ ലാഭകരമായി നടത്താം?

റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത ഇ- മെയിലിന് പകരമായി വാള്‍മാര്‍ട്ടിന്റെ 500 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് അയച്ചതായും കണ്ടെത്തി. എന്നാല്‍ ന്യൂയോര്‍ക്കിലെ ഒരു ക്ലൗഡ് സേവന ദാതാവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഐപി വിലാസം വഴിയാണ് ഇടപാട് നടത്തിയതെന്നു കണ്ടെത്തിയതോടെ മുഖ്യപ്രതി ലിച്ചെന്‍സ്റ്റീന്‍ കുടുങ്ങുകയായിരുന്നു.

​അന്വേഷകര്‍ കണ്ടെത്തിയത്

2022 ജനുവരി 31-ന്, അന്വേഷകര്‍ക്ക് ലിച്ചെന്‍സ്റ്റീന്റെ ഇമെയിലും ക്ലൗഡ് അക്കൗണ്ടും ആക്സസ് ചെയ്യാനും നിരവധി ഫയലുകളുടെ എന്‍ക്രിപ്ഷന്‍ തകര്‍ക്കാനും കഴിഞ്ഞു. അതില്‍നിന്നും വിവിധ അക്കൗണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്ന ഒരു സ്പ്രെഡ്ഷീറ്റ് കണ്ടെത്തി. എക്സ്ചേഞ്ചുകള്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപേക്ഷിച്ചവ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

Also Read: ആളുകളുടെ 'പകരം എന്ത്' എന്ന ചോദ്യം ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചു; സ്വന്തം സംരംഭം വഴി ഇന്ന് സമ്പാദിക്കുന്നത് 3 കോടി

'പേഴ്‌സണസ്', 'പാസ്പോര്‍ട്ട് ഐഡിയാസ്' എന്നിങ്ങനെ പേരുള്ള മറ്റൊരു ഫോള്‍ഡറില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നു. ബിറ്റ്ഫിനെക്‌സില്‍ നിന്ന് മോഷ്ടിച്ച മിക്ക ബിറ്റ്‌കോയിനുകളും സൂക്ഷിച്ചിരുന്ന ഡിജിറ്റല്‍ വാലറ്റിനുള്ളിലെ എല്ലാ വിലാസങ്ങളും അടങ്ങിയ ഒരു ഫയലും അവര്‍ കണ്ടെത്തി.

നേരത്തെ 2022 ജനുവരി അഞ്ചിന്, ഫെഡറല്‍ ഏജന്റുമാര്‍ ദമ്പതികളുടെ വാള്‍സ്ട്രീറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയിരുന്നു. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 40,000 ഡോളറിലധികം പണം പിടിച്ചെടുത്തു, കൂടാതെ 50 ലധികം ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു പ്ലാസ്റ്റിക് ബാഗും പിടിച്ചെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്