ക്രിപ്റ്റോകറന്‍സികളുടെ ഇന്ത്യയിലെ ഭാവി നിശ്ചയിക്കുന്ന ക്രിപ്റ്റോ കറന്‍സി ബില്ല് മന്തിസഭയുടെ അംഗീകരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്. ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സാമ്പത്തികകാര്യ സെക്രട്ടറി ചെയര്‍മാനായുള്ള പാനല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായും അവര്‍ വ്യകതമാക്കി. ആര്.ബി.ഐ. ഔദ്യോഗികമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയൊഴികേ മറ്റെല്ലാ ഡിജിറ്റല്‍ കോയിനുകളുടേയും പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കിയേക്കുമെന്നാണു സൂചന. അതേസമയം നിലവില്‍ വിപണിയിലുള്ള ക്രിപ്റ്റോ കറന്‍സികളിലും അവയിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിലും ആര്.ബി.ഐ. ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സികളുടെ കാര്യത്തില്‍ കേന്ദ്രത്തിൻെറ തീരുമാനം തന്നെയാണ് ആര്.ബി.ഐക്കെന്നും സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ടതുണ്ടെന്നും ആര്.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്താ ദാസ് വ്യക്തമാക്കി. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നു ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപങ്ങള്‍ വിലക്കിക്കൊണ്ടുള്ള 2018ലെ സര്‍ക്കുലര്‍ ആര്.ബി.ഐ. അടുത്തിടെ പിന്‍വലിച്ചിരുന്നു. ഈ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ഉപയോക്താക്കള്‍ക്കു ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപം വിലക്കരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനുശേഷം ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനയാണു രേഖപ്പെടുത്തിയത്.
100 രൂപ മുതല്‍ ഉപയോക്താക്കള്‍ക്കു നിക്ഷേപത്തിന് അവസരമുണ്ടെന്നതും ക്രിപ്റ്റോ കറന്‍സികളുടെ പ്രചാരം വര്‍ധിപ്പിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ വിലക്കി കൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ വിഷയം വീണ്ടും കോടതി കയറുമെന്ന് ഉറപ്പാണ്. ക്രിപ്റ്റോ പ്രേമികള്‍ക്കായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ആര്.ബി.ഐ. നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയുടെ ഉപയോഗതലം വ്യക്തമല്ല. ഈ വര്‍ഷം അവസാനത്തോടെ ആര്.ബി.ഐയുടെ ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. അതേസമയം ഈ കോയിനുകള്‍ക്കു പ്രമുഖ കോയിനുകളായ ബിറ്റ്കോയിന് പേലെയോ ഏതേറിയം പോലെയോ വരുമാനം ഉപയോക്താക്കള്‍ക്കു സമ്മാനിക്കാനുകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
ആര്.ബി.ഐ. കോയിനുകള്‍ക്കൊപ്പം തന്നെ മറ്റു കോയിനുകളേയും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാണു ക്രിപ്റ്റോ പ്രേമികളുടെ ആവശ്യം. ഇതു സാധ്യമായാല്‍ കടുത്ത മത്സരത്തിനു വിപണി സാക്ഷ്യം വഹിക്കും. മറ്റു കോയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും വേണ്ടിവരും.
ക്രിപ്റ്റോ കറന്‍സികളുടെ കാര്യത്തില്‍ കേന്ദ്രത്തിൻെറ തീരുമാനം തന്നെയാണ് ആര്.ബി.ഐക്കെന്നും സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ടതുണ്ടെന്നും ആര്.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്താ ദാസ് വ്യക്തമാക്കി. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നു ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപങ്ങള്‍ വിലക്കിക്കൊണ്ടുള്ള 2018ലെ സര്‍ക്കുലര്‍ ആര്.ബി.ഐ. അടുത്തിടെ പിന്‍വലിച്ചിരുന്നു. ഈ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ഉപയോക്താക്കള്‍ക്കു ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപം വിലക്കരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനുശേഷം ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനയാണു രേഖപ്പെടുത്തിയത്.
100 രൂപ മുതല്‍ ഉപയോക്താക്കള്‍ക്കു നിക്ഷേപത്തിന് അവസരമുണ്ടെന്നതും ക്രിപ്റ്റോ കറന്‍സികളുടെ പ്രചാരം വര്‍ധിപ്പിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ വിലക്കി കൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ വിഷയം വീണ്ടും കോടതി കയറുമെന്ന് ഉറപ്പാണ്. ക്രിപ്റ്റോ പ്രേമികള്‍ക്കായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ആര്.ബി.ഐ. നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയുടെ ഉപയോഗതലം വ്യക്തമല്ല. ഈ വര്‍ഷം അവസാനത്തോടെ ആര്.ബി.ഐയുടെ ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. അതേസമയം ഈ കോയിനുകള്‍ക്കു പ്രമുഖ കോയിനുകളായ ബിറ്റ്കോയിന് പേലെയോ ഏതേറിയം പോലെയോ വരുമാനം ഉപയോക്താക്കള്‍ക്കു സമ്മാനിക്കാനുകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
ആര്.ബി.ഐ. കോയിനുകള്‍ക്കൊപ്പം തന്നെ മറ്റു കോയിനുകളേയും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാണു ക്രിപ്റ്റോ പ്രേമികളുടെ ആവശ്യം. ഇതു സാധ്യമായാല്‍ കടുത്ത മത്സരത്തിനു വിപണി സാക്ഷ്യം വഹിക്കും. മറ്റു കോയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും വേണ്ടിവരും.