കണ്ണൂർ: ഇന്ത്യയിലെ ഏറ്റവും വലിയ തൊളിലാളി സഹകരണ സംഘമാണ് ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം. 1969ലായിരുന്നു സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രവർത്തനത്തിൽ തുടക്കംമുതൽത്തന്നെ സംസ്ഥാന സർക്കാരിന്റെ സഹായമുണ്ട്. പറഞ്ഞുവരുന്നത് 15000ത്തിൽ ഏറെ ആളുകൾക്ക് തൊഴിൽ നൽകിവരുന്ന ദിനേശ് ബീഡി സഹകരണ സംഘം അതിന്റെ 50-ാം വാർഷികം ആഘോഷിക്കുകയാണ്. ആദ്യം ബീഡി നിർമ്മാണത്തിൽ ശ്രദ്ധകൊടുത്തിരുന്ന സംഘം ഇപ്പോൾ ദിനേശ് ഫുഡ്സ്, കുടനിർമ്മാണ യൂണിറ്റ്, വസ്ത്രിനിർമ്മാണം തുടങ്ങിയുടെ മാർക്കറ്റിൽക്കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കമ്പോളത്തിലെ ആവശ്യങ്ങൾ മനസിലാക്കി കച്ചവട മേഖല വ്യാപിപ്പിക്കുന്നതിൽ ദിനേശ് ഊന്നൽ നൽകിയിട്ടുണ്ട്. തുടക്കത്തിൽ 45000ത്തോളം ആളുകളായിരുന്നു ദിനേശ് ബീഡിയിൽ തൊഴിൽ ചെയ്തിരുന്നത്.
50-ാം വാർഷികവുമായി ബന്ധപ്പെട്ട് ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്കാണ് ദിനേശ് ബീഡി കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദിനേശിന്റെ പ്രാഥമിക സംഘം ഓഫീസുകളിൽ ഇന്ന് പതാക ഉയർത്തിയതോടെ ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് തുടക്കമായിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് ഒമ്പതിന് കണ്ണൂർ ടൌൺ സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ പി സഹദേവൻ കമ്പനി ചെയർമാൻ സി രാജൻ എന്നിവർ അറിയിച്ചു.
ഫെബ്രുവരി 22ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 23ന് കാഞ്ഞങ്ങാട് ടൌൺ ഹാളിലും ആദ്യകാല തൊഴിലാളികൾ, ഭരണസമിതി അംഗങ്ങൾ എന്നിവരെ ആദരിക്കും. 1969ൽ കേരളത്തിലെ ബീഡിക്കമ്പനികൾ പൂട്ടുന്നതിന് എതിരായി സമരം ചെയ്ത് ജയിൽവാസം അനുഭവിച്ച തൊഴിലാളികളെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.
50-ാം വാർഷികവുമായി ബന്ധപ്പെട്ട് ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്കാണ് ദിനേശ് ബീഡി കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദിനേശിന്റെ പ്രാഥമിക സംഘം ഓഫീസുകളിൽ ഇന്ന് പതാക ഉയർത്തിയതോടെ ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് തുടക്കമായിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് ഒമ്പതിന് കണ്ണൂർ ടൌൺ സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ പി സഹദേവൻ കമ്പനി ചെയർമാൻ സി രാജൻ എന്നിവർ അറിയിച്ചു.
ഫെബ്രുവരി 22ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 23ന് കാഞ്ഞങ്ങാട് ടൌൺ ഹാളിലും ആദ്യകാല തൊഴിലാളികൾ, ഭരണസമിതി അംഗങ്ങൾ എന്നിവരെ ആദരിക്കും. 1969ൽ കേരളത്തിലെ ബീഡിക്കമ്പനികൾ പൂട്ടുന്നതിന് എതിരായി സമരം ചെയ്ത് ജയിൽവാസം അനുഭവിച്ച തൊഴിലാളികളെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.