കൊച്ചി: യുപിഐ സംവിധാനം ഉപയോഗിച്ച് വേഗത്തിൽ വിദേശ പണം ഇടപാടുകൾ നടത്താം. ഇന്ത്യയിലെയും സിംഗപ്പൂരിലെയും പണം ഇടപാടുകൾ ഇനി കൂടുതൽ എളുപ്പമാണ്. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിലെ പേനൗവും ബന്ധിപ്പിച്ചതിനാൽ ആണിത്. ഏഷ്യൻ രാജ്യങ്ങൾ വഴിയുള്ള ഇടപാടുകൾ വേഗത്തിലാക്കുന്നതിൻെറ ഭാഗമായാണ് നീക്കം. ബാങ്കിങ് നെറ്റ്വർക്ക് ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെ തന്നെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ചും പണം അയക്കാം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് സിംഗപ്പുർ മോണിറ്ററി അതോറിറ്റി മാനേജിങ് ഡയറക്ടർ രവി മേനോന് പണം അയച്ച് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തു.
ഇതിനുള്ള പ്ലാറ്റ്ഫോം എസ്ബിഐയും ആക്സിസ് ബാങ്കും ഉൾപ്പെടെയുള്ള ബാങ്കുകൾ സജ്ജമാക്കിയിട്ടുണ്ട്.. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും (എംഎഎസ്) ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പണം ഇടപാടുകള്‍ വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കുന്നതിന് പുതിയ സംവിധാനം സഹായകരമാകും. ഇന്ത്യയിൽ നിന്ന് തുടക്കത്തിൽ 60,000 രൂപ വരെ സിംഗപ്പൂരിലേക്ക് അയക്കാം. ഒരു ദിവസം അയക്കാവുന്ന തുകയുടെ പരിധി 1,000 ഡോളർ ആണ്. എസ്ബിഐ ഉപഭോക്താക്കൾക്ക് എസ്ബിഐ ഭീം പേ ആപ്പ് വഴി പണം അയക്കാം.
Also Read: പലിശ നിരക്ക് ഉയർത്തി കേരള ബാങ്കും സഹകരണ സംഘങ്ങളും; ഉയർന്ന പലിശ എവിടെ
സിംഗപ്പൂരിലെ ലിക്വിഡ് ഗ്രൂപ്പ് പേനൗ വഴി ആരംഭിച്ച പി2പി വിദേശ പണം ഇടപാടുകളുടെ സെറ്റില്‍മെന്റ് ബാങ്കുകളായി എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ പ്രവര്‍ത്തിക്കും. ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താം എന്നായതോടെ ആഗോളതലത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് പദ്ധതികൾക്ക് കൂടുതൽ സ്വീകാര്യമാകും. ലോകമെമ്പാടും സേവനങ്ങൾ സ്വീകാര്യമാക്കുന്നതില്‍ ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കുമെന്ന് എന്‍ഐപിഎല്‍ പ്രൊഡക്ട് ഡെവലപ്മെന്റ് മേധാവി റിന പെങ്കര്‍ പറയുന്നു.
അടുത്തിടെ, പ്രവാസി ഇന്ത്യക്കാർക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആകുമെന്ന് ആർബിഐ പ്രഖ്യാപിച്ചിരുന്നു.പ്രവാസി ഇന്ത്യക്കാർ കൂടുതലുള്ള രാജ്യങ്ങളിലാണ് യുപിഐ സേവനങ്ങൾ ഉടൻ ലഭ്യമാകുക. സിംഗപൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൌദി അറേബ്യ, യുഎഇ, യുകെ എന്നീ പത്ത് രാജ്യങ്ങളിൽ ആദ്യം പ്രവാസികൾക്കായി യുപിഐ സേവനം ലഭ്യമാകും.
ഇതിനുള്ള പ്ലാറ്റ്ഫോം എസ്ബിഐയും ആക്സിസ് ബാങ്കും ഉൾപ്പെടെയുള്ള ബാങ്കുകൾ സജ്ജമാക്കിയിട്ടുണ്ട്.. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും (എംഎഎസ്) ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പണം ഇടപാടുകള്‍ വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കുന്നതിന് പുതിയ സംവിധാനം സഹായകരമാകും. ഇന്ത്യയിൽ നിന്ന് തുടക്കത്തിൽ 60,000 രൂപ വരെ സിംഗപ്പൂരിലേക്ക് അയക്കാം. ഒരു ദിവസം അയക്കാവുന്ന തുകയുടെ പരിധി 1,000 ഡോളർ ആണ്. എസ്ബിഐ ഉപഭോക്താക്കൾക്ക് എസ്ബിഐ ഭീം പേ ആപ്പ് വഴി പണം അയക്കാം.
Also Read: പലിശ നിരക്ക് ഉയർത്തി കേരള ബാങ്കും സഹകരണ സംഘങ്ങളും; ഉയർന്ന പലിശ എവിടെ
സിംഗപ്പൂരിലെ ലിക്വിഡ് ഗ്രൂപ്പ് പേനൗ വഴി ആരംഭിച്ച പി2പി വിദേശ പണം ഇടപാടുകളുടെ സെറ്റില്‍മെന്റ് ബാങ്കുകളായി എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ പ്രവര്‍ത്തിക്കും. ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താം എന്നായതോടെ ആഗോളതലത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് പദ്ധതികൾക്ക് കൂടുതൽ സ്വീകാര്യമാകും. ലോകമെമ്പാടും സേവനങ്ങൾ സ്വീകാര്യമാക്കുന്നതില്‍ ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കുമെന്ന് എന്‍ഐപിഎല്‍ പ്രൊഡക്ട് ഡെവലപ്മെന്റ് മേധാവി റിന പെങ്കര്‍ പറയുന്നു.
അടുത്തിടെ, പ്രവാസി ഇന്ത്യക്കാർക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആകുമെന്ന് ആർബിഐ പ്രഖ്യാപിച്ചിരുന്നു.പ്രവാസി ഇന്ത്യക്കാർ കൂടുതലുള്ള രാജ്യങ്ങളിലാണ് യുപിഐ സേവനങ്ങൾ ഉടൻ ലഭ്യമാകുക. സിംഗപൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൌദി അറേബ്യ, യുഎഇ, യുകെ എന്നീ പത്ത് രാജ്യങ്ങളിൽ ആദ്യം പ്രവാസികൾക്കായി യുപിഐ സേവനം ലഭ്യമാകും.