ആപ്പ്ജില്ല

ഇഎസ്ഐ; പ്രസവാനുകൂല്യം 7,500 രൂപയായി ഉയർത്തി; ഇക്കാര്യങ്ങൾ അറിയാം

ഇഎസ്ഐ ആനുകൂല്യത്തിൻറെ പരിധിയിൽ വരുന്ന വനിതകളുടെ പ്രസവാനുകൂല്യം 5,000 രൂപയിൽ നിന്ന് 7,500 രൂപയായി ഉയർത്തി. ഇഎസ്ഐയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിയ്ക്കും.

Samayam Malayalam 15 Feb 2020, 12:29 pm
ന്യൂഡൽഹി: ഇഎസ്ഐ ആനുകൂല്യത്തിൻറെ പരിധിയിൽ വരുന്ന വനിതകളുട പ്രസവാനുകൂല്യം 7,500 രൂപയായി ഉയർത്തി. നിലവിൽ ഇത് 5,000 രൂപയാണ്. തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗംഗവാറിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇഎഎസ്ഐ ആശുപത്രികളിൽ അല്ലാതെയുള്ള പ്രസവാനുകൂല്യമാണ് ഉയർന്നത്. നിലവിൽ 145 ഇഎസ്ഐ ആശുപത്രികളും 42 ഹോസ്പിറ്റൽ അനക്സുകളുമാണ് ഉള്ളത്.
Samayam Malayalam ESI
ESI


ഇഎസ്ഐ പദ്ധതിയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്ക് 12 ആഴ്ച്ചത്തെ (84 ദിവസങ്ങൾ) പ്രസവാനുകൂല്യങ്ങൾ ലഭ്യമാണ്. നിലവിൽ ആനുകൂല്യങ്ങൾക്കുള്ള വേതന പരിധി 21,000 രൂപയാണ്. ഇത് 25,000 രൂപയായി ഉയർത്തണമെന്നും നിർദേശമുണ്ട്.

Also Read: എസ്എംസിലൂടെ പിഎഫ് ബാലൻസ് അറിയണോ? വഴിയുണ്ട്

തൊഴിലാളികളിലെ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന 10 ശതമാനം സംവരണം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. ഇഎസ്ഐ മെഡിക്കൽ കോളേജുകളിൽ ആവും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ വിദ്യർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തുന്നത്.

ഇഎസ്ഐ സേവനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കും. 531 ജില്ലകളിൽ നിരീക്ഷണ സമിതി രൂപീകരിയക്കും. തൊഴിലുടമ, തൊഴിലാളി, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്