കൊച്ചി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിദിനം നിരവധി വ്യാജ വാർത്തകളും സന്ദേശങ്ങളുമാണ് പ്രചരിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിസർവ് ബാങ്കിന്റേത് എന്ന പേരിൽ ചില വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ അഥവാ എടിഎമ്മിലെ കാൻസൽ ബട്ടൺ രണ്ട് തവണ അമർത്തിയാൽ പിൻ നമ്പർ മോഷണം പോകുന്നത് തടയാനാകുമെന്ന് പറയുന്ന സന്ദേശമാണ് ആർബിഐയുടെ പേരിൽ വ്യാപകമായി പ്രചരിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ സന്ദേശം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഇത് ആർബിഐ പുറപ്പെടുവിച്ചതാണെന്നും ഇടപാടുകൾക്ക് ശേഷം ഇങ്ങനെ ചെയ്യുന്നത് ശീലിക്കണമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. അതേസമയം ഈ സന്ദേശം വ്യാജമാണെന്നും ആർബിഇത്തരത്തിലുള്ളൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വ്യക്തമാക്കി.
Also Read: കച്ചവടമില്ല, ബാറ്റ ചെരുപ്പുകൾക്ക് വില കുറയ്ക്കുന്നു
എടിഎം പിൻ കോഡ് തട്ടിപ്പ് തടയാനുള്ള വഴികളും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാമതായി എടിഎം ഇടപാടുകൾ സ്വകാര്യമായിരിക്കണം. പിരിചയമില്ലാത്തവരുമായി പിൻ നമ്പർ പങ്കിടരുത്. രണ്ട്, കാർഡുകളിൽ എടിഎം പിൻ മ്പനർ എഴുതരുത്. റിസർവ് ബാങ്കിന്റേതെന്ന പേരിൽ നേരത്തേയും നിരവധി വ്യാജ സന്ദേശങ്ങൾ ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ സന്ദേശം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഇത് ആർബിഐ പുറപ്പെടുവിച്ചതാണെന്നും ഇടപാടുകൾക്ക് ശേഷം ഇങ്ങനെ ചെയ്യുന്നത് ശീലിക്കണമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. അതേസമയം ഈ സന്ദേശം വ്യാജമാണെന്നും ആർബിഇത്തരത്തിലുള്ളൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വ്യക്തമാക്കി.
Also Read: കച്ചവടമില്ല, ബാറ്റ ചെരുപ്പുകൾക്ക് വില കുറയ്ക്കുന്നു
എടിഎം പിൻ കോഡ് തട്ടിപ്പ് തടയാനുള്ള വഴികളും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാമതായി എടിഎം ഇടപാടുകൾ സ്വകാര്യമായിരിക്കണം. പിരിചയമില്ലാത്തവരുമായി പിൻ നമ്പർ പങ്കിടരുത്. രണ്ട്, കാർഡുകളിൽ എടിഎം പിൻ മ്പനർ എഴുതരുത്. റിസർവ് ബാങ്കിന്റേതെന്ന പേരിൽ നേരത്തേയും നിരവധി വ്യാജ സന്ദേശങ്ങൾ ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്.