ഗസ്റ്റ് അധ്യാപകർക്കു നൽകുന്ന ശമ്പളത്തിൽ വ്യക്തത തേടിയായിരുന്നു സായിറാം ഗോപാൽകൃഷ്ണ ഭട്ട് കർണാടക അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്ങിനെ (എ.എ.ആർ) സമീപിച്ചത്. ലഭിക്കുന്ന തുകയ്ക്കു നികുതി ബാധ്യതയുണ്ടോ എന്നറിയുകയായിരുന്നു പ്രധാന ലക്ഷ്യം. പ്രസ്തുത സേവനം മറ്റ് പ്രഫഷണൽ, സാങ്കേതിക, ബിസിനസ് സേവനങ്ങളുടെ വിഭാഗത്തിൽ പെടുമെന്നും ഒഴിവാക്കപ്പെട്ട സേവനങ്ങളുടെ വിഭാഗത്തിൽ പെടില്ലെന്നും എ.എ.ആർ വ്യക്തമാക്കി. Also Read: പലിശയില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍
അതിനാൽ, അപേക്ഷകൻ നൽകുന്ന പ്രസ്തുത സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ബാധകമാണെന്നും വിധിയിൽ എ.എ.ആർ. പറഞ്ഞു. അതായത് ഗസ്റ്റ് അധ്യാപകർക്കു ലഭിക്കുന്ന വരുമാനത്തിനും നികുതി ബാധ്യത ഉണ്ടെന്നു സാരം. ഗസ്റ്റ് ലെക്ചറിങ്ങിലൂടെയും മറ്റും പ്രഫഷണലുകൾക്ക് 20 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കുന്ന വരുമാനത്തിനാകും 18 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) നൽകേണ്ടി വരിക. വിധി രാജ്യത്തെ ദശലക്ഷക്കണക്കിന് ഫ്രീലാൻസർമാർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, പ്രഫസർമാർ തുടങ്ങി ഗസ്റ്റ് ലെക്ചറുകളായി അറിവ് പങ്കിടുന്നവർക്ക് ബാധകമാകുമെന്നാണു വിലയിരുത്തൽ. വിധിയുടെ പശ്ചാത്തലത്തിൽ പരിശീലകർ, ഉപദേഷ്ടാക്കൾ എന്നീ നിലകളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വ്യക്തികൾക്കും ജി.എസ്.ടി. അടയ്ക്കാനുള്ള ബാധ്യതയുണ്ടായേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കി.
Also Read: പോലീസ് ജീവിതം വലിച്ചെറിഞ്ഞ് കൃഷിക്കാരനായി; ഇന്നു വരുമാനം 3.5 കോടി രൂപ!
ജി.എസ്.ടി. വിഷയത്തിൽ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്ങിന്റെ ഭാഗത്തുനിന്ന് അടുത്തിടെ ഉണ്ടാകുന്ന പ്രധാന വിധികളിലൊന്നാണിത്. അടുത്തിടെ ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടിയുമായി ബന്ധപ്പെട്ടു നിരവധി വിധികൾ വിവിധ എ.എ.ആർ. ബെഞ്ചുകളിൽനിന്ന് ഉണ്ടായിരുന്നു. പപ്പടത്തെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഫ്രയിംസിന് ജി.എസ്.ടി ചുമത്തിയതും, പായ്ക്ക് ചെയ്ത പൊറോട്ടയ്ക്കും മറ്റും ഉയർന്ന ജി.എസ്.ടി. ചുമത്തിയതും, ഐസ്ക്രീം പാർലർ സേവനങ്ങൾക്കു ജി.എസ്.ടി. ഏർപ്പെടുത്തിയതുമൊക്കെ വലിയ ചർച്ചയായ കാര്യങ്ങളാണ്.
20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
അതിനാൽ, അപേക്ഷകൻ നൽകുന്ന പ്രസ്തുത സേവനങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ബാധകമാണെന്നും വിധിയിൽ എ.എ.ആർ. പറഞ്ഞു. അതായത് ഗസ്റ്റ് അധ്യാപകർക്കു ലഭിക്കുന്ന വരുമാനത്തിനും നികുതി ബാധ്യത ഉണ്ടെന്നു സാരം. ഗസ്റ്റ് ലെക്ചറിങ്ങിലൂടെയും മറ്റും പ്രഫഷണലുകൾക്ക് 20 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കുന്ന വരുമാനത്തിനാകും 18 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) നൽകേണ്ടി വരിക. വിധി രാജ്യത്തെ ദശലക്ഷക്കണക്കിന് ഫ്രീലാൻസർമാർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, പ്രഫസർമാർ തുടങ്ങി ഗസ്റ്റ് ലെക്ചറുകളായി അറിവ് പങ്കിടുന്നവർക്ക് ബാധകമാകുമെന്നാണു വിലയിരുത്തൽ. വിധിയുടെ പശ്ചാത്തലത്തിൽ പരിശീലകർ, ഉപദേഷ്ടാക്കൾ എന്നീ നിലകളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വ്യക്തികൾക്കും ജി.എസ്.ടി. അടയ്ക്കാനുള്ള ബാധ്യതയുണ്ടായേക്കാമെന്നും വിദഗ്ധർ വ്യക്തമാക്കി.
Also Read: പോലീസ് ജീവിതം വലിച്ചെറിഞ്ഞ് കൃഷിക്കാരനായി; ഇന്നു വരുമാനം 3.5 കോടി രൂപ!
ജി.എസ്.ടി. വിഷയത്തിൽ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ്ങിന്റെ ഭാഗത്തുനിന്ന് അടുത്തിടെ ഉണ്ടാകുന്ന പ്രധാന വിധികളിലൊന്നാണിത്. അടുത്തിടെ ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടിയുമായി ബന്ധപ്പെട്ടു നിരവധി വിധികൾ വിവിധ എ.എ.ആർ. ബെഞ്ചുകളിൽനിന്ന് ഉണ്ടായിരുന്നു. പപ്പടത്തെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഫ്രയിംസിന് ജി.എസ്.ടി ചുമത്തിയതും, പായ്ക്ക് ചെയ്ത പൊറോട്ടയ്ക്കും മറ്റും ഉയർന്ന ജി.എസ്.ടി. ചുമത്തിയതും, ഐസ്ക്രീം പാർലർ സേവനങ്ങൾക്കു ജി.എസ്.ടി. ഏർപ്പെടുത്തിയതുമൊക്കെ വലിയ ചർച്ചയായ കാര്യങ്ങളാണ്.
20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക