ആപ്പ്ജില്ല

ഇനിയെല്ലാം മൊബൈല്‍! ആധാര്‍ സേവനങ്ങള്‍ മൊബൈലിലേക്ക് ചുരുങ്ങുന്നു; അറിയാം വരാനിരിക്കുന്ന പുതിയ സമ്പ്രദായം

പെന്‍ഷന്‍, റേഷന്‍ മേഖലകളിലാകും പദ്ധതി വിപ്ലവമാകാന്‍ പോകുന്നത്. കോവിഡ് കാലത്ത് റേഷൻകടകളിൽ ആധാർ വേരിഫിക്കേഷൻ നടപടികൾ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളും പുതിയ രീതിയോടെ മാറും.

Samayam Malayalam 25 Nov 2021, 11:47 am
ഇന്ത്യക്കാരുടെ ആധാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആധാര്‍ കാര്‍ഡ് സേവനങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഒറ്റ ഓതന്റിക്കേറ്ററായി മൊബൈല്‍ ഫോണുകളെ കൊണ്ടുവരാനാണു നീക്കം.
Samayam Malayalam uidai plans big update in aadhaar card verification
ഇനിയെല്ലാം മൊബൈല്‍! ആധാര്‍ സേവനങ്ങള്‍ മൊബൈലിലേക്ക് ചുരുങ്ങുന്നു; അറിയാം വരാനിരിക്കുന്ന പുതിയ സമ്പ്രദായം

പദ്ധതി നടപ്പാകുന്നതോടെ ആളുകള്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ല. നിലവില്‍ ആധാര്‍ സ്ഥിരീകരണ പ്രക്രിയയില്‍ വിരലടയാളം, ഐറിസ് സ്‌കാന്‍, ഒ.ടി.പി. തുടങ്ങിയ രീതികളാണ് ഉപയോഗിച്ചു വരുന്നത്. പുതിയ സമ്പ്രദായം വഴി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ വഴി മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏര്‍പ്പെടാതെ തന്നെ സേവനങ്ങള്‍ സ്വന്തമാക്കാം.


​പെന്‍ഷന്‍, റേഷന്‍ മേഖലകളില്‍ വിപ്ലവമാകും

ആധാര്‍ വേരിഫിക്കേഷന്‍ നടപടികള്‍ക്ക് നിലവില്‍ ധാരാളം സമയം നഷ്ടമാകുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വഴി വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതോടെ ഈ പ്രശ്‌നത്തിനു വലിയ പരിഹാരമാകും. പെന്‍ഷന്‍, റേഷന്‍ മേഖലകളിലാകും പദ്ധതി വിപ്ലവമാകാന്‍ പോകുന്നത്. കോവിഡ് കാലത്ത് റേഷൻകടകളിൽ ആധാർ വേരിഫിക്കേഷൻ നടപടികൾ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളും പുതിയ രീതിയോടെ മാറും.

സേവനങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നതും ഇതോടെ ഉപയോക്താക്കള്‍ക്ക് അവസാനിപ്പിക്കാം. ഈ പുതിയ വെരിഫിക്കേഷന്‍ രീതി നടപ്പിലാക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ മറ്റു സര്‍ക്കാര്‍ സേവനങ്ങളും ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്.

​എന്തൊക്കെ സേവനങ്ങള്‍ എളുപ്പമാകും?

ബാങ്ക് അക്കൗണ്ട് തുറക്കല്‍, റേഷന്‍ കാര്‍ഡ് എടുക്കല്‍, സൗജന്യ റേഷന്‍, ഒരു പുതിയ ഫോണ്‍ കണക്ഷന്‍, പെന്‍ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് അനുബന്ധ സേവനങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ എളുപ്പമാകും. നിലവിൽ സേവനങ്ങൾക്ക് എടുക്കുന്ന സമയം കുറയ്ക്കാമെന്നതു തന്നെ പ്രധാന നേട്ടം.

ഇന്ത്യയിൽ ഏകദേശം 120 കോടി മൊബൈല്‍ കണക്ഷനുകളുണ്ട്. ഇതില്‍ ഏകദേശം 80 കോടി നമ്പറുകള്‍ സാര്‍വത്രിക ഓതന്റിക്കേറ്ററുകളായി ഉപയോഗിക്കാന്‍ യോഗ്യമാണെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രാരംഭഘട്ടത്തിലുള്ള ആശയം എന്നു നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

​പഴയ സമ്പ്രദായവും തുടരും

120 കോടി കണക്ഷനില്‍ 80 കോടി നമ്പറുകളാണ് നിലവില്‍ ഓതന്റിക്കേറ്ററായി മാറ്റാന്‍ സാധിക്കുക. അതിനാല്‍ തന്നെ പുതിയ സമ്പ്രദായം നടപ്പാക്കിയാല്‍ പോലും പഴയ രീതികളും തുടരുമെന്നാണു നിഗമനം. ഉപയോക്താക്കള്‍ക്കു സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണിത്. പുതിയ രീതി ഘട്ടംഘട്ടമായി മാത്രമാകും നടപ്പാക്കുക. ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാകും തുടർനടപടികള്‍. ഇന്റര്‍നെറ്റ് സേവനങ്ങൾക്കു പരിമിതിയുള്ള വിദൂര മേഖലകളില്‍ പുതിയ രീതി എത്രമാത്രം നടപ്പാകുമെന്നു കണ്ടറിയണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്