സംരക്ഷണം എന്തിനൊക്കെ?
എല്ലാ ഇൻറര്‍നെറ്റ് അധിഷ്ഠിത നഷ്ടങ്ങൾക്കും പോളിസിയ്ക്ക് കീഴിൽ സംരക്ഷണം ലഭിയ്ക്കും. ഡാറ്റ ചോര്‍ത്തൽ, വിവിധ തരത്തിലുള്ള സൈബര്‍ഡ ഹാക്കിങ് എന്നിവയ്ക്കും ഉണ്ട് സംരക്ഷണം. ഡാറ്റാ നഷ്ടം മൂലമുള്ള ധനനഷ്ടം, വൈറസോ, മാല്‍വെയറുകളോ മൂലം കംപ്യൂട്ടറുകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടം, ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടല്‍ ഇവയെല്ലാം ഇൻഷുറൻസ് സംരക്ഷണത്തിൻെറ പരിധിയിൽ വരും എന്നതാണ് പ്രധാനഗുണം.
സോഷ്യൽ മീഡിയയിലെ സൈബര്‍ അറ്റാക്ക്, ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലെ ഹാക്കിങ്, ഇമെയിൽ ചോര്‍ച്ച മൂലമുള്ള ധനനഷ്ടം എന്നിവയ്ക്ക് എല്ലാം സംരക്ഷണം ലഭിയ്ക്കും. ഇതിനെതിരെയുള്ള കേസുകൾ നടത്താനും ചില പളിസികൾക്ക് കീഴിൽ പണം ലഭ്യമാണ്.
പ്രീമിയം തുക എങ്ങനെ?
ഇന്ത്യയിൽ സൈബര്‍ അതിക്രമങ്ങൾ വര്‍ധിയ്ക്കുന്നതിനാൽ ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ വിവിധ സൈബര്‍ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിയ്ക്കുന്നുണ്ട്. ടാറ്റാ എയിജ്, ബജാജ് അലയൻസ് തുടങ്ങിയ കമ്പനികളെല്ലാം സൈബര്‍ ഇൻഷുറൻസുകൾ ലഭ്യമാക്കുന്നുണ്ട്. ഫസ്റ്റ് പാര്‍ട്ടി, തേഡ് പാര്‍ട്ടി ബാധ്യതകൾക്കും ഇൻഷുറൻസ് ലഭ്യമാകും.
ചെറിയ തുകയ്ക്ക് മുതൽ സൈബര്‍ അറ്റാക്ക് സാധ്യതയും മേഖലയും അനുസരിച്ച് ലക്ഷങ്ങൾ വരെ പ്രീമിയം വരുന്ന വരെ സൈബര്‍ ഇൻഷുറൻസ് എടുക്കാൻ ആകും. ധനകാര്യസേവന കമ്പനികൾ, ടെലികോം രംഗത്തെ കമ്പനികൾ തുടങ്ങിയവയ്ക്ക് താരതമ്യേന പ്രീമിയം തുകയും കൂടുതൽ ആയിരിക്കും. വ്യക്തിഗത ഇൻഷുറൻസ് 700 രൂപ ചെലവിലും എടുക്കാം. 18 വയസ് പൂര്‍ത്തിയായിരിക്കണം.