കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് (22 ക്യാരറ്റ്) 120 രൂപ കുറഞ്ഞ് 25,680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ റെക്കോര്‍ഡ് വിലയിലായിരുന്നു വ്യാപാരം നടന്നത്. ഇന്ന് ഗ്രാമിന് 3,210 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 28,128 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില 25,000 രൂപ കടന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,800 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.
ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 27,208 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 45.16 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും ഇനിയും സ്വര്‍ണവില കൂടാൻ സാധ്യതയുണ്ടെന്നാണ് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം വെള്ളിവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 40.56 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,560 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,800 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.
ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 27,208 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 45.16 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും ഇനിയും സ്വര്‍ണവില കൂടാൻ സാധ്യതയുണ്ടെന്നാണ് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം വെള്ളിവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 40.56 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,560 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.