ഒരു പവൻ സ്വർണ്ണത്തിന് 160 രൂപ വർധിച്ച് 38200 രൂപയായി. ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4775 രൂപയായി.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 38040 രൂപയും, ഒരു ഗ്രാമിന്റെ വില 4755 രൂപയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പവന് 960 രൂപയും, ഗ്രാമിന് 120 രൂപയും കുറഞ്ഞ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് തുടർച്ചയായ ദിവസങ്ങളിൽ വില തിരിച്ചു കയറിയത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ മാസത്തെ ഉയർന്ന നിരക്കായ ഒരു പവന് 38,680 രൂപയിലും, ഗ്രാമിന് 4835 രൂപയിലും തുടർന്നതിന് ശേഷമാണ് പെട്ടെന്നുള്ള വിലയിടിവ്. ഡോളർ കരുത്താർജിക്കുന്നതാണ് പ്രതീക്ഷകൾക്കു വിപരീതമായി സ്വർണ്ണവില താഴാൻ കാരണം. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തുന്നത്. ഇന്നലെ ഫെഡ് നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയുണ്ടായി. 1994 നു ശേഷമുള്ള ഏറ്റവും വലിയ നിരക്കായ 75 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രഖ്യാപിച്ചത്.
ഇതിനും മുമ്പ് ഈ മാസത്തെ കുറഞ്ഞ നിരക്ക് ജൂൺ ഒന്നിന് രേഖപ്പെടുത്തിയ പവന് 38000 രൂപയും ഗ്രാമിന് 4750 രൂപയുമാണ്. രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.
എന്നാൽ ആഗോള വിപണിയിൽ സ്വർണവില ഇടിവിലാണ് വ്യാപാരം തുടരുന്നത്. സ്വർണം ഔൺസിന് 1846.06 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും, ഉയർന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയും, യൂറോപ്പുമടക്കമുള്ള സാമ്പത്തിക ശക്തികളും, ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കു പോകുമോ എന്നുള്ള ആശങ്ക ശക്തമാണ്. ഇന്നലെ നിരക്കു വർധന പ്രഖ്യാപിച്ചതിനു ശേഷം ലോകമാകെയുള്ള വിപണികൾ തിരിച്ചു വരവിന് ശ്രമിക്കുന്ന കാഴ്ചയാണുള്ളത്.
വിലയിലുള്ള മാറ്റങ്ങൾ സ്വർണ്ണ പണയ വായ്പാ നിരക്കുകളെയും സ്വാധീനിക്കും. ചില പൊതു മേഖലാബാങ്കുകൾ സ്വർണ്ണവായ്പാ നിരക്ക് നിശ്ചയിക്കുന്നത് ഒരു മാസത്തെ അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണെങ്കിൽ, മിക്ക എൻബിഎഫ്സികളും ദിവസ വിലയെ അടിസ്ഥാനമാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.
ഫെഡ് നിരക്കു വർധനയെത്തുടർന്ന് യൂറോപ്യൻ കേന്ദ്രബാങ്കുകളും നിരക്കു വർധന പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിൽ വളർച്ച കുറയുമെന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ കഴിഞ്ഞയാഴ്ച്ചത്തെ പ്രഖ്യാപനം വ്യാവസായിക ലോഹങ്ങൾക്ക് തിരിച്ചടിയായി. കടപ്പത്രങ്ങൾ തിരിച്ചെടുക്കുമെന്നും പലിശ വർധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ വിപണി താഴാൻ കാരണമായിരുന്നു.
ഡോളറിന്റെ കുതിപ്പിന്റെ ഓരോ ഘട്ടങ്ങളിലും സ്വർണം തിരിച്ചിറങ്ങുന്ന പതിവായിരുന്നു ഏതാനും ദിവസങ്ങളായി ദൃശ്യമായിരുന്നത്. എന്നാൽ നിലവിൽ അന്താരാഷ്ട്രതലത്തിൽ സ്വർണവില ഉയർന്നു നിൽക്കുന്ന കാഴ്ചയാണുള്ളത്. . നിലവിലെ സാഹചര്യത്തിൽ ചെറിയൊരു വാർത്തയോടു പോലും തീവ്രവും, വൈകാരികവുമായി പ്രതികരിക്കുന്ന സ്വഭാവമാണ് ഓഹരി വിപണികളിലും, സ്വർണ്ണവിലയിലുമെല്ലാം കാണാനാവുന്നത്. വിപണി അസ്ഥിരത തുടർന്നാൽ സ്വർണവില വരും ദിവസങ്ങളിലും ചാഞ്ചാടുമെന്നാണ് വിലയിരുത്തൽ. കോവിഡിനു ശേഷം തിരികെ കയറാൻ ശ്രമിക്കുന്ന സമ്പദ് വ്യവസ്ഥകൾ സ്ഥിരത പുലർത്തുന്നതു വരെ സ്വർണ്ണവിലയിലുള്ള വലിയ മാറ്റങ്ങൾ തുടരാനാണ് സാധ്യത.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 66 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 528 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 660 രൂപയും ഒരു കിലോഗ്രാമിന് 66,000 രൂപയുമാണ്.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 38040 രൂപയും, ഒരു ഗ്രാമിന്റെ വില 4755 രൂപയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പവന് 960 രൂപയും, ഗ്രാമിന് 120 രൂപയും കുറഞ്ഞ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് തുടർച്ചയായ ദിവസങ്ങളിൽ വില തിരിച്ചു കയറിയത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ മാസത്തെ ഉയർന്ന നിരക്കായ ഒരു പവന് 38,680 രൂപയിലും, ഗ്രാമിന് 4835 രൂപയിലും തുടർന്നതിന് ശേഷമാണ് പെട്ടെന്നുള്ള വിലയിടിവ്. ഡോളർ കരുത്താർജിക്കുന്നതാണ് പ്രതീക്ഷകൾക്കു വിപരീതമായി സ്വർണ്ണവില താഴാൻ കാരണം. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തുന്നത്. ഇന്നലെ ഫെഡ് നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയുണ്ടായി. 1994 നു ശേഷമുള്ള ഏറ്റവും വലിയ നിരക്കായ 75 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രഖ്യാപിച്ചത്.
ഇതിനും മുമ്പ് ഈ മാസത്തെ കുറഞ്ഞ നിരക്ക് ജൂൺ ഒന്നിന് രേഖപ്പെടുത്തിയ പവന് 38000 രൂപയും ഗ്രാമിന് 4750 രൂപയുമാണ്. രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.
എന്നാൽ ആഗോള വിപണിയിൽ സ്വർണവില ഇടിവിലാണ് വ്യാപാരം തുടരുന്നത്. സ്വർണം ഔൺസിന് 1846.06 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും, ഉയർന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയും, യൂറോപ്പുമടക്കമുള്ള സാമ്പത്തിക ശക്തികളും, ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കു പോകുമോ എന്നുള്ള ആശങ്ക ശക്തമാണ്. ഇന്നലെ നിരക്കു വർധന പ്രഖ്യാപിച്ചതിനു ശേഷം ലോകമാകെയുള്ള വിപണികൾ തിരിച്ചു വരവിന് ശ്രമിക്കുന്ന കാഴ്ചയാണുള്ളത്.
വിലയിലുള്ള മാറ്റങ്ങൾ സ്വർണ്ണ പണയ വായ്പാ നിരക്കുകളെയും സ്വാധീനിക്കും. ചില പൊതു മേഖലാബാങ്കുകൾ സ്വർണ്ണവായ്പാ നിരക്ക് നിശ്ചയിക്കുന്നത് ഒരു മാസത്തെ അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണെങ്കിൽ, മിക്ക എൻബിഎഫ്സികളും ദിവസ വിലയെ അടിസ്ഥാനമാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.
ഫെഡ് നിരക്കു വർധനയെത്തുടർന്ന് യൂറോപ്യൻ കേന്ദ്രബാങ്കുകളും നിരക്കു വർധന പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിൽ വളർച്ച കുറയുമെന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ കഴിഞ്ഞയാഴ്ച്ചത്തെ പ്രഖ്യാപനം വ്യാവസായിക ലോഹങ്ങൾക്ക് തിരിച്ചടിയായി. കടപ്പത്രങ്ങൾ തിരിച്ചെടുക്കുമെന്നും പലിശ വർധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ വിപണി താഴാൻ കാരണമായിരുന്നു.
ഡോളറിന്റെ കുതിപ്പിന്റെ ഓരോ ഘട്ടങ്ങളിലും സ്വർണം തിരിച്ചിറങ്ങുന്ന പതിവായിരുന്നു ഏതാനും ദിവസങ്ങളായി ദൃശ്യമായിരുന്നത്. എന്നാൽ നിലവിൽ അന്താരാഷ്ട്രതലത്തിൽ സ്വർണവില ഉയർന്നു നിൽക്കുന്ന കാഴ്ചയാണുള്ളത്. . നിലവിലെ സാഹചര്യത്തിൽ ചെറിയൊരു വാർത്തയോടു പോലും തീവ്രവും, വൈകാരികവുമായി പ്രതികരിക്കുന്ന സ്വഭാവമാണ് ഓഹരി വിപണികളിലും, സ്വർണ്ണവിലയിലുമെല്ലാം കാണാനാവുന്നത്. വിപണി അസ്ഥിരത തുടർന്നാൽ സ്വർണവില വരും ദിവസങ്ങളിലും ചാഞ്ചാടുമെന്നാണ് വിലയിരുത്തൽ. കോവിഡിനു ശേഷം തിരികെ കയറാൻ ശ്രമിക്കുന്ന സമ്പദ് വ്യവസ്ഥകൾ സ്ഥിരത പുലർത്തുന്നതു വരെ സ്വർണ്ണവിലയിലുള്ള വലിയ മാറ്റങ്ങൾ തുടരാനാണ് സാധ്യത.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 66 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 528 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 660 രൂപയും ഒരു കിലോഗ്രാമിന് 66,000 രൂപയുമാണ്.