സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻവർധന. ഒരു പവന് 320 രൂപ വർധിച്ച് 38,520 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വർധിച്ച് 4815 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കേരളത്തിൽ ഇന്നലെയും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 38,200 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4775 രൂപയുമാണ് വില.
യുഎസ് പലിശനിരക്ക് വർധന ഉയർന്ന നിലവാരത്തിൽ തുടരും എന്ന വിലയിരുത്തലും, ഡോളറിനെതിരെ രൂപ ശക്തി പ്രകടമാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില വർധിക്കാൻ കാരണങ്ങളാണ്.
ഈ മാസത്തെ ഇതിനു മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വില ആഗസ്റ്റ് ഒന്‍പതിനാണ് രേഖപ്പെടുത്തിയത്. ഒരു പവന് 38,360 രൂപയും, ഒരു ഗ്രാമിന് 4795 രൂപയുമായിരുന്നു വിലനിലവാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 37,680 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില.
ഈയിടെ റിസർവ് ബാങ്ക് പലിശനിരക്കുകളിൽ വർധന വരുത്തിയിട്ടുണ്ട്. 50 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷം കഴിഞ്ഞ ആഴ്ചയിലും വിലയിൽ സ്ഥിരതയുണ്ടായിരുന്നു.
സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു. ഇതിനു ശേഷം പത്തു ദിവസത്തിനുള്ളിൽ ഒരു പവന് 960 രൂപയും, ഒരു ഗ്രാമിന് 120 രൂപയുമാണ് വർധിച്ചത്.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വൻ വർധന. സ്വർണം ഔൺസിന് 1801.89 ഡോളറിലാണ് നിരക്ക്. നിലവിൽ 12.74 ഡോളറുകളുടെ വലിയ വർധനയാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 64.40 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 515.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 648 രൂപയും, ഒരു കിലോഗ്രാമിന് 64,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിൽ ഇന്നലെയും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 38,200 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4775 രൂപയുമാണ് വില.
യുഎസ് പലിശനിരക്ക് വർധന ഉയർന്ന നിലവാരത്തിൽ തുടരും എന്ന വിലയിരുത്തലും, ഡോളറിനെതിരെ രൂപ ശക്തി പ്രകടമാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില വർധിക്കാൻ കാരണങ്ങളാണ്.
ഈ മാസത്തെ ഇതിനു മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വില ആഗസ്റ്റ് ഒന്‍പതിനാണ് രേഖപ്പെടുത്തിയത്. ഒരു പവന് 38,360 രൂപയും, ഒരു ഗ്രാമിന് 4795 രൂപയുമായിരുന്നു വിലനിലവാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 37,680 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില.
ഈയിടെ റിസർവ് ബാങ്ക് പലിശനിരക്കുകളിൽ വർധന വരുത്തിയിട്ടുണ്ട്. 50 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷം കഴിഞ്ഞ ആഴ്ചയിലും വിലയിൽ സ്ഥിരതയുണ്ടായിരുന്നു.
സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു. ഇതിനു ശേഷം പത്തു ദിവസത്തിനുള്ളിൽ ഒരു പവന് 960 രൂപയും, ഒരു ഗ്രാമിന് 120 രൂപയുമാണ് വർധിച്ചത്.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വൻ വർധന. സ്വർണം ഔൺസിന് 1801.89 ഡോളറിലാണ് നിരക്ക്. നിലവിൽ 12.74 ഡോളറുകളുടെ വലിയ വർധനയാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 64.40 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 515.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 648 രൂപയും, ഒരു കിലോഗ്രാമിന് 64,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.