കൊച്ചി: റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വില ഈസ്റ്ററിന് ശേഷം വീണ്ടും കുതിച്ചുയര്‍ന്നേക്കും. പവന്‍ വില 35000 വരെയെത്താന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
COVID-19 LATEST NEWS
ശനിയാഴ്‍ച റെക്കോര്‍ വര്‍ധനയായണ് സംസ്ഥാനത്ത് സ്വര്‍ണ വലയിലുണ്ടായത്. പവന് 33200 രൂപയായിരുന്നു വില. ഗ്രാമിന് 4,100 രൂപയും. ഒറ്റയടിക്ക് 800 രൂപയാണ് സ്വർണ വില വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൂന്ന് ദിവസം പവന് 32,400 രൂപയായി മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് കുതിച്ചുചാട്ടമുണ്ടായത്.
Also Read: ലോകത്ത് കൊവിഡ് ബാധിതര്‍ 17 ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറില്‍ 1808 മരണം
കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതാണ് പൊടുന്നനെയുള്ള വില വർധനയ്ക്ക് കാരണമായത്.
മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഉയർന്ന നിരക്ക് പവന് 32,000 രൂപയും. അതേസമയം, രാജ്യത്ത് സ്വർണ ഉപഭോഗം കുറഞ്ഞിരിയ്ക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മാർച്ചിലെ സ്വർണ ഇറക്കുമതി ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു.
Also Read: മരണകേന്ദ്രമായി ന്യൂയോര്‍ക്ക്; മഹാമാരിയെ നേരിടുന്നതില്‍ യുഎസിലെ സമ്പന്ന നഗരത്തിന് പിഴച്ചതെവിടെ?
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്നലെയും മാറ്റമുണ്ടായിരുന്നില്ല. ഔണ്‍സിന് 1,704.00 ഡോളർ ആയിരുന്നു. ഒരുഗ്രാമിന് 54.78 ഡോളറും, കിലോഗ്രാമിന് 54,784.87 ഡോളറുമാണ് വില.
സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. ഗ്രാമിന് 41.10രൂപയും എട്ടു ഗ്രാമിന് 328.80
രൂപയുമാണ് വില. ഒരു കിലോഗ്രാമിന്41,100 രൂപയാണ് വില.