സംസ്ഥാനത്ത് സ്വർണ്ണവില കൂടി . ഇന്ന് ഒരു പവന് 280 രൂപയും, ഒരു ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 37,440 രൂപയും, ഒരു ഗ്രാമിന്റെ വില 4680 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,160 രൂപയും, ഒരു ഗ്രാമിന് 4645 രൂപയുമായിരുന്നു വില. സംസ്ഥാനത്തെ ഈ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.
യുഎസ് ഫെഡ് നിരക്കുകൾ പുറത്തുവരാനിരിക്കെ സ്വർണ്ണവിലയിൽ കയറ്റിറക്കങ്ങളാണ് വിദഗ്ധർ പ്രവചിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇ ലേക്കുള്ള സ്വർണ്ണത്തിന്റെ കയറ്റുമതി ഇന്ത്യൻ രൂപയിൽ 15 ശതമാനം വർധിച്ചു. ചൈന 22,000 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനം, കഴിഞ്ഞയാഴ്ച വ്യാവസായിക ലോഹങ്ങളുടെ വില വർധിക്കാൻ കാരണമായിരുന്നു.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവും സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നു. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തിയിരുന്നത്. ആയിരക്കണക്കിനു കോടി യുഎസ് ഡോളറുകൾ വിപണിയിൽ വിറ്റഴിച്ചാണ് റിസർവ്വ് ബാങ്ക് രൂപയെ പിടിച്ചു നിർത്തുന്നത്. പൊതുവെ ഇത്തരത്തിൽ ചെലവഴിക്കുന്ന തുകയുടെ മൂല്യം ആർബിഐ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല. എന്നാൽ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിവിൽ തന്നെ തുടരുന്ന സ്ഥിതിയാണുള്ളത്.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ കുറവ്. സ്വർണം ഔൺസിന് 1715.82 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ ചെറിയ വര്‍ധനവ് രേഖപ്പെടുത്തി . ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 61.20 രൂപയാണ് വില. ഇന്നലെയിത് 60 രൂപയായിരുന്നു. എട്ട് ഗ്രാം വെള്ളിയ്ക്ക് 489. 60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 612 രൂപയും, ഒരു കിലോഗ്രാമിന് 61, 200 രൂപയുമാണ് വില.
സംസ്ഥാനത്ത് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,160 രൂപയും, ഒരു ഗ്രാമിന് 4645 രൂപയുമായിരുന്നു വില. സംസ്ഥാനത്തെ ഈ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.
യുഎസ് ഫെഡ് നിരക്കുകൾ പുറത്തുവരാനിരിക്കെ സ്വർണ്ണവിലയിൽ കയറ്റിറക്കങ്ങളാണ് വിദഗ്ധർ പ്രവചിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇ ലേക്കുള്ള സ്വർണ്ണത്തിന്റെ കയറ്റുമതി ഇന്ത്യൻ രൂപയിൽ 15 ശതമാനം വർധിച്ചു. ചൈന 22,000 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനം, കഴിഞ്ഞയാഴ്ച വ്യാവസായിക ലോഹങ്ങളുടെ വില വർധിക്കാൻ കാരണമായിരുന്നു.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവും സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നു. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തിയിരുന്നത്. ആയിരക്കണക്കിനു കോടി യുഎസ് ഡോളറുകൾ വിപണിയിൽ വിറ്റഴിച്ചാണ് റിസർവ്വ് ബാങ്ക് രൂപയെ പിടിച്ചു നിർത്തുന്നത്. പൊതുവെ ഇത്തരത്തിൽ ചെലവഴിക്കുന്ന തുകയുടെ മൂല്യം ആർബിഐ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല. എന്നാൽ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിവിൽ തന്നെ തുടരുന്ന സ്ഥിതിയാണുള്ളത്.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ കുറവ്. സ്വർണം ഔൺസിന് 1715.82 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ ചെറിയ വര്‍ധനവ് രേഖപ്പെടുത്തി . ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 61.20 രൂപയാണ് വില. ഇന്നലെയിത് 60 രൂപയായിരുന്നു. എട്ട് ഗ്രാം വെള്ളിയ്ക്ക് 489. 60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 612 രൂപയും, ഒരു കിലോഗ്രാമിന് 61, 200 രൂപയുമാണ് വില.