കേരളത്തിൽ 'ഫേസ് ലെസ് ഇ-അസസ്‌മെന്റ്' രീതി നടപ്പിലാക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രബീന്ദ്ര കുമാറാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആദായനികുതി റിട്ടേണുകള്‍ കംപ്യൂട്ടര്‍ അല്‍ഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുത്ത് പരിശോധിച്ച് ആവശ്യമെങ്കില്‍ സൂഷ്മപരിശോധന നടത്തുന്ന രീതിയാണ് ഫേസ് ലെസ് ഇ-അസസ്‌മെന്റ്.
പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ നികുതിദായകർ ഉദ്യോഗസ്ഥനെ നേരിട്ട് കാണുകയോ കുപ്പിന്റെ ഓഫീസുകളില്‍ കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ല. നേരിട്ട് ഹാജരാകാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകും. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമോ വ്യക്തിപരമായ തീരുമാനങ്ങളോ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും രബീന്ദ്ര കുമാർ വ്യക്തമാക്കി.
Also Read: കൊറോണക്കാലത്ത് ലോൺ എടുക്കാൻ ഒരുങ്ങുകയാണോ? ഏതു ലോണാണ് ഏറ്റവും ലാഭകരമാകുക?
നികുതിദായകരുമായുള്ള വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനുമാകും. വ്യക്തികള്‍ നടത്തുന്ന വസ്തു ഇടപാട്, പണമിടപാടുകള്‍ എന്നിവയടക്കമുള്ളവയെക്കുറിച്ച് പുതുക്കിയ ഫോം 26എഎസില്‍ നിന്ന് വ്യക്തമാകും. 2019 സെപ്റ്റംബർ 12 ന് ഐ-ടി വകുപ്പ് ആണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ നികുതിദായകർ ഉദ്യോഗസ്ഥനെ നേരിട്ട് കാണുകയോ കുപ്പിന്റെ ഓഫീസുകളില്‍ കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ല. നേരിട്ട് ഹാജരാകാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകും. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമോ വ്യക്തിപരമായ തീരുമാനങ്ങളോ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും രബീന്ദ്ര കുമാർ വ്യക്തമാക്കി.
Also Read: കൊറോണക്കാലത്ത് ലോൺ എടുക്കാൻ ഒരുങ്ങുകയാണോ? ഏതു ലോണാണ് ഏറ്റവും ലാഭകരമാകുക?
നികുതിദായകരുമായുള്ള വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനുമാകും. വ്യക്തികള്‍ നടത്തുന്ന വസ്തു ഇടപാട്, പണമിടപാടുകള്‍ എന്നിവയടക്കമുള്ളവയെക്കുറിച്ച് പുതുക്കിയ ഫോം 26എഎസില്‍ നിന്ന് വ്യക്തമാകും. 2019 സെപ്റ്റംബർ 12 ന് ഐ-ടി വകുപ്പ് ആണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.