കൊച്ചി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ൽനിന്ന് നവംബർ 30തിലേക്ക് തീയതി നീട്ടി. കൊവിഡ് മൂലം രാജ്യത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദീകരണത്തിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ട തീയതി നീട്ടിയ വിവരം പ്രഖ്യാപിച്ചത്. ഇതോടെ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുമ്പോൾ നികുതി ഇനത്തിൽ അധിക തുക അടയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരിക്കുകയാണ് നികുതദായകർ.
നികുതി ഇളവുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള നിക്ഷേപങ്ങളില്‍ മുന്‍കൂറായി പണമടടച്ചിട്ടില്ലെങ്കില്‍ വലിയൊരു തുക നികുതി ഇനത്തിൽ അടക്കേണ്ടിവരും. മാർച്ച് 30നകം ഇത്തരം പദ്ധതികളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എന്നാല്‍ലോക്ക് ഡൗണ്‍ ആയതിനെ തുടർന്നോ ജോലിയോ വരുമാനമോ ഇല്ലാത്തതിനാലോ മാര്‍ച്ച് 30നകം നിങ്ങള്‍ക്ക് ഇത്രയും തുക നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ഇത് നിങ്ങളുടെ നികുതിബാധക വരുമാനവും നികുതിബാധ്യതയും വര്‍ധിക്കും. കൂടാതെ നവംബറില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്ലൊരു തുക അധികമായി അടയ്ക്കേണ്ടിയും വരും. മാര്‍ച്ചില്‍ അടയ്‌ക്കേണ്ട 5000 രൂപ നികുതി മുടങ്ങിയാല്‍ പോലും വലിയ ബാധ്യതയാണുണ്ടാക്കുക.
എന്നാൽ നികുതി ഇനത്തിൽ അധിക തുക അടയ്ക്കാതിരിക്കാൻ മാർഗമുണ്ട്. മാര്‍ച്ച് 31 നകം നിക്ഷേപം നടത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഈ നിക്ഷേപ കാലവധി ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. അതിനാൽ അടുത്ത ഒരു മാസത്തിനുള്ളില്‍ വിവിധ പദ്ധതികളിൽ തുക നിക്ഷേപിക്കാനാകും. നികുതി വര്‍ധിക്കില്ലെന്ന് മാത്രമല്ല അധിക തുക അടക്കുന്നതിൽനിന്ന് രക്ഷപ്പെടാനുമാകും. ഇതുകൂടാതെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പിഎഫ്, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന, ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പ, കുട്ടികളുടെ ഫീസ്, മെഡി ക്ലെയിം തുടങ്ങിയ ഏതിലെങ്കിലും പണം അടച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്താനുമാകും.
നികുതി ഇളവുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള നിക്ഷേപങ്ങളില്‍ മുന്‍കൂറായി പണമടടച്ചിട്ടില്ലെങ്കില്‍ വലിയൊരു തുക നികുതി ഇനത്തിൽ അടക്കേണ്ടിവരും. മാർച്ച് 30നകം ഇത്തരം പദ്ധതികളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എന്നാല്‍ലോക്ക് ഡൗണ്‍ ആയതിനെ തുടർന്നോ ജോലിയോ വരുമാനമോ ഇല്ലാത്തതിനാലോ മാര്‍ച്ച് 30നകം നിങ്ങള്‍ക്ക് ഇത്രയും തുക നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ഇത് നിങ്ങളുടെ നികുതിബാധക വരുമാനവും നികുതിബാധ്യതയും വര്‍ധിക്കും. കൂടാതെ നവംബറില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്ലൊരു തുക അധികമായി അടയ്ക്കേണ്ടിയും വരും. മാര്‍ച്ചില്‍ അടയ്‌ക്കേണ്ട 5000 രൂപ നികുതി മുടങ്ങിയാല്‍ പോലും വലിയ ബാധ്യതയാണുണ്ടാക്കുക.
എന്നാൽ നികുതി ഇനത്തിൽ അധിക തുക അടയ്ക്കാതിരിക്കാൻ മാർഗമുണ്ട്. മാര്‍ച്ച് 31 നകം നിക്ഷേപം നടത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഈ നിക്ഷേപ കാലവധി ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. അതിനാൽ അടുത്ത ഒരു മാസത്തിനുള്ളില്‍ വിവിധ പദ്ധതികളിൽ തുക നിക്ഷേപിക്കാനാകും. നികുതി വര്‍ധിക്കില്ലെന്ന് മാത്രമല്ല അധിക തുക അടക്കുന്നതിൽനിന്ന് രക്ഷപ്പെടാനുമാകും. ഇതുകൂടാതെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പിഎഫ്, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന, ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പ, കുട്ടികളുടെ ഫീസ്, മെഡി ക്ലെയിം തുടങ്ങിയ ഏതിലെങ്കിലും പണം അടച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്താനുമാകും.