ആപ്പ്ജില്ല

ഓരോ ബിരിയാണിയിലും ഒരിത്തിരി മൊഹബത്ത് വേണം, അത് കഴിക്കുമ്പോ ബിസിനസ് ഇങ്ങനെ പതുക്കെ വളരണം

വൃത്തിയുള്ള ആഹാരം സ്വാദിഷ്ഠമായി നൽകിയാൽ ആളുകൾ അത് വാങ്ങിക്കും, കഴിക്കും. ബിസിനസ് വളരും. ഇത് വളരെ ലളിതമായ, പരീക്ഷിച്ചു വിജയയിച്ച ബിസിനസ് മോഡലാണ്. ഇതിന്റെ മറ്റൊരു തെളിവാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

Authored byശിവദേവ് സി.വി | Samayam Malayalam 1 Aug 2022, 1:03 pm
ഓരോ ബിരിയാണി കഴിക്കുമ്പോഴും ലോകം ഇങ്ങനെ പതുക്കെ മുന്നിൽ വന്നു നിൽക്കുന്നതായി തോന്നാറുണ്ടോ? എന്നാൽ 'എൻജിനീയേഴ്സ് തേല' എന്ന ഫുഡ് കാർട്ടിൽ നിന്നു ഭക്ഷണം കഴിക്കുന്നവർക്ക് ആ തോന്നലുണ്ട്. നിലവാരമുള്ള ബിരിയാണി സ്വാദോടെ കുറഞ്ഞ വിലിയിൽ ലഭിക്കുമ്പോൾ ആർക്കും ആ തോന്നലുണ്ടാവുക സ്വാഭാവികമാണ്. പിന്നെയും, പിന്നെയും ആകർഷിക്കുന്ന എന്തോ ഒന്ന് ആ ബിസിനസ് മോഡലിലുണ്ട്.
Samayam Malayalam business success motivation engineers thela
ഓരോ ബിരിയാണിയിലും ഒരിത്തിരി മൊഹബത്ത് വേണം, അത് കഴിക്കുമ്പോ ബിസിനസ് ഇങ്ങനെ പതുക്കെ വളരണം



​ഒരു ബിരിയാണിക്കഥ

എല്ലാ വൈകുന്നേരങ്ങളിലും ഒഡീഷിയിലെ മൽകൻഗിരി എന്ന സ്ഥലത്ത് ഒരു ഫുഡ് കാർട്ട് പാർക്ക് ചെയ്യും. കളക്ടറുടെ ഓഫീസിനും, ടൗണിനും അടുത്തായാണിത്. 2021 മാർച്ചിൽ തുടങ്ങിയതാണ് ഈ പരിപാടി. സ്വാദിഷ്ടമായ ബിരിയാണിയുടെ, ചിക്കൻ ടിക്കായുടേയും കുറഞ്ഞ നമ്പറിലുള്ള മെനുവാണ് ഇവിടെയുള്ളത്. എന്നാലും ഭക്ഷണത്തിന്റെ മനം മയക്കുന്ന ഗന്ധം ആ തെരുവ് മുഴുവൻ പരക്കും. ആ രുചി തേടി ധാരാളം ആളുകൾ അവിടെ എത്തും.

​ഒരു പ്രശ്നത്തെ കുക്ക് ചെയ്യുന്നു

ഇതു വരെ ഇതിനു പിന്നിലുള്ളവരെക്കുറിച്ച് പറഞ്ഞില്ലല്ലോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. സുമിത് സമൽ, പ്രിയം ബെബാർത എന്നിവരാണ് ഈ ബിസിനനസ് നടത്തുന്നത്. രണ്ടു പേരും പ്രൊഫഷൻ വെച്ചു നോക്കുകയാണെങ്കിൽ എഞ്ചിനീയർമാരാണ്. കോവിഡ് കാലത്ത് വൈകുന്നേരങ്ങളി‍ൽ തെരുവിൽ ഒത്തു ചേർന്നിരുന്ന ഇവർ അവിടെയുള്ള ഫുഡ് കാർട്ടിൽ നിന്നും ബിരിയാണി ഓർഡർ ചെയ്ത് കഴിക്കുമായിരുന്നു. എന്നാൽ മനുഷ്യന് കഴിക്കാൻ നൽകുന്ന ബിരിയാണി തീരെ വൃത്തി ഹീനമായിരുന്നു. ഒരു രുചിയും ഇല്ലാത്ത ഇത്തരം ഭക്ഷണം നിരവധിയാളുകൾക്കാണ് വിളമ്പുന്നത് എന്ന കാര്യം ഇരുവരെയും ചിന്തിപ്പിച്ചു.

ലോകത്തിലെ വിജയിച്ച ബിസിനസുകളിൽ ഭൂരിഭാഗവും എതെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചവയാണ്. ഇവിടെയും അതു തന്നെ സംഭവിച്ചു. വൃത്തിയുള്ള ഭക്ഷണം ഏറ്റവും മികച്ച രീതിയിൽ നൽകാൻ ഇരുവരും തീരുമാനിക്കുകയാണ്.

മാർക്കറ്റിൽ പോയി പലചരക്കു സാധനങ്ങൾ വാങ്ങുന്നതു മുതൽ ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഇരുവരും ശ്രദ്ധ വെച്ചു. വൃത്തിയോടെ പാചകം ചെയ്യുന്ന കാര്യത്തിലും, രുചികരമായ ഫ്ലേവറുകൾ ചേർക്കാനും ശ്രദ്ധിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ട ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ ഇത് ലഭ്യമാക്കാനും ലക്ഷ്യമിട്ടു. ഇങ്ങനെ വളരെ ശ്രദ്ധയോടെ മൊഹബത്തോടെ പാകം ചെയ്ത ബിസിനസ് വളരെ പെട്ടെന്ന് ക്ലിക്കായി. അതിന് അങ്ങനെ ആവാതിരിക്കാനാവില്ല.

​​​പഠനം

ബിസിനസ് തുടങ്ങുന്നതിനു മുമ്പ് വ്യത്യസ്തമായ രുചിക്കൂട്ടുകളെക്കുറിച്ച് നിരന്തരമായ ഗവേഷണമാണ് ഇരുവരും നടത്തിയത്. രുചിക്കൂട്ടുകൾ എങ്ങനെ പര്സരം മാച്ച് ചെയ്യുന്നു, മെനു എങ്ങനെയാണ് രൂപപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ആഴത്തിലുള്ള പഠനമാണ് നടത്തിയത്. എന്നിട്ട് തിരഞ്ഞെടുത്ത ചെറിയ മെനുവിലേക്ക് എത്തി.

​നിക്ഷേപം, വളർച്ച

50,000 രൂപ നിക്ഷേപിച്ചാണ് തുടക്കം. ഒരു മുറിയും, രണ്ട് പാചകക്കാരെയും വാടകയ്ക്കെടുത്തു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് തുല്യമായ രുചിയുള്ളവ നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

ഇന്ന് ഫുഡ് കാർട്ടിൽ വിൽക്കുന്നതു കൂടാതെ ഒരു ദിവസം ശരാശരി 100 പ്ലേറ്റ് ബിരിയാണി വിറ്റു പോകുന്നു. ഒരു ദിവസം ജോലി ചെയ്യുന്നതിന് ഏകദേശം 1000 രൂപയാണ് ചിലവ്. 8000 രൂപ വരെ ദിവസം ലാഭമുണ്ടാകുന്നു. ഓപ്പറേഷണൽ ചിലവുകൾ കുറച്ചാലും ഒരു മാസത്തെ തനി ലാഭം 45,000 രൂപയാണ്. ബിസിനസ് അതിന്റെ ബാല്യകാലത്തിലാണെന്നതും ഇരുവർക്കും അവസരങ്ങളുടെ വാതിൽ തുറന്നു നൽകിയിരിക്കുന്നു.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്